
ഇതാ കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച ഒരു കുടുംബം . . . ! ! !
ഈ കലികാലത്ത് ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ നല്ല കാര്യം സ്വന്തം മതത്തെ ജീര്‍ണതകളില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കലാണെന്ന് അവര്‍ കരുതുന്നു. രഷ്ട്രീയ ജീര്‍ണതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും നീതിന്യായ സംവിധാനത്തിലെ അനീതികളും മുതലാളിത്ത ചൂഷണവും പരിസ്ഥിതിക്ക് തുരംഗം വയ്ക്കുന്ന ഉപഭോഗ സംസ്കാരവും ഉടലെടുക്കുന്നത് മതപരമായ ജീര്ണതയില് നിന്നാണ് .
Wednesday, 29 February 2012
Sunday, 12 February 2012
Friday, 10 February 2012
കാഞ്ഞിരപ്പള്ളിയിലെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അന്തോനിച്ചന്‍ ജനിച്ചത്. ഒന്നാന്തരം നൂറേക്കര്‍ റബ്ബര്‍ത്തോട്ടം വീതം കിട്ടാനുണ്ട്. സുന്ദരന്‍. ആരോഗ്യവാന്‍. വിദ്യാസമ്പന്നന്‍. മാരിയേജു മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള പയ്യന്‍. പക്ഷേ, പയ്യന്‍ ഈ സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് നസ്രായന്റെ പിറകേ ഇറങ്ങിത്തിരിച്ചു. അതും പ്രായപൂര്‍ത്തി വോട്ടവകാശമൊക്കെ ലഭിച്ചിട്ടു ശരിക്കും ചിന്തിച്ചതിനുശേഷം. ഇപ്പനിതിവിടെ ഇത്രയും വിസ്തരിച്ചത് ഇപ്പന്റെ അമ്മാച്ചന്റെ ത്യാഗമഹത്ത്വത്തെ പ്രകീര്‍ത്തിക്കാന്‍വേണ്ടി മാത്രമല്ല. അദ്ദേഹത്തെപ്പോലെ ഭൗതികസുഖഭോഗങ്ങളെല്ലാം ത്യജിച്ച് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും കണ്ടകാകീര്‍ണ്ണമായ പാതയിലേക്ക് ഇറങ്ങിത്തിരിച്ച ലക്ഷക്കണക്കിനു വൈദികരെയും കന്യാസ്ത്രീകളെയും ആദരപൂര്‍വ്വം സ്മരിക്കാന്‍ ഒരു സന്ദര്‍ഭം ഒരുക്കുകയും കൂടിയായിരുന്നു. പക്ഷേ, അങ്ങനെ നന്മ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് സഭയില്‍ നിസ്സഹായരാണ്. സത്യത്തില്‍ അങ്ങനെയുള്ളവരുടെ കരങ്ങള്‍ക്കു ശക്തിപകരുക എന്നതാണ് ഇപ്പന്റെ ഉന്നം.
കൗമാരത്തിന്റെ ചോരത്തിളപ്പില്‍ ഒരു ഘട്ടത്തില്‍ വീട്ടിലും ഞാന്‍ റിബലായിരുന്നു. ഒരു ദിവസം അമ്മയുടെ മുക്കാല്‍ പവന്റെ ഒരു മാല കട്ടുകൊണ്ട് ഞാന്‍ വീട്ടില്‍നിന്ന് ഒളിച്ചോടി. കോട്ടയത്തും ചങ്ങനാശ്ശേരിയിലും ഉള്ള സകല സ്വര്‍ണ്ണക്കടകളിലും വില്‍ക്കാന്‍ ശ്രമിച്ചു. നടന്നില്ല. കൈയിലുള്ള കാശിനു ടിക്കറ്റെടുത്തു മദ്രാസിലെത്തി. മനസ്സില്‍ മുഴുവന്‍ അന്തോനിച്ചായനായിരുന്നു. പിന്നെ ഗബ്രിയേല്‍ ബ്രദേഴ്‌സിന്റെ അടിപൊളി ശാപ്പാടും. അന്നൊക്കെ ഇപ്പന് ഒരു കാട്ടുപോത്തിനെത്തിന്നാനുംമാത്രം വിശപ്പുണ്ടായിരുന്നു. ഇന്നും കുറവല്ല. ചെന്നപ്പോഴേ അന്തോനിച്ചായന്‍ ഒരു കള്ളച്ചിരിയോടെ കാര്യം പറഞ്ഞു. ''ഇങ്ങനെ ഒളിച്ചോടി വരുന്നവര്‍ക്കൊക്കെ വെറുതെ ഉണ്ടു താമസിക്കാന്‍ ഇതു സത്രമൊന്നുമല്ല. ഇതു സഭയുടെ സമ്പത്താണ്. നിനക്കു ചെലവിനു തരേണ്ടത് നിന്റെ അപ്പനാണ്. അപ്പനെഴുതൂ'' ഞാനപ്പനെഴുതി. മറുപടി വന്നു. വക്കീല്‍ ഭാഷയില്‍ത്തന്നെ. ''മക്കള്‍ കൂടെ താമസിച്ചാല്‍ ചെലവിനു തരാനേ വകുപ്പുള്ളൂ. നീ തിരിച്ചു വരൂ. ഞാന്‍ ചെലവിനു തരാം'' എഴുത്തു ഞാന്‍ അന്തോനിച്ചായനെക്കാണിച്ചിട്ടു പറഞ്ഞു. ''അന്തോനിച്ചായനെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ പൊയ്‌ക്കൊള്ളാം. '' പെട്ടെന്നു വന്നു മറുപടി. ''ബുദ്ധിമുട്ടാന്‍ നീ എന്റെ തലയിലൊന്നും അല്ലല്ലോ നില്‍ക്കുന്നത്. പക്ഷേ, ഇവിടെ വെറുതെ ഉണ്ടു താമസിക്കാന്‍ പറ്റില്ല. അന്ധന്മാര്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യണം.'' അന്തോനിച്ചായന്‍ അന്ന് ഒറ്റയ്ക്ക് കുറെ അന്ധന്മാരുമായി പല്ലാവരത്തു താമസിക്കുകയാണ്. അന്ധന്മാരോടൊപ്പം ചേര്‍ന്ന് ഞാന്‍ കഠിനാദ്ധ്വാനം ആരംഭിച്ചു. പച്ചക്കറിത്തോട്ടം വെച്ചു പിടിപ്പിച്ചു. ചാണകംവാരി പച്ചക്കറിക്കുവെച്ചു. കമ്പോസ്റ്റുകോരി തെങ്ങിനിട്ടു. എല്ലാത്തിനും കാര്‍ന്നോരും ഞങ്ങളുടെ മുമ്പിലുണ്ട്. പക്ഷേ, അടിപൊളി ശാപ്പാടു പ്രതീക്ഷിച്ചുവന്ന എനിക്ക് നിരാശയായിരുന്നു ഫലം. രാവിലെ ഉപ്പുമാവും ചക്കരയും. അല്ലെങ്കില്‍ ദോശയും കടലയരച്ച ചമ്മന്തിയും. ഉച്ചയ്ക്കു സാമ്പാറും കൊളമ്പും പച്ചരിച്ചോറുംമാത്രം. വൈകിട്ടു ചപ്പാത്തീം പച്ചക്കറിയും. ആഴ്ചയില്‍ രണ്ടുനേരം മാത്രം ഇറച്ചി. വരവുപാല്‍പ്പൊടിത്തൈരുമാത്രം മടുമടാന്ന് എപ്പോള്‍വേണമെങ്കിലും കുടിക്കാം. പക്ഷേ, ഒരു ജീവിതസത്യം ഞാന്‍ മനസ്സിലാക്കി. നന്നായി അദ്ധ്വാനിച്ചുകഴിയുമ്പോള്‍ ആ പച്ചരിച്ചോറിനുപോലും ഒരു പ്രത്യേക സ്വാദുണ്ട്. അദ്ധ്വാനിക്കുന്ന തൊഴിലാളിക്ക് കട്ടന്‍കാപ്പി മോന്തുമ്പോള്‍ കിട്ടുന്ന സുഖം പണക്കാരന് സ്‌കോച്ചുവിസ്‌കി അടിച്ചാല്‍ കിട്ടണമെന്നില്ല. എന്റെ അപ്പന്റെ ഒരു കസിനച്ചന്‍ അന്നു താമ്പരം പള്ളിയിലെ വികാരിയാണ്. അദ്ദേഹത്തിന്റെ കോക്കി നല്ല കൈപ്പുണ്യമുള്ളവനായിരുന്നു. ബുദ്ധിമാനും സ്‌നേഹസമ്പന്നനുമായ അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞു: ''അങ്ങേരുടെ അവിടെ ശാപ്പാടൊക്കെ ഒരു വകയായിരിക്കും. നിന്റെ നല്ല പ്രായമല്ലേ. പകലൊക്കെ നീ ഇവിടെ വന്നു നിന്നു ശാപ്പാടൊക്കെ കഴിഞ്ഞ് അങ്ങേര്‍ക്കു വിഷമമുണ്ടാകാതിരിക്കാന്‍ രാത്രി അവിടെപോയി കിടന്നോ'' എങ്കിലും എനിക്ക് ഉപ്പുമാവും ചക്കരയുമായി അന്തോനിച്ചായന്റെ കൂടെ കഴിയാനായിരുന്നു ഇഷ്ടം.
എന്റെ അപ്പന്റെ വഴിക്കും അമ്മയുടെ വഴിക്കുമായി അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ഒരു പട തന്നെയുണ്ട്. അവരുടെയൊക്കെ മുമ്പില്‍ ഒരു 'നല്ല പിള്ള' യാണു ഞാന്‍. സത്യത്തില്‍ എനിക്കവരെയെല്ലാം ഒത്തിരി ഇഷ്ടമാണ്. പക്ഷേ, ഈ പുസ്തകം ഞാന്‍ പ്രസിദ്ധീകരിക്കുന്നതോടുകൂടി അവരില്‍ പലരും എന്നോടു കൂട്ടുവെട്ടുമെന്നു ഞാന്‍ ഭയപ്പെടുന്നു. എന്തുചെയ്യാം? അവരുടെയെല്ലാം മുമ്പില്‍ നല്ല പിള്ളയാകാന്‍ വേണ്ടി എനിക്ക് നസ്രായനായ യേശു പറയുന്നത് അനുസരിക്കാതിരിക്കാന്‍ പറ്റുമോ? എന്റെ അമ്മയുടെ അനുജത്തിമാര്‍ രണ്ടുപേര്‍ എസ്.ഡി. സിസ്റ്റേഴ്‌സാണ്. തെയ്യാമ്മ ഇളയമ്മയും പെണ്ണമ്മ ഇളയമ്മയും. അവരെന്നെ ഒരുപാടു സ്‌നേഹിക്കുന്നു. എനിക്കവരെയും അതുപോലെ സ്‌നേഹമാണ്. അവരില്‍ തെയ്യാമ്മ ഇളയമ്മയ്ക്ക് ഞാനിങ്ങനെ ഒരു 'കാണാതെ പോയ കുഞ്ഞാടാ'യതില്‍ വളരെ ദുഃഖമുണ്ട്. തെയ്യാമ്മ ഇളയമ്മ ഒരിക്കല്‍ അന്തോനിച്ചനോടു പറഞ്ഞു. ''ഇവന് ഒരു കൗണ്‍സിലിങ്ങ് കൊടുക്കണം.'' ഞാനന്തോനിയച്ചനോട് ഒരു മണിക്കൂറോളം തുറന്നു സംസാരിച്ചു. അന്തോനിച്ചായന്‍ നല്ല ഒരു ലിസണറാണ്. ഞാന്‍ സഭയുമായി ഒരു സൗന്ദര്യപ്പിണക്കത്തിലാണെന്ന കാര്യം തുറന്നു സമ്മതിച്ചു. അതിന്റെ കാരണങ്ങളും വിശദീകരിച്ചു. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിട്ട് അന്തോനിച്ചായന്‍ പറഞ്ഞു. ''നീ പറഞ്ഞ മിക്ക കാര്യങ്ങളോടും ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.'' ഒരുപക്ഷേ, ആ കൗണ്‍സിലിങ്ങിനൊക്കെശേഷമാണ് ഞങ്ങള്‍ ഹൃദയംകൊണ്ടു കൂടുതല്‍ അടുത്തതെന്നു തോന്നുന്നു.
കാഞ്ഞിരപ്പള്ളിയിലെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അന്തോനിച്ചന്‍ ജനിച്ചത്. ഒന്നാന്തരം നൂറേക്കര്‍ റബ്ബര്‍ത്തോട്ടം വീതം കിട്ടാനുണ്ട്. സുന്ദരന്‍. ആരോഗ്യവാന്‍. വിദ്യാസമ്പന്നന്‍. മാരിയേജു മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള പയ്യന്‍. പക്ഷേ, പയ്യന്‍ ഈ സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് നസ്രായന്റെ പിറകേ ഇറങ്ങിത്തിരിച്ചു. അതും പ്രായപൂര്‍ത്തി വോട്ടവകാശമൊക്കെ ലഭിച്ചിട്ടു ശരിക്കും ചിന്തിച്ചതിനുശേഷം. ഇപ്പനിതിവിടെ ഇത്രയും വിസ്തരിച്ചത് ഇപ്പന്റെ അമ്മാച്ചന്റെ ത്യാഗമഹത്ത്വത്തെ പ്രകീര്‍ത്തിക്കാന്‍വേണ്ടി മാത്രമല്ല. അദ്ദേഹത്തെപ്പോലെ ഭൗതികസുഖഭോഗങ്ങളെല്ലാം ത്യജിച്ച് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും കണ്ടകാകീര്‍ണ്ണമായ പാതയിലേക്ക് ഇറങ്ങിത്തിരിച്ച ലക്ഷക്കണക്കിനു വൈദികരെയും കന്യാസ്ത്രീകളെയും ആദരപൂര്‍വ്വം സ്മരിക്കാന്‍ ഒരു സന്ദര്‍ഭം ഒരുക്കുകയും കൂടിയായിരുന്നു. പക്ഷേ, അങ്ങനെ നന്മ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് സഭയില്‍ നിസ്സഹായരാണ്. സത്യത്തില്‍ അങ്ങനെയുള്ളവരുടെ കരങ്ങള്‍ക്കു ശക്തിപകരുക എന്നതാണ് ഇപ്പന്റെ ഉന്നം.
കൗമാരത്തിന്റെ ചോരത്തിളപ്പില്‍ ഒരു ഘട്ടത്തില്‍ വീട്ടിലും ഞാന്‍ റിബലായിരുന്നു. ഒരു ദിവസം അമ്മയുടെ മുക്കാല്‍ പവന്റെ ഒരു മാല കട്ടുകൊണ്ട് ഞാന്‍ വീട്ടില്‍നിന്ന് ഒളിച്ചോടി. കോട്ടയത്തും ചങ്ങനാശ്ശേരിയിലും ഉള്ള സകല സ്വര്‍ണ്ണക്കടകളിലും വില്‍ക്കാന്‍ ശ്രമിച്ചു. നടന്നില്ല. കൈയിലുള്ള കാശിനു ടിക്കറ്റെടുത്തു മദ്രാസിലെത്തി. മനസ്സില്‍ മുഴുവന്‍ അന്തോനിച്ചായനായിരുന്നു. പിന്നെ ഗബ്രിയേല്‍ ബ്രദേഴ്‌സിന്റെ അടിപൊളി ശാപ്പാടും. അന്നൊക്കെ ഇപ്പന് ഒരു കാട്ടുപോത്തിനെത്തിന്നാനുംമാത്രം വിശപ്പുണ്ടായിരുന്നു. ഇന്നും കുറവല്ല. ചെന്നപ്പോഴേ അന്തോനിച്ചായന്‍ ഒരു കള്ളച്ചിരിയോടെ കാര്യം പറഞ്ഞു. ''ഇങ്ങനെ ഒളിച്ചോടി വരുന്നവര്‍ക്കൊക്കെ വെറുതെ ഉണ്ടു താമസിക്കാന്‍ ഇതു സത്രമൊന്നുമല്ല. ഇതു സഭയുടെ സമ്പത്താണ്. നിനക്കു ചെലവിനു തരേണ്ടത് നിന്റെ അപ്പനാണ്. അപ്പനെഴുതൂ'' ഞാനപ്പനെഴുതി. മറുപടി വന്നു. വക്കീല്‍ ഭാഷയില്‍ത്തന്നെ. ''മക്കള്‍ കൂടെ താമസിച്ചാല്‍ ചെലവിനു തരാനേ വകുപ്പുള്ളൂ. നീ തിരിച്ചു വരൂ. ഞാന്‍ ചെലവിനു തരാം'' എഴുത്തു ഞാന്‍ അന്തോനിച്ചായനെക്കാണിച്ചിട്ടു പറഞ്ഞു. ''അന്തോനിച്ചായനെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ പൊയ്‌ക്കൊള്ളാം. '' പെട്ടെന്നു വന്നു മറുപടി. ''ബുദ്ധിമുട്ടാന്‍ നീ എന്റെ തലയിലൊന്നും അല്ലല്ലോ നില്‍ക്കുന്നത്. പക്ഷേ, ഇവിടെ വെറുതെ ഉണ്ടു താമസിക്കാന്‍ പറ്റില്ല. അന്ധന്മാര്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യണം.'' അന്തോനിച്ചായന്‍ അന്ന് ഒറ്റയ്ക്ക് കുറെ അന്ധന്മാരുമായി പല്ലാവരത്തു താമസിക്കുകയാണ്. അന്ധന്മാരോടൊപ്പം ചേര്‍ന്ന് ഞാന്‍ കഠിനാദ്ധ്വാനം ആരംഭിച്ചു. പച്ചക്കറിത്തോട്ടം വെച്ചു പിടിപ്പിച്ചു. ചാണകംവാരി പച്ചക്കറിക്കുവെച്ചു. കമ്പോസ്റ്റുകോരി തെങ്ങിനിട്ടു. എല്ലാത്തിനും കാര്‍ന്നോരും ഞങ്ങളുടെ മുമ്പിലുണ്ട്. പക്ഷേ, അടിപൊളി ശാപ്പാടു പ്രതീക്ഷിച്ചുവന്ന എനിക്ക് നിരാശയായിരുന്നു ഫലം. രാവിലെ ഉപ്പുമാവും ചക്കരയും. അല്ലെങ്കില്‍ ദോശയും കടലയരച്ച ചമ്മന്തിയും. ഉച്ചയ്ക്കു സാമ്പാറും കൊളമ്പും പച്ചരിച്ചോറുംമാത്രം. വൈകിട്ടു ചപ്പാത്തീം പച്ചക്കറിയും. ആഴ്ചയില്‍ രണ്ടുനേരം മാത്രം ഇറച്ചി. വരവുപാല്‍പ്പൊടിത്തൈരുമാത്രം മടുമടാന്ന് എപ്പോള്‍വേണമെങ്കിലും കുടിക്കാം. പക്ഷേ, ഒരു ജീവിതസത്യം ഞാന്‍ മനസ്സിലാക്കി. നന്നായി അദ്ധ്വാനിച്ചുകഴിയുമ്പോള്‍ ആ പച്ചരിച്ചോറിനുപോലും ഒരു പ്രത്യേക സ്വാദുണ്ട്. അദ്ധ്വാനിക്കുന്ന തൊഴിലാളിക്ക് കട്ടന്‍കാപ്പി മോന്തുമ്പോള്‍ കിട്ടുന്ന സുഖം പണക്കാരന് സ്‌കോച്ചുവിസ്‌കി അടിച്ചാല്‍ കിട്ടണമെന്നില്ല. എന്റെ അപ്പന്റെ ഒരു കസിനച്ചന്‍ അന്നു താമ്പരം പള്ളിയിലെ വികാരിയാണ്. അദ്ദേഹത്തിന്റെ കോക്കി നല്ല കൈപ്പുണ്യമുള്ളവനായിരുന്നു. ബുദ്ധിമാനും സ്‌നേഹസമ്പന്നനുമായ അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞു: ''അങ്ങേരുടെ അവിടെ ശാപ്പാടൊക്കെ ഒരു വകയായിരിക്കും. നിന്റെ നല്ല പ്രായമല്ലേ. പകലൊക്കെ നീ ഇവിടെ വന്നു നിന്നു ശാപ്പാടൊക്കെ കഴിഞ്ഞ് അങ്ങേര്‍ക്കു വിഷമമുണ്ടാകാതിരിക്കാന്‍ രാത്രി അവിടെപോയി കിടന്നോ'' എങ്കിലും എനിക്ക് ഉപ്പുമാവും ചക്കരയുമായി അന്തോനിച്ചായന്റെ കൂടെ കഴിയാനായിരുന്നു ഇഷ്ടം.
എന്റെ അപ്പന്റെ വഴിക്കും അമ്മയുടെ വഴിക്കുമായി അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ഒരു പട തന്നെയുണ്ട്. അവരുടെയൊക്കെ മുമ്പില്‍ ഒരു 'നല്ല പിള്ള' യാണു ഞാന്‍. സത്യത്തില്‍ എനിക്കവരെയെല്ലാം ഒത്തിരി ഇഷ്ടമാണ്. പക്ഷേ, ഈ പുസ്തകം ഞാന്‍ പ്രസിദ്ധീകരിക്കുന്നതോടുകൂടി അവരില്‍ പലരും എന്നോടു കൂട്ടുവെട്ടുമെന്നു ഞാന്‍ ഭയപ്പെടുന്നു. എന്തുചെയ്യാം? അവരുടെയെല്ലാം മുമ്പില്‍ നല്ല പിള്ളയാകാന്‍ വേണ്ടി എനിക്ക് നസ്രായനായ യേശു പറയുന്നത് അനുസരിക്കാതിരിക്കാന്‍ പറ്റുമോ? എന്റെ അമ്മയുടെ അനുജത്തിമാര്‍ രണ്ടുപേര്‍ എസ്.ഡി. സിസ്റ്റേഴ്‌സാണ്. തെയ്യാമ്മ ഇളയമ്മയും പെണ്ണമ്മ ഇളയമ്മയും. അവരെന്നെ ഒരുപാടു സ്‌നേഹിക്കുന്നു. എനിക്കവരെയും അതുപോലെ സ്‌നേഹമാണ്. അവരില്‍ തെയ്യാമ്മ ഇളയമ്മയ്ക്ക് ഞാനിങ്ങനെ ഒരു 'കാണാതെ പോയ കുഞ്ഞാടാ'യതില്‍ വളരെ ദുഃഖമുണ്ട്. തെയ്യാമ്മ ഇളയമ്മ ഒരിക്കല്‍ അന്തോനിച്ചനോടു പറഞ്ഞു. ''ഇവന് ഒരു കൗണ്‍സിലിങ്ങ് കൊടുക്കണം.'' ഞാനന്തോനിയച്ചനോട് ഒരു മണിക്കൂറോളം തുറന്നു സംസാരിച്ചു. അന്തോനിച്ചായന്‍ നല്ല ഒരു ലിസണറാണ്. ഞാന്‍ സഭയുമായി ഒരു സൗന്ദര്യപ്പിണക്കത്തിലാണെന്ന കാര്യം തുറന്നു സമ്മതിച്ചു. അതിന്റെ കാരണങ്ങളും വിശദീകരിച്ചു. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിട്ട് അന്തോനിച്ചായന്‍ പറഞ്ഞു. ''നീ പറഞ്ഞ മിക്ക കാര്യങ്ങളോടും ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.'' ഒരുപക്ഷേ, ആ കൗണ്‍സിലിങ്ങിനൊക്കെശേഷമാണ് ഞങ്ങള്‍ ഹൃദയംകൊണ്ടു കൂടുതല്‍ അടുത്തതെന്നു തോന്നുന്നു.
ശാഖാചംക്രമണമാകുമെങ്കിലും സമാനമായ വേറൊരു സംഭവം കൂടി പറയാം. ഞങ്ങളുടെ ഇടവകയില്‍ ഒരു കരിസ്മാറ്റിക് ധ്യാനം. ഇത്തരം ധ്യാനങ്ങളോട് അഭിപ്രായവ്യത്യാസമുള്ളതുകൊണ്ട് ഞാന്‍ പോയില്ല. ധ്യാനത്തിനു ചെല്ലാത്തവരെ വേട്ടയാടാന്‍വേണ്ടി ധ്യാനഗുരുവും കുറെ വിശുദ്ധഗുണ്ടകളും കൂടി ഇറങ്ങിത്തിരിച്ചു. അവര്‍ എന്റെ വീട്ടിലും വന്നു. ഞാന്‍ സ്വീകരിച്ചിരുത്തി. ഗുണ്ടാത്തലവന്‍ എന്നെനോക്കി ആക്രോശിച്ചു. ''ഭാര്യയെവിടെ? ഭാര്യയെ വിളിക്കൂ'' ഭാര്യ കുട്ടികള്‍ക്കു ട്യൂഷനെടുക്കുകയാണെന്നു ഞാന്‍ പറഞ്ഞു. ''അച്ചന്‍ വന്നതുകണ്ടില്ലേ?'' അയാളുടെ ശബ്ദം വീണ്ടും ഉയര്‍ന്നു. എനിക്കു കഠിനമായ കോപം വന്നു. എങ്കിലും ഞാന്‍ നിയന്ത്രിച്ചു. വീട്ടില്‍ വന്നവരെ ആട്ടിയിറക്കുന്നതെങ്ങനെ? അങ്ങനിപ്പം എന്റെ സുന്ദരിയും ചെറുപ്പക്കാരിയുമായ ഭാര്യയെ വിശുദ്ധന്മാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്നു ഞാനും തീരുമാനിച്ചു. ആജ്ഞാപിക്കുന്നത് മര്യാദയുള്ള ടൂണിലാണെങ്കിലും സമ്മതിച്ചേക്കാമായിരുന്നു. എങ്ങനെയും ഗുണ്ടകളെ പുറത്താക്കണം. പെട്ടെന്നെനിക്കൊരു ബുദ്ധിതോന്നി. ഞാനച്ചനോടു പറഞ്ഞു. ''അച്ഛനോടെനിക്കൊന്നു കുമ്പസാരിക്കണം.'' അച്ചന്‍ പെട്ടെന്ന് ഗുണ്ടകളോടു പറഞ്ഞു. ''നിങ്ങള്‍ പുറത്തിറങ്ങി നില്‍ക്കണം'' ഞാനച്ചനോട് അരമണിക്കൂറോളം തുറന്നു സംസാരിച്ചു. ധ്യാനത്തിനു വരാത്തതിന്റെ കാരണങ്ങള്‍ പറഞ്ഞു. സഭയോടുള്ള സൗന്ദര്യപ്പിണക്കങ്ങളും പങ്കുവെച്ചു. എന്നിട്ട് ഇത്രയും കൂടി പറഞ്ഞു: ''എന്റെ സ്വാര്‍ത്ഥതകൊണ്ട് ഞാന്‍ സഭയുമായി തല്‍ക്കാലത്തേക്ക് ഒരു ധാരണയില്‍ പോകാന്‍ ആഗ്രഹിക്കുന്നു. അരുവിത്തുറയിലെ വികാരിയച്ചന്‍ വിചാരിച്ചാല്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ കഴിയും. ഞാന്‍ അരുവിത്തുറകോളേജിലെ അദ്ധ്യാപകനാണല്ലോ. അതുകൊണ്ടച്ചന്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ധ്യാനത്തിനു വരാം. പക്ഷേ, ധ്യാനസമയം മുഴുവന്‍ ഞാന്‍ മനസ്സില്‍ അച്ചനെ തെറിപറയുകയായിരിക്കും. ആ മഹാപാപം എന്നെക്കൊണ്ടു ചെയ്യിക്കണോ അച്ചോ?'' വേണ്ടേ വേണ്ടെന്ന് അച്ചന്‍ തീര്‍ത്തു പറഞ്ഞു. എന്നിട്ടിത്രയുംകൂടി പറഞ്ഞു. ''ഒരുപക്ഷേ സാറുപോലും തെറ്റിദ്ധരിക്കുന്നതുപോലെ സാറൊരു സഭാവിരുദ്ധനൊന്നുമല്ല. സാറുപറഞ്ഞതിലൊക്കെ കുറെ കാര്യങ്ങളുണ്ട്.''
ഞാന്‍ മനസ്സിലാക്കിയതു ശരിയാണെങ്കില്‍ സഭ സമ്പത്തിന്റെ പുറകേ പോകുന്നതില്‍ അന്തോനിച്ചായന്‍ ദുഃഖിതനാണ്. തന്റെ തന്നെ സഭയില്‍ അദ്ദേഹം ഒറ്റയാനാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഗബ്രിയേല്‍ ബ്രദേഴ്‌സിന്റെ ഫൈവ്സ്റ്റാര്‍ സ്‌കൂള്‍ ബിസിനസ്സുകളെ ഞാനൊരിക്കല്‍ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം അതിനോടു സമ്പൂര്‍ണ്ണമായി യോജിച്ചു. പള്ളികളിലെ ആര്‍ഭാടങ്ങളെയും ആഡംബരങ്ങളെയും കുറിച്ച് ഒരിക്കല്‍ അദ്ദേഹം ദുഃഖത്തോടെ സംസാരിച്ചത് ഓര്‍ക്കുന്നു. ആധുനിക അള്‍ത്താരകളിലെ യന്ത്രവല്‍ക്കൃതമായ തിരശ്ശീലകളും നസ്രത്തിലെ പുല്‍ത്തൊഴുത്തിലെ കീറത്തുണികളും തമ്മിലുള്ള വൈരുദ്ധ്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. പള്ളികളിലെ കര്‍മ്മങ്ങളും, ധ്യാനങ്ങളും, പ്രാര്‍ത്ഥനകളും, വേദപാഠങ്ങളും മറ്റും വിശ്വാസികളെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് ഞാനദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞു. അദ്ദേഹത്തിനതിനോടു യാതൊരു യോജിപ്പുമില്ലെന്നാണു പറഞ്ഞത്. പ്രാര്‍ത്ഥന അടിച്ചേല്‍പ്പിക്കാനുള്ളതല്ല. ഹൃദയംതുളുമ്പി ഉരുവിട്ടു പോകേണ്ടതാണ്. ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കതിനു പുറകില്‍ നിക്ഷിപ്തതാത്പര്യങ്ങളുണ്ട്. നമ്മളെ ഗള്‍ഫില്‍ കൊണ്ടുപോയേ തീരൂ എന്ന നിര്‍ബന്ധത്തില്‍ ഒരുത്തന്‍ നമ്മുടെ പുറകെ കൂടുന്നുണ്ടെങ്കില്‍ തീരുമാനിക്കാം അവന്‍ വിസാ തട്ടിപ്പുകാരനാണെന്ന്. അതുപോലെ നമ്മളെ മോക്ഷത്തില്‍ കൊണ്ടുപോയേ തീരൂ എന്ന നിര്‍ബന്ധബുദ്ധിയോടെ ആരെങ്കിലും നമ്മുടെ പുറകേ കൂടുന്നുണ്ടെങ്കില്‍ അവരെയും സൂക്ഷിച്ചുകൊള്ളണം.
പല സാദൃശ്യങ്ങളുമുണ്ടു ഞാനും അന്തോനിച്ചായനും തമ്മില്‍. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും റോഡു ക്രോസുചെയ്യാന്‍ ഭയമാണ്. ഒരു സന്ദര്‍ഭത്തില്‍ റോഡു ക്രോസുചെയ്യാന്‍ മുക്കാല്‍ മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്ന കാര്യം അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. ഇവിടെ ഒരു തമാശ. തമാശ വായനക്കാര്‍ക്കിഷ്ടമായതുകൊണ്ട് പുസ്തകത്തിന്റെ നീളം കൂടുന്നതൊന്നും ഗൗനിക്കുന്നില്ല. ഒ.വി.വിജയനും റോഡു ക്രോസു ചെയ്യാന്‍ ഭയമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന് ക്രോസുചെയ്യാന്‍ ഒരോട്ടോറിക്ഷാ പിടിക്കേണ്ടിവന്നത്രേ. ഇക്കാര്യം എഴുതിയശേഷം എം. മുകുന്ദന്റെ വക ഒരു കമന്റ്. ലോകചരിത്രത്തിലാദ്യമായും അവസാനമായും ഓട്ടോറിക്ഷാപിടിച്ചു റോഡു ക്രോസുചെയ്ത ഒരേയൊരാള്‍ വിജയനായിരിക്കണമെന്ന്. അതു വായിച്ചിട്ട് റോഡു ക്രോസു ചെയ്യാന്‍ വേണ്ടി പലതവണ ഓട്ടോറിക്ഷാ പിടിച്ചിട്ടുള്ള ഇപ്പന്‍ മുകുന്ദന്റെ ലോകപരിജ്ഞാനക്കുറവോര്‍ത്ത് ഊറിച്ചിരിച്ചു. മുകുന്ദന്‍ വിജയന്റെ എഴുത്തുകാരനെന്ന നിലയിലുള്ള ധീരതയെ പ്രശംസിക്കാന്‍ പശ്ചാത്തലമൊരുക്കുകയായിരുന്നു, വാഹനഫോബിയായുടെ പരാമര്‍ശത്തിലൂടെ. എന്നുപറഞ്ഞതുപോലെ അന്തോനിച്ചായനും ഞാനും ഞങ്ങളുടെ തട്ടകങ്ങളിലെത്തുമ്പോള്‍ മാത്രം ധീരന്മാരാണ്.
എഴുത്ത് എന്ന അസുഖം ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കുമുണ്ട്. ഒന്നാന്തരമെന്നു പറയാനില്ലെങ്കിലും അന്തോനിച്ചായന്‍ ഇംഗ്ലീഷില്‍ തരക്കേടില്ലാത്ത കവിതകള്‍ എഴുതും. ഗഅഘഅഗ എന്ന തൂലികാനാമത്തില്‍ 'കലക്' മലയാളത്തിലും ഇംഗ്ലീഷിലും മുമ്പോട്ടും പുറകോട്ടും സ്‌പെല്ലിങ് ഒന്നുതന്നെ. ആത്മകഥാക്കുറിപ്പുകള്‍ പലതും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ ഒരു പ്രിയപ്പെട്ട ശിഷ്യനായ ബ്രദര്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതി: ''ഈ മനുഷ്യന്‍ സമൂഹത്തെ സദുദ്ദേശ്യത്തോടെ 'ഡിസ്റ്റേര്‍ബ്' ചെയ്യുന്നവനാണ്.'' ഈ കമന്റ് ഇപ്പനെ സംബന്ധിച്ചും ചേരുമെന്ന് ഇപ്പന്‍ കരുതുന്നു. ഞാന്‍ നടത്തിയ സമരത്തെ അദ്ദേഹം ഉദാരമായി കൈയയച്ചു പ്രോത്സാഹിപ്പിച്ചു. പക്ഷേ, ഇതുകൊണ്ടൊന്നും ഈ പുസ്തകം ഇദ്ദേഹത്തിനു സമര്‍പ്പിക്കാന്‍ ഞാന്‍ തീരുമാനിക്കില്ലായിരുന്നു. അതോ, സമര്‍പ്പിച്ചാല്‍ മൂപ്പരെന്നോടു പൊട്ടിത്തെറിക്കുമോ എന്ന് എനിക്കു തീര്‍ച്ചയില്ല. ചിലപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പനൊരിക്കല്‍ ഒരത്യാവശ്യകാര്യത്തിന് പിള്ളേരും തള്ളയുമായി മദ്രാസില്‍ ചെന്നു. എനിക്ക് ഉടനടി തിരിച്ചുപോരണം. കാര്‍ന്നോരെ ചെന്നു കാണാതെ തിരിച്ചുപോരുന്നതില്‍ എനിക്കു കുറ്റബോധവും ദുഃഖവും തോന്നി. ഞാന്‍ മൂപ്പരെ ഫോണില്‍ വിളിച്ചു. ''അന്തോനിച്ചായാ, ക്ഷമിക്കണേ. വന്നു കാണണമെന്നുണ്ടായിരുന്നു. തിരക്കുകാരണം തിരിച്ചുപോകുകയാണ്.'' പെട്ടെന്ന് അന്തോനിച്ചായന്‍ എന്നോടു പൊട്ടിത്തെറിച്ചു: ''നീ എന്തിനാ എന്നോടു മാപ്പു പറയുന്നത്. നീ ഒരു കാര്യത്തിനുവന്നു. എന്നെക്കാണാന്‍ നിനക്കു സമയം കിട്ടിയില്ല. നീ തിരിച്ചു പോകുന്നു. അതിനെന്തിനാ ഒരു മാപ്പ്?'' വ്യത്യസ്തമായി ചിന്തിക്കാറുള്ള എനിക്ക് എന്നെക്കാള്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ഈ മനുഷ്യനെ മനസ്സിലായില്ല. ചെല്ലാത്തതിന്റെ പരിഭവംകൊണ്ടായിരിക്കണം ഈ ചൂട്. ഞാന്‍ ദയനീയമായി വിശദീകരിച്ചു: ''എനിക്ക് അവിടെ വരണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടായിരുന്നു അന്തോനിച്ചായാ.'' എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നത്. അദ്ദേഹം പൂര്‍വ്വാധികം ഉച്ചത്തില്‍ വഴക്കുപറയാന്‍ തുടങ്ങി. ഞാന്‍ ഫോണ്‍ വെച്ചു. എനിക്കു കാര്യം മനസ്സിലായി. കുറ്റമൊന്നും ചെയ്യാത്ത സ്ഥിതിക്ക് ഞാന്‍ മാപ്പുപറഞ്ഞതാണ് അങ്ങേരെ പ്രകോപിപ്പിച്ചത്. അത്തരം ഔപചാരികതകളും ഭംഗിവാക്കുകളും ഒന്നും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. നേരേ വാ, നേരേ പോ. ഈ അടുത്തയിടെ ഞങ്ങള്‍ പലപ്രാവശ്യം അടുത്തിടപെട്ടു. പുസ്തകം എഴുതുന്ന കാര്യമോ പുസ്തകം അങ്ങേര്‍ക്കു സമര്‍പ്പിക്കാന്‍ പോകുന്ന കാര്യമോ ഞാന്‍ മിണ്ടാന്‍ പോയില്ല. വേണ്ടെന്നെങ്ങാനും പറഞ്ഞുപോയാല്‍ ഞാനെങ്ങനെ എന്റെ മോഹം സാക്ഷാത്കരിക്കും?
ഇതിലെ പല ആശയങ്ങളോടും അദ്ദേഹം യോജിക്കുമോ എന്ന് ഇപ്പന് ഉറപ്പില്ല. ഒരു കാര്യം ഇപ്പന്‍ ഇവിടെ അടിവരയിട്ടു പറയുന്നു. സത്യങ്ങളുടെയെല്ലാം അവസാനത്തെ പൂട്ട് ഇപ്പന്റെ കൈയിലാണെന്ന അഹങ്കാരം ഇപ്പനില്ല. വ്യവസ്ഥിതിയുടെ ജീര്‍ണ്ണതകള്‍ക്കെതിരെ ഭ്രാന്തമായി ഉണര്‍ന്നിരിക്കുന്ന മൂല്യബോധം മാത്രമാണ് ഇപ്പന്റെ കൈമുതല്‍. ഇപ്പന്റെ ഓരോ പരമാണുവും അമര്‍ഷരോഷങ്ങള്‍കൊണ്ടു ജ്വലിക്കുകയാണ്. ഈ അമ്പതാമത്തെ വയസ്സിലും ഇപ്പന്റെ ചോര തിളയ്ക്കുന്നു. ഒരുപക്ഷേ പക്വതക്കുറവായിരിക്കണം കാരണം. അന്തോനിച്ചായനെപോലുള്ളവരുടെ നിശ്ശബ്ദത ഇപ്പനെ വെകിളി പിടിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ പാമ്പിനെ പുറത്തു ചാടിക്കാന്‍ പുകയ്ക്കുന്നതുപോലെ ഇപ്പന്‍ തീയിട്ടു പുകയ്ക്കുകയാണ്. അന്തോനിച്ചായനെപ്പോലുള്ളവര്‍ പുറത്തുവരണം. മറുപടി തരണം. അപ്പോഴേ ഇപ്പന്റെ പുസ്തകരചന സാര്‍ത്ഥകമാകൂ. പൂര്‍ണ്ണമാകൂ. ഈ പുസ്തകത്തിലെ ഒരാശയത്തോടും അദ്ദേഹത്തിനു യോജിപ്പില്ലെങ്കിലും പുസ്തകം അദ്ദേഹത്തിനു സമര്‍പ്പിക്കുന്നതില്‍ അനൗചിത്യമില്ല. പ്രാസവാദത്തില്‍ കേരളവര്‍മ്മയും ഏ.ആറും രണ്ടു കക്ഷികളുടെ നേതാക്കന്മാരായിരന്നു. പക്ഷേ, പ്രധാനപ്പെട്ട പുസ്തകം എഴുതിയപ്പോള്‍ അനന്തരവനായ ഏ.ആര്‍. അതു സമര്‍പ്പിച്ചിരിക്കുന്നത് അമ്മാവനായ കേരളവര്‍മ്മയ്ക്കാണ്.
ഇനി കണ്ണില്‍ ചോരയില്ലാത്ത വാക്കുവ്യത്യാസം കാണിച്ച് മാളൂട്ടിയെപ്പോലും നിഷ്‌കരുണം ഒഴിവാക്കി കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ഈ പടുകിഴവനു തന്നെ സമര്‍പ്പിക്കുന്നതിനു കാരണം പറയാം. ഈയിടെ ഞാന്‍ തിരുവനന്തപുരംവരെ പോകുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹവും എന്റെ കൂടെക്കൂടി. ട്രെയിനില്‍വെച്ച് ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു. മുഖ്യവിഷയം മതമായിരുന്നു. പരമാവധി ഒരു പൊട്ടിത്തെറിവരെ പ്രതീക്ഷിച്ചുകൊണ്ട് ഞാനദ്ദേഹത്തോടു പെട്ടെന്നു പറയാന്‍ തുടങ്ങി: ''സഭയിലെ പുരോഹിതമേധാവിത്വത്തില്‍ എനിക്ക് കടുത്ത അമര്‍ഷമുണ്ട്. വിശ്വാസികളെ പുരോഹിതന്മാരില്‍ പലരും വെറും അടിമകളായി പരിഗണിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ പരമപ്രധാനമായ രണ്ടു സംഭവങ്ങളാണല്ലോ വിവാഹവും മരണവും. അതുരണ്ടും അവര്‍ പള്ളിയോടു ചേര്‍ത്തു കടുംകെട്ടുകെട്ടിയിരിക്കുന്നു. ഏത് വിമര്‍ശകനും നിഷേധിയും കല്യാണത്തിന്റെ സമയമാകുമ്പോള്‍ അവരുടെ മുമ്പില്‍ ചെന്നു മുട്ടുകുത്തുന്നു. സി.ജെ. തോമസുപോലും റോസിയെ കെട്ടാന്‍വേണ്ടി ചെന്നു മുട്ടുകുത്തി. അല്ലെങ്കില്‍ ശവം തെമ്മാടിക്കുഴിയില്‍പോലും അടക്കിയില്ലെങ്കിലോ എന്നോര്‍ത്ത് പേടിച്ച് അനുരഞ്ജനത്തിലേര്‍പ്പെടുന്നു. മുണ്ടശ്ശേരിക്കും എം.പി.പോളിനും പോലും ശവം സിമിത്തേരിയില്‍ അടക്കണമെന്നു നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ടാണവര്‍ക്ക് തെമ്മാടിക്കുഴിയില്‍ കിടക്കേണ്ടിവന്നത്. നരകത്തില്‍ പോയാലും തരക്കേടില്ല, ഞാനേതായാലും എന്റെ ശവം ഇവര്‍ക്കു കൊടുക്കില്ല. ഞാനതു മെഡിക്കല്‍ കോളേജിനു ദാനം ചെയ്യാന്‍ പോവുകയാണ്.'' അന്തോനിച്ചായന്‍ ഒരു ചെറുപുഞ്ചിരിയോടെ എന്റെ വികാരഭരിതമായ പ്രസംഗം കേട്ടുകൊണ്ടിരുന്നു. അവസാനം ഞാന്‍ ചോദിച്ചു: ''അന്തോനിച്ചായന്‍ എന്റെ ഈ തീരുമാനത്തെക്കുറിച്ച് എന്തു പറയുന്നു?'' പുഞ്ചിരി മുറിക്കാതെ അദ്ദേഹം പറഞ്ഞു: ''മണ്ടാ, നീ ഇതു പറയുന്നതല്ലേ ഉള്ളൂ. എന്റെ ശവം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്ന് എത്രയോ മുമ്പേ ഞാന്‍ എന്റെ വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരിക്കുന്നു.'' വായനക്കാരേ, നിങ്ങള്‍തന്നെ പറയൂ. എന്റെ ക്രോധത്തിന്റെ അഗ്നിയില്‍ മുളച്ച്, കണ്ണീരിലിട്ടൊലുമ്പി ശുദ്ധി ചെയ്ത ഹൃദ്രക്തത്തില്‍ തൂലിക മുക്കിയെഴുതിയ ഈ വാക്കുകള്‍, ഞാനൊത്തിരി സ്‌നേഹിക്കുന്ന, എന്നെ ഇത്ര കണ്ട് 'വഷളാക്കിയ' ഈ കത്തനാരമ്മാച്ചനല്ലാതെ മറ്റാര്‍ക്കു ഞാന്‍ സമര്‍പ്പിക്കും? മാളൂട്ടീ, മാപ്പ്.
പുസ്തകനാമത്തെക്കുറിച്ച് ഒരു വാക്ക്. ഞാന്‍ കേരളാ ദൂരദര്‍ശനെതിരെ സമരവുമായി നടക്കുന്ന കാലം. ഒരിക്കല്‍ ഒരു സൊസൈറ്റി ലേഡി എന്നോടു ചോദിച്ചു: ''വൈ ആര്‍ യൂ വെയ്സ്റ്റിങ് യുവര്‍ പ്രഷ്യസ് ടൈം ഫോര്‍ സച്ച് ഏ സില്ലീ തിങ്!'' (നിങ്ങളെന്തിനാണ് നിങ്ങളുടെ വിലപ്പെട്ട സമയം ഇങ്ങനൊരു നിസ്സാരകാര്യത്തിനുവേണ്ടി പാഴാക്കുന്നത്?) ഇപ്പനപ്പോള്‍ ഓര്‍ത്തത് നമ്മുടെ പാവം നാറാണത്തു ഭ്രാന്തനെയാണ്. നട്ടുച്ച വെയിലത്ത് മുട്ടന്‍ കല്ല് മുകളിലേക്ക് ഉരുട്ടിക്കയറ്റുന്ന ഭ്രാന്തന്‍! ഒപ്പം ഇങ്ങനെയൊരു ഹാസ്യഭാവനയും തോന്നി. നമ്മുടെ ഈ സൊസൈറ്റി ലേഡിയെങ്ങാനും ആ സമയത്ത് ഭ്രാന്തന്റെ മുമ്പില്‍ വന്നുപെട്ടുവെന്നിരിക്കട്ടെ. മറുപടിയെന്തായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പനു യാതൊരു സംശയവുമില്ല. ''മാറി നില്ലെടീ പൊലയാടി മോളേ, വെയ്‌ലു വിലങ്ങാതെ വഴീന്ന്.''
നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടിന്റെ ആന്തരാര്‍ത്ഥത്തെക്കുറിച്ച് ഇപ്പന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പറയി പെറ്റ പന്ത്രണ്ടു മക്കളും അവളുടെ മേഖലകളില്‍ അതിപ്രഗല്ഭരായിരുന്നു. ഭ്രാന്തന്‍ തത്ത്വചിന്തകനായിരുന്നു. വലുതെന്നു കരുതി നമ്മള്‍ ചെയ്തുകൂട്ടുന്ന ജീവിതവ്യാപാരങ്ങളുടെ വ്യര്‍ത്ഥത ഓര്‍മ്മിപ്പിക്കുകയായിരുന്നു ഭ്രാന്തന്‍ നിതേ്യന. ''അല്ലയോ സൊസൈറ്റി ലേഡികളേ, നിങ്ങള്‍ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതും ചുണ്ടേല്‍ ലിപ്സ്റ്റിക്കിടുന്നതും, നഖം ചെത്തിക്കൂര്‍പ്പിച്ചു പോളീഷ് ചെയ്യുന്നതും തലമുടി ബോബുചെയ്യുന്നതും പുട്ടപ്പുചെയ്യുന്നതും, പോമറേനിയന്‍ പട്ടിയുടെ പൂട ചീകി മിനുക്കുന്നതും ഒക്കെ എന്റെ കല്ലുരുട്ടിക്കയറ്റല്‍പോലെ വ്യര്‍ത്ഥമാണ്. ഒരു വ്യത്യാസമുണ്ട്. ഞാന്‍ തലയ്‌ക്കോളം കയറിയിട്ട് കല്ലുരുട്ടി കയറ്റുന്നു. നിങ്ങള്‍ നോര്‍മ്മലായിട്ടും ഇത്തരം വ്യര്‍ത്ഥവ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നു. അതുകൊണ്ട് ഭ്രാന്തനായ ഞാന്‍ എന്റെ കല്ലുരുട്ടു തുടരട്ടെ. നോര്‍മ്മലായ നിങ്ങള്‍ അര്‍ത്ഥവത്തായ കര്‍മ്മങ്ങളിലൂടെ ജീവിതത്തെ സഫലമാക്കി മാറ്റുക.''
ഭ്രാന്തന്റെ കല്ലുരുട്ടുപോലെതന്നെ വ്യര്‍ത്ഥമാണ് എന്റെ പ്രയത്‌നങ്ങളെന്നു പലരും പറഞ്ഞി ട്ടുണ്ട്. അത്തരം അശുഭാപ്തിവിശ്വാസികളാണ് പുരോഗതിയുടെ ഒന്നാമത്തെ വിലങ്ങുതടികള്‍. പലരും ഇപ്പനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്യാറുണ്ട്. ഇപ്പനിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടുപോയാല്‍ ആളുകള്‍ ഇപ്പന്‍ ഭ്രാന്താണെന്നു പറയുമെന്ന്. പൊന്നേ, റൊബ്ബേഗ്രിയേ പറഞ്ഞതുപോലെ, നിങ്ങളുടെയൊക്കെ മാനസികാരോഗ്യം കണ്ട് ഇപ്പന് മടുത്തു. ഇപ്പനിതാ സമ്മതിരിച്ചിക്കുന്നു. ഇപ്പനു മുഴുത്ത ഭ്രാന്താണ്. വൈക്കം മുഹമ്മദ് ബഷീര്‍കാക്കാ പറഞ്ഞതുപോലെ നല്ല പരമ രസികന്‍ സുന്ദരന്‍ കിറുക്ക്!
സ്‌നേഹപൂര്‍വ്വം ഇപ്പന്‍
നമ്മള്‍ സാവകാശമെങ്കിലും വളച്ചുകൊണ്ടു വന്നില്ലെങ്കില്‍ അവര്‍ ഒടിക്കും. തകര്‍ക്കും. തവിടുപൊടിയാക്കും. അവരെ ഭയമുള്ളതുകൊണ്ടാണ് ഇപ്പന്‍ ഇത്രയും ധൃതിയും പരവേശവും കാട്ടുന്നത്. എന്തെങ്കിലുമൊക്കെ ഉടനേ ചെയ്‌തേ മതിയാവൂ.
ഞാന്‍ നടത്തിയ സമരം എനിക്കു പുച്ഛവും പരിഹാസവും മാത്രമാണ് സമ്മാനിച്ചതെന്ന് മേല്‍ സൂചിപ്പിച്ചല്ലോ. പക്ഷേ, ദൈവം എന്നെ ഉദാരമായി അനുഗ്രഹിച്ചു. എന്നെ സംബന്ധിച്ച് ജന്മം തന്നനുഗ്രഹിച്ച ദൈവത്തിനുള്ള കടംവീട്ടലായിരുന്നു പാര്‍ലമെന്റിനു മുമ്പിലെ ഇന്ദുലേഖയുടെ നൃത്തം ചവിട്ടി പ്രതിഷേധം. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ നല്ല കാര്യം അതാണെന്നു ഞാന്‍ കരുതുന്നു. അതൊരു ശിശുദിനനാളിലായിരുന്നല്ലോ. അതിനുശേഷം മൂന്നുവര്‍ഷം കഴിഞ്ഞ് കൃത്യം ഒരു ശിശുദിനത്തില്‍ മാളൂട്ടി ജനിക്കുന്നു. ഇതൊരു യാദൃച്ഛികസംഭവമായി എഴുതിത്തള്ളാന്‍ എനിക്കാവുന്നില്ല. എന്നെ സംബന്ധിച്ച് ഇതൊരത്ഭുതമാണ്. സ്വര്‍ഗ്ഗത്തില്‍നിന്ന് എനിക്ക് ലഭിച്ച ഒരംഗീകാരം. ദൈവത്തിന്റെ സമ്മാനം! ഈ പുസ്തകം രചിക്കാനും പ്രസിദ്ധീകരിക്കാനും എനിക്ക് ഏറ്റവും അധികം ധാര്‍മ്മികപിന്തുണയും പ്രോത്സാഹനവും തന്നത് എട്ടു വയസ്സുകാരിയായ അവളാണെന്ന് പറഞ്ഞാല്‍, വായനക്കാരേ നിങ്ങള്‍ വിശ്വസിക്കുമോ? ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ മാത്രമേ പുള്ളിക്കാരി കഴിക്കൂ. അതില്ലെങ്കില്‍ പട്ടിണി കിടക്കാനും യാതൊരു മടിയുമില്ല. പച്ചക്കറികൂട്ടാന്‍ മഹാമടിയാണ്. സമ്പൂര്‍ണ്ണാഹാരം ലഭിക്കണമെങ്കില്‍ പച്ചക്കറിയും കൂട്ടണമല്ലോ. ഞാന്‍ നിര്‍ബന്ധിക്കും. അപ്പോള്‍ അവള്‍ പറയും. ''അപ്പന്‍ ആ 'നസ്രായനും നാറാണത്തുഭ്രാന്തനും' ഇതുവരെ എഴുതിയത് എടുത്ത ഒരുവട്ടം കൂടി വായിച്ചു കേള്‍പ്പിക്ക്. ഞാന്‍ പച്ചക്കറികൂട്ടി ചോറുണ്ണാം!'' അങ്ങനെ ഇതിലെ ലേഖനങ്ങള്‍ പലതും അവള്‍ പലവട്ടം വായിച്ചു കേട്ടിട്ടുണ്ട്. ഇത്രയുമായപ്പോഴേക്കും വായനക്കാര്‍ വിചാരിക്കുന്നുണ്ടാവും അവള്‍ക്കായിരിക്കും ഞാനീ പുസ്തകം സമര്‍പ്പിക്കാന്‍ പോകുന്നതെന്ന്. നിങ്ങള്‍ക്കു തെറ്റി.
ഇതൊരു ക്രൂരമായ വാഗ്ദാനലംഘനവും കൂടിയാണ്. മൂന്നു വയസ്സുമുതല്‍ മാളൂട്ടി എന്നോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ''അപ്പന്‍ ചേച്ചിയെക്കുറിച്ച് ഒരു പുസ്തകം എഴുതിയല്ലോ.എന്നെക്കുറിച്ചെന്താ എഴുതാത്തത്? ഇതനീതിയല്ലേ?'' അഴിമതിക്കെതിരെ പ്രതികരിക്കാനാഗ്രഹിക്കുന്ന ഭാരതമാതാവിന്റെ കോടിക്കണക്കിനു കുഞ്ഞുമക്കളുടെ ഒരു പ്രതീകം മാത്രമാണു ചേച്ചിയെന്നും സത്യത്തില്‍ സമരം നടത്തിയത് അപ്പനാണെന്നും അപ്പന്‍ നടത്തിയ സമരത്തിന്റെ കഥയാണപ്പനെഴുതിയതെന്നും ഞാന്‍ പറഞ്ഞുനോക്കി. അവള്‍ക്കതങ്ങോട്ടു ദഹിക്കുന്നില്ല. കുഞ്ഞുമനസ്സിനേറ്റ കുഞ്ഞുനൊമ്പരം പരിഹരിക്കണമല്ലോ. ഞാനതുകൊണ്ട് ഒരു വാഗ്ദാനം അവള്‍ക്കു കൊടുത്തു. ''അപ്പന്‍, ഇനി എന്നെങ്കിലും ഒരു പുസ്തകം എഴുതിയാല്‍ അത് മാളൂട്ടിക്ക് സമര്‍പ്പിച്ചേക്കാം.'' അതേ, ക്രൂരമായ ഒരു വാഗ്ദാനലംഘനം! പക്ഷേ, എന്തുചെയ്യാം? നസ്രായനായ യേശു എന്നോടു പറയുന്നു, നീയിതവള്‍ക്കും അല്ല സമര്‍പ്പിക്കേണ്ടതെന്ന്. ശുദ്ധാത്മാക്കളായ മെത്രാന്മാരെയും കര്‍ദ്ദിനാളന്മാരെയും മാര്‍പ്പാപ്പാമാരെയുംവരെ തങ്ങളുടെ ചരടുവലിക്കനുസരിച്ചു ചലിക്കുന്ന പാവകളാക്കി മാറ്റി അണിയറയിലിരുന്നു സഭയുടെ സാമ്പത്തിക ചുക്കാന്‍ പിടിക്കുന്ന വിഷപ്പെരുച്ചാഴികളുടെ ക്രൂരഹസ്തങ്ങളാല്‍ നിഷ്‌കരുണം കൊലചെയ്യപ്പെട്ട ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായ്ക്കു സമര്‍പ്പിച്ചാലൊന്നും ആലോചിക്കാതിരുന്നില്ല. പിന്നെ ആ ദാരുണമരണത്തെക്കുറിച്ച് ഒരു ലേഖനമെഴുതിയാല്‍ മതിയെന്നു വെച്ചു.
വായനക്കാരേ, ഒരപൂര്‍വ്വവ്യക്തിത്വത്തെ ഞാന്‍ നിങ്ങള്‍ക്കിതാ പരിചയപ്പെടുത്തുന്നു. ഒരു വൃദ്ധതാപസ്സനാണദ്ദേഹം. തൊണ്ണൂറു വയസ്സായി. അസാധാരണമായ ഒരു തേജസ്സും ചൈതന്യവും ആ മുഖത്തു കളിയാടുന്നുണ്ട്. ഒരു പുരുഷായുസ്സുകൊണ്ടദ്ദേഹം നേടിയെടുത്ത ആത്മീയസമ്പത്തിന്റെ തിളക്കമാണതെന്ന് ഇപ്പന്‍ കരുതുന്നു. താന്‍ വളരെ കണിശമായ കൃത്യനിഷ്ഠയോടെ പ്രൂണ്‍ ചെയ്തു സൂക്ഷിക്കുന്ന മനോഹരമായ ഒരു താടിയുണ്ടദ്ദേഹത്തിന്. ഒരു ഗബ്രിയേല്‍ ബ്രദറാണദ്ദേഹം. പുറത്തിറങ്ങിയാല്‍ ളോഹ ധരിക്കും. അകത്ത് താന്‍തന്നെ ഡിസൈന്‍ ചെയ്ത ഒരു ലളിത വേഷമാണ്. ആ വേഷം ധരിച്ചിരിക്കുന്ന അദ്ദേഹത്തെ എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാന്‍ ഇപ്പനു വളരെ കൗതുകമാണ്. ഇപ്പന്റെ അമ്മയുടെ ആങ്ങളയാണദ്ദേഹം. അന്തോനിച്ചായന്‍. ജീവിതം യുദ്ധമാണെന്നിപ്പന്റെ ചെവിയില്‍ ആദ്യം ഓതിത്തന്ന ചാണക്യന്‍. ഇപ്പനെ ഇത്ര കണ്ടു 'വഷളാ'ക്കിയതില്‍ ഈ മനുഷ്യനുള്ള പങ്കു ചില്ലറയല്ല. ഇപ്പന്റെ കൊച്ചുന്നാളില്‍ ഇദ്ദേഹം വല്ലപ്പോഴും വീട്ടില്‍വരും. അപ്പോഴൊക്കെ കെട്ടിപ്പിടിച്ച് കവിളില്‍ താടി ഉരുമ്മിച്ച് ഇപ്പന് ഉമ്മതരും. ഇപ്പനും തോന്നി അച്ചനാകണമെന്ന്. അപ്പന്റെ അടുത്തുചെന്നു കാര്യം പറഞ്ഞു. അപ്പനന്ന് ഇപ്പന്റെ ഒരു ചേട്ടന്‍ അച്ചനാകാന്‍ പോയി തിരിച്ചുവന്നതിന്റെ ചമ്മലിലാണ്. അപ്പന്‍ തീര്‍ത്തു പറഞ്ഞു. 'എവിടെ വേണമെങ്കിലും പൊയ്‌ക്കോ, ഇരുപത്തൊന്നു വയസ്സു പൂര്‍ത്തിയായതിനുശേഷം.' അതു നന്നായെന്നു പറയാതിരിക്കാന്‍ വയ്യ. ഇപ്പന്‍ അച്ചനാകാന്‍ പോയിരുന്നെങ്കില്‍ ഒന്നുകില്‍ ളോഹയിട്ടുകൊണ്ടു പെണ്ണുകെട്ടുമായിരുന്നു. സമ്മതിച്ചില്ലെങ്കില്‍ ളോഹയൂരിയിട്ടു പെണ്ണു കെട്ടുമായിരുന്നു. എന്തായാലും ഒരു പെണ്ണില്ലാതെ ഇപ്പനു വയ്യ
ഇമ്മ്യൂണോഗ്ലോബിന്‍ 15 ഗ്രാമിന്റെ അഞ്ച് ഇന്‍ജെക്ഷനുകളാണ് അവള്‍ക്കു കൊടുത്തത്. അതിനുശേഷം ഠ.ഇ പരിശോധിച്ചപ്പോഴും അഞ്ഞൂറ്. ദൂരെക്കൂടി പോകുന്ന രോഗംപോലും പറന്നുവന്നാക്രമിക്കും. ഒന്നരലക്ഷത്തോളം രൂപയുടെ മരുന്ന് കയറ്റിയിട്ടും വെറും പച്ചവെള്ളം കയറ്റിയ അനുഭവം. അപകടകരമായ അവസ്ഥയില്‍നിന്നു രക്ഷപെടണമെങ്കില്‍ ഠ.ഇ 3000 എങ്കിലും വേണം. ഡോക്ടര്‍ കടുത്ത നിരാശയിലായി. എന്നെ വിളിച്ചു കാര്യം പറഞ്ഞു. നാളെത്തന്നെ ഐസൊലേഷന്‍ സെല്ലിലേക്കു മാറ്റണം. എന്നുവെച്ചാല്‍ കടുത്ത ശുചിത്വം ദീക്ഷിക്കേണ്ട ഏകാന്തമായ ഒരു മുറി. രോഗാണുക്കളെ വലിച്ചെടുക്കാനുള്ള സംവിധാനങ്ങളൊക്കെയുണ്ട്. ഒരു നേഴ്‌സ് മുഴുവന്‍ സമയവും ശുശ്രൂഷിക്കും. മുറിക്കു പുറത്ത് ഒരാള്‍ക്കു കിടക്കാം. അലോഷ്യ കിടക്കട്ടെ. എനിക്കു ആശുപത്രിക്കു പുറത്തു താമസിക്കാം. ഞാന്‍ ഇന്ദുലേഖയുടെ വല്യമ്മച്ചിയെയും അനുജത്തിയായി മാളൂട്ടിയെയും വീട്ടിലേക്കയയ്ക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പിറ്റേദിവസം ഡോക്ടര്‍ വന്നു. അവളുടെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവരുന്നു. ധാരാളം ആല്‍ബുമിന്‍ നഷ്ടപ്പെടുന്നു. തന്റെ പ്രതീക്ഷ കുറഞ്ഞു വരുന്നതായി അവര്‍ എന്നോടും അലോഷ്യായോടും പറഞ്ഞു. അപ്പോഴാണതു സംഭവിച്ചത്. ഡോ. വിനീതയുടെ അസിസ്റ്റന്റായ സിസ്റ്റര്‍ ശാന്തി ഒരു കടലാസും കൈയില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഓടി വരുന്നു. അവര്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു. 'ഡോക്ടര്‍ വിനീതാ, ഇന്ദുലേഖയുടെ ഠ.ഇ 6100. ഡോക്ടര്‍ വിനീത സന്തോഷംകൊണ്ട് മതിമറന്നു. ഞങ്ങള്‍ക്കുള്ളതിനെക്കാള്‍ സന്തോഷമായിരുന്നവര്‍ക്ക്. ഒപ്പം അവര്‍ പറഞ്ഞു: 'ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. ഇന്ദുലേഖയുടെ ഠ.ഇ 6750 ആയെന്ന്.' ബോദ്ധ്യം വരാഞ്ഞ് അവര്‍ നേരിട്ട് രക്തമെടുത്തു ലാബിലേക്കു കൊടുത്തുവിട്ടു. റിസല്‍റ്റുവന്നു. അബദ്ധമൊന്നും പറ്റിയതല്ല.
അങ്ങനെ ഒരു നേര്‍ച്ചനിറവേറ്റലാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം. പക്ഷേ, ഒരു ചില്ലിക്കാശുപോലും പള്ളികള്‍ക്കു നേര്‍ച്ച കൊടുക്കരുതെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ മുഖ്യസന്ദേശം. അതൊരു വൈരുദ്ധ്യമായിത്തോന്നാം. വിശദമായി മനസ്സിലാക്കണമെന്നുള്ളവര്‍ പുസ്തകം മുഴുവന്‍ ശ്രദ്ധിച്ചുവായിക്കട്ടെ. ഇതിലെ ചില ലേഖനങ്ങള്‍ ഞാന്‍ എഴുതിയത് ഇന്ദുലേഖയുടെ രോഗക്കിടക്കയ്ക്കു സമീപമിരുന്നാണ്. ഗുരുതരമായ ക്യാന്‍സര്‍രോഗം വന്ന് ഒരു മേജര്‍ ശസ്ത്രക്രിയയും കഴിഞ്ഞിരിക്കുന്ന എന്റെ ഒരു ബന്ധു പറഞ്ഞ ഒരു കാര്യം ഞാനിവിടെ ഓര്‍ക്കുന്നു: 'എനിക്കിപ്പോള്‍ ധൈര്യമായി കരിസ്മാറ്റിക് പ്രസ്ഥാനത്തെ വിമര്‍ശിക്കാമല്ലോ. ഇതുവരെ ഞാന്‍ വിമര്‍ശിച്ചാല്‍ ആളുകള്‍ പറയുമായിരുന്നു, നിനക്കു രോഗങ്ങളും പ്രശ്‌നങ്ങളും ഇല്ലാത്തതിന്റെ അഹങ്കാരംകൊണ്ടാണെന്ന്.' അതുപോലെ എന്റെ കുഞ്ഞിന്റെ രോഗക്കിടക്കയ്ക്കു സമീപമിരുന്ന് എഴുതുമ്പോള്‍ എനിക്കെന്തഹങ്കാരം? വിമര്‍ശിക്കാനുള്ള എന്റെ അര്‍ഹത വര്‍ദ്ധിക്കുന്നതുപോലെ എനിക്കു തോന്നുന്നു. വിമര്‍ശനം ആത്മാര്‍ത്ഥമായിരിക്കണം. സത്യസന്ധമായിരിക്കണം. അതിന്റെ പുറകില്‍ ഉദ്ദേശ്യശുദ്ധിയുണ്ടായിരിക്കണം. ഇന്ദുലേഖയുടെ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചും അവള്‍ മരിക്കാനുള്ള സാദ്ധ്യതയെക്കുറിച്ചും ഡോക്ടര്‍തന്നെ അവളോടു പലവട്ടം പറഞ്ഞു. അസാധാരണമായ മനസ്സാന്നിദ്ധ്യമാണ് അവള്‍ പ്രദര്‍ശിപ്പിച്ചത്. ദുസ്സഹമായ വേദനകളില്‍ മാത്രമേ അവള്‍ പതറിയുള്ളൂ. വേദനകളുടെ ഇടവേളകളില്‍ അവള്‍ ഈ പുസ്തകരചനയുടെ പുരോഗതിയെക്കുറിച്ച് എന്നോട് അനേ്വഷിക്കുമായിരുന്നു. രോഗക്കിടക്കയില്‍വെച്ചും അവള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാനിതൊക്കെ ഇവിടെ ഇത്രയുമേറെ വിസ്തരിച്ചത് മനപ്പൂര്‍വ്വമാണ്. ഒരുപക്ഷേ തന്റെ മരണക്കിടക്കയാണെന്നു വിചാരമുള്ളപ്പോഴും അവിടെക്കിടന്ന് എന്റെ 'മതനിന്ദയെയും' 'ദൈവനിന്ദ' യെയും കൈയയച്ചു പ്രോത്സാഹിപ്പിച്ച അവള്‍ക്കും ഈ പുസ്തകം സമര്‍പ്പിക്കാന്‍ എനിക്കു മനസ്സുവരുന്നില്ല.
പല കാരണങ്ങള്‍കൊണ്ടും ഈ പുസ്തകത്തിന്റെ സമര്‍പ്പണം അര്‍ഹിക്കുന്ന ഒരു ജഗജില്ലിയുണ്ട്. ഒരു കൊച്ചുകാന്താരി! ഇന്ദുലേഖയുടെ അനുജത്തി മാളൂട്ടി. ഇന്ദുലേഖ ഒരു പാവമാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഇവള്‍ പാവമാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. പാവമാകണമെന്ന് ഞാനൊട്ട് എന്റെ മക്കളെ ഉപദേശിക്കാറുമില്ല. അവര്‍ നല്ലവരായാല്‍ മതി. പാവങ്ങളെ എല്ലാവരും മുതലെടുക്കും. പാവങ്ങള്‍ക്ക് ഈ ലോകത്തിന് ഒരു നന്മയും ചെയ്യാന്‍ സാദ്ധ്യമല്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതു ചതുരുപായങ്ങളും പഞ്ചതന്ത്രങ്ങളും പയറ്റി ജീവിക്കേണ്ട കപടസങ്കീര്‍ണ്ണ ലോകമാണ്. ഈ പുസ്തകത്തില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുള്ള ആശയങ്ങളൊക്കെ എന്റെ മക്കളോട് ഞാന്‍ ചര്‍ച്ച ചെയ്തിട്ടുള്ളവയാണ്. സത്യത്തില്‍ അവരോടുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് പല ആശയങ്ങളും എനിക്കു ലഭിച്ചത്. ഇന്ദുലേഖയെക്കാള്‍ കൊതിയാണ് മാളൂട്ടിക്ക് ചര്‍ച്ച ചെയ്യാന്‍. അവള്‍ ഇടയ്ക്കിടയ്‌ക്കെന്റെ അടുത്തുവരും. ''അപ്പാ, നമുക്കു ദൈവത്തെപ്പറ്റി ചര്‍ച്ചചെയ്യാം. മതത്തെക്കുറിച്ചു ചര്‍ച്ചചെയ്യാം. രാഷ്ട്രീയത്തെക്കുറിച്ചു ചര്‍ച്ചചെയ്യാം'' എന്റെ കുഞ്ഞുങ്ങളുടെ മനസ്സില്‍ വിതയ്ക്കാന്‍ അറയ്ക്കുന്ന ആശയബീജങ്ങള്‍ അന്യരുടെ കുഞ്ഞുങ്ങളുടെ ഉറയ്ക്കാത്ത മനസ്സില്‍ ഞാന്‍ വിതയ്ക്കരുതല്ലോ. വിനയന്റെ 'ഫോര്‍ ദി പീപ്പിള്‍' കണ്ട ദിവസം മുഴുവന്‍ അവള്‍ എനിക്കു ചെവിതല തന്നില്ല. ''അപ്പന്‍ നീതിയ്ക്കുവേണ്ടി പോരാടിയ വീരനല്ലേ? 'ഫോര്‍ ദി പീപ്പിളി'ലെ ചേട്ടന്മാര്‍ ചെയ്തതിലെന്താ തെറ്റ്?'' ഞാന്‍ പറഞ്ഞു: ''നമ്മളാരെയും കൊല്ലരുത്. ചോര കാണാന്‍ അപ്പനു ഭയമാണ്.'' ''അവര്‍ ആരെയും കൊന്നില്ലല്ലോ. കൊള്ളരുതാത്തവന്മാരുടെ കയ്യും കാലും വെട്ടുകയല്ലേ ചെയ്‌തൊള്ളൂ. നല്ല മനുഷ്യരെ ആരെയും അവര്‍ ഉപദ്രവിച്ചില്ലല്ലോ.'' ''എന്നാലും മോളേ, വാളെടുക്കുന്നവന്‍ വാളാലേ''. അവളുടെ തലമുറയെ ഇപ്പന്‍ ഭയപ്പെടുന്നു. നമ്മള്‍ സാവകാശമെങ്കിലും വളച്ചുകൊണ്ടു വന്നില്ലെങ്കില്‍ അവര്‍ ഒടിക്കും. തകര്‍ക്കും. തവിടുപൊടിയാക്കും. അവരെ ഭയമുള്ളതുകൊണ്ടാണ് ഇപ്പന്‍ ഇത്രയും ധൃതിയും പരവേശവും കാട്ടുന്നത്. എന്തെങ്കിലുമൊക്കെ ഉടനേ ചെയ്‌തേ മതിയാവൂ.
ഇന്ദുലേഖ ഇന്ന് ഒരു രോഗിയാണ്. അവള്‍ക്ക് ട.ഘ.ഋ. രോഗമാണ്. എന്നുവെച്ചാല്‍ രക്തത്തില്‍ രോഗപ്രതിരോധാണുക്കള്‍ വര്‍ദ്ധിക്കുക. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവ ശരീരത്തെ ആക്രമിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്നു. നാലുവര്‍ഷങ്ങളായി രോഗം തിരിച്ചറിഞ്ഞിട്ട്. സ്റ്റീറോയ്ഡ് ഔഷധങ്ങളാണു പ്രതിവിധി. രോഗത്തെക്കാള്‍ കുഴപ്പക്കാരനാണ് ഔഷധം. അവളിപ്പോള്‍ പ്ലസ് ടൂ കഴിഞ്ഞു. സ്റ്റഡിലീവു മുതല്‍ രോഗം കലശലാകാന്‍ തുടങ്ങി. മിക്കദിവസങ്ങളിലും വേദനയ്ക്കുള്ള ഇന്‍ജെക്ഷന്‍ എടുത്തുകൊണ്ടാണ് അവള്‍ പരീക്ഷയ്ക്ക് പോയത്. പരീക്ഷ കഴിഞ്ഞയുടന്‍ രോഗം മൂര്‍ച്ഛിച്ചു. ഞങ്ങള്‍ ബാംഗ്ലൂരിലുള്ള സെന്റ് ജോണ്‍സ് മെഡിക്കല്‍കോളേജിലേക്കു പോയി. നാല്പതു ദിവസത്തോളം അവിടെ കഴിഞ്ഞു. അവളുടെ ഠ.ഇ അഥവാ രോഗപ്രതിരോധശക്തി അപകടകരമാംവിധം കുറഞ്ഞു. അവള്‍ മരിച്ചുപോകാന്‍ വളരെ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ എന്നോടു പറഞ്ഞു. ഞാന്‍ ആസ്പത്രിയുടെ ഇടനാഴികകളുടെ കോണുകളില്‍ പോയിനിന്ന് പലതവണ പൊട്ടിക്കരഞ്ഞു. പെട്ടെന്നെനിക്കു തോന്നി, ഇതു നസ്രായന്‍ എനിക്കു തന്ന ശിക്ഷയാണെന്ന്. ഞാന്‍ നടത്തിയ സമരം എനിക്കു സമ്മാനിച്ചത് പുച്ഛവും പരിഹാസവും മാത്രമാണ്. സ്ഥലം മാറിവന്ന പോസ്റ്റ്മാന്‍ അയല്‍പക്കത്തു ചെന്നനേ്വഷിച്ചത്രേ. ആ വട്ടുള്ള പ്രൊഫസറുടെ വീടേതാണെന്ന്. ഞാന്‍ മണ്ടനായതുപോലെ എനിക്കു തോന്നി. വെറും കോമാളി! ഇനിയുമുള്ള കാലമെങ്കിലും സ്വന്തം കാര്യം നോക്കി സ്വസ്ഥമായിക്കഴിയാന്‍ ഞാന്‍ തീരുമാനിച്ചു. സ്വസ്ഥമായിക്കഴിയലല്ല ജീവിതമെന്നും ജീവിതം യുദ്ധമാണെന്നും ഉള്ള അന്തോനിച്ചായന്റെ ഉപദേശം ഞാന്‍ മറന്നു. (ഇക്കഥ 'ഇന്ദുലേഖയുടെ അപ്പന്‍ എഴുതുന്നു' എന്ന എന്റെ ആദ്യ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്) നമ്മുടെ നാട്ടില്‍ കാശുണ്ടാക്കുന്നവനാണു മിടുക്കന്‍. നാടു നന്നാക്കാന്‍ വേണ്ടി നാല്പതുലക്ഷം കളഞ്ഞുകുളിച്ച ഞാന്‍ മണ്ടനാണ്. എനിക്കും മിടുക്കനാവണം. ഞാനെന്റെ റബ്ബര്‍കൃഷിയില്‍ ശ്രദ്ധിച്ചു. തൊടുന്നതെല്ലാം പകിട പന്ത്രണ്ട്! റബ്ബറിനിപ്പോള്‍ വില 200 രൂപാ. ഞാനെന്റെ വീടുമോടിപിടിപ്പിച്ചു. വീടിനുമുമ്പില്‍ ഗാര്‍ഡന്‍ വെച്ചു പിടിപ്പിച്ചു. ഒരു സാന്‍ട്രോ കാറുവാങ്ങി. ടൗണില്‍ സ്ഥലം വാങ്ങി. അവിടെ ഒരു 'അടിപൊളി' കെട്ടിടം പണിതു. എന്റെ ഭാര്യ അവിടെ ട്യൂഷന്‍ ആരംഭിച്ചു. ധാരാളം കുട്ടികള്‍. പക്ഷേ, അപ്പോഴും എന്റെ അന്തരാത്മാവ് എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു: 'മണ്ടനൗസേപ്പേ, വീടിന്റ ജനലുപോലും പൊളിഞ്ഞു കിടന്ന സമയത്ത് ലോണെടുത്തു സമരം ചെയ്ത നീ തന്നെയാണു മിടുക്കന്‍. ദൈവം നിന്നെ സൃഷ്ടിച്ചത് എസ്റ്റേറ്റുവെച്ചുപിടിപ്പിക്കാനും അടിപൊളി കെട്ടിടങ്ങള്‍ പണിയാനും ഒന്നുമല്ല. അതിലുമൊക്കെ വലിയ കാര്യങ്ങള്‍ ദൈവം നിന്നില്‍നിന്ന് പ്രതീക്ഷിക്കുന്നു. 'ചുരുക്കത്തില്‍ ഒരു ദൈവവിളിയനുസരിച്ചാണ് ഞാന്‍ അഴിമതിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. നാട്ടുകാരുടെ പരിഹാസം ഭയന്ന് ഞാന്‍ ദൈവവിളിയില്‍നിന്നു പിന്മാറി. അതിനെനിക്കു ലഭിച്ച കഠിനമായ ദൈവശിക്ഷയാണ് ഇന്ദുലേഖയുടെ രോഗമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
സെന്റ് ജോണ്‍സിലെ ഇമ്മ്യൂണോളജിസ്റ്റായ ഡോക്ടര്‍ വിനീതയാണ് ഇന്ദുലേഖയുടെ ഡോക്ടര്‍. അവളുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി താന്‍ ചില കര്‍ശനനടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. ശക്തിയേറിയ ന്യൂഫോജന്‍, ഇമ്മ്യൂണോഗ്ലോബിന്‍ ആദിയായ ഇന്‍ജെക്ഷനുകള്‍ അവള്‍ക്കു കൊടുത്തു. മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്ന് അവര്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. സെന്റ് ജോണ്‍സിന്റെ ഇടനാഴികളിലൂടെ നടന്ന് ഞാന്‍ നസ്രായനെ വിളിച്ചു കരഞ്ഞു. 'നിന്റെ വിളി ഞാന്‍ കേള്‍ക്കാം. നിന്റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ ഞാന്‍ വരാം. അതിനുവേണ്ടി എന്റെ സമസ്ത സമ്പത്തും ഞാന്‍ സമര്‍പ്പിക്കാം. എന്റെ ജീവന്‍ നിനക്കു ഞാന്‍ തരാം. എന്റെ കുഞ്ഞിനെ നീ എനിക്കു തിരിച്ചുതരൂ. അഥവാ അവളെ നീ എനിക്കു തന്നില്ലെങ്കിലും ഈ നേര്‍ച്ച ഞാന്‍ നിറവേറ്റാം.' ഇതുപോലൊരു പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചാല്‍ എന്റെ നേരെ പല 'ഫത്‌വ' കളും പുറപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ശരിക്കും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ നേര്‍ച്ച ഞാന്‍ നേര്‍ന്നത്. പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെയും പ്രൊഫ. ജോസഫ് പുലിക്കുന്നനേയും പോലെ പ്രൊഫ. ജോസഫ് വര്‍ഗ്ഗീസും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഒരു കോളേജിലാണു ജോലി ചെയ്യുന്നത്. അവരൊക്കെ പറ്റിക്കൊണ്ടിരുന്നതിനെക്കാള്‍ കൊഴുത്ത ശമ്പളം കിട്ടുന്ന ജോലി!
സെന്റ് ജോണ്‍സിലെ ഇമ്മ്യൂണോളജിസ്റ്റായ ഡോക്ടര്‍ വിനീതയാണ് ഇന്ദുലേഖയുടെ ഡോക്ടര്‍. അവളുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി താന്‍ ചില കര്‍ശനനടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. ശക്തിയേറിയ ന്യൂഫോജന്‍, ഇമ്മ്യൂണോഗ്ലോബിന്‍ ആദിയായ ഇന്‍ജെക്ഷനുകള്‍ അവള്‍ക്കു കൊടുത്തു. മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്ന് അവര്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. സെന്റ് ജോണ്‍സിന്റെ ഇടനാഴികളിലൂടെ നടന്ന് ഞാന്‍ നസ്രായനെ വിളിച്ചു കരഞ്ഞു. 'നിന്റെ വിളി ഞാന്‍ കേള്‍ക്കാം. നിന്റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ ഞാന്‍ വരാം. അതിനുവേണ്ടി എന്റെ സമസ്ത സമ്പത്തും ഞാന്‍ സമര്‍പ്പിക്കാം. എന്റെ ജീവന്‍ നിനക്കു ഞാന്‍ തരാം. എന്റെ കുഞ്ഞിനെ നീ എനിക്കു തിരിച്ചുതരൂ. അഥവാ അവളെ നീ എനിക്കു തന്നില്ലെങ്കിലും ഈ നേര്‍ച്ച ഞാന്‍ നിറവേറ്റാം.' ഇതുപോലൊരു പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചാല്‍ എന്റെ നേരെ പല 'ഫത്‌വ' കളും പുറപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ശരിക്കും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ നേര്‍ച്ച ഞാന്‍ നേര്‍ന്നത്. പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെയും പ്രൊഫ. ജോസഫ് പുലിക്കുന്നനേയും പോലെ പ്രൊഫ. ജോസഫ് വര്‍ഗ്ഗീസും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഒരു കോളേജിലാണു ജോലി ചെയ്യുന്നത്. അവരൊക്കെ പറ്റിക്കൊണ്ടിരുന്നതിനെക്കാള്‍ കൊഴുത്ത ശമ്പളം കിട്ടുന്ന ജോലി!
ഇപ്പന്റെ പുസ്തകം വായിച്ച ഹിന്ദുമതവിശ്വാസിയായ ഒരു ചേച്ചി ഇപ്പനോട് സാറീ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രോഗശാന്തിക്കഥ സത്യമാണോന്നു ചോദിച്ചു. അതേന്നു ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ തനിക്കും ഒരു രോഗിയായ മകളുണ്ടെന്നും അവള്‍ക്കുവേണ്ടിയും സാര്‍ നസ്രായനായ യേശുവിനോടു പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു. ഹിന്ദുവായ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ നസ്രായനായ യേശു കേള്‍ക്കില്ലെന്ന് ഞാന്‍ നര്‍മ്മം കലര്‍ത്തി അവരോടു പറഞ്ഞു. നിങ്ങളുടെ കാര്യം നേരിട്ടു ദൈവത്തോടു പറയണം. അതും നിങ്ങളുടെ അമ്പാടിയിലെ കുഞ്ഞിക്കണ്ണനോട്. മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിേക്കണ്ടത് പരിശുദ്ധ അള്ളാവിനോടാണ്. പ്രാര്‍ത്ഥനയ്ക്കുള്ള ചുമതല മദ്ധ്യസ്ഥന്മാരെ ഏല്‍പിക്കേണ്ട. ഇത്തരം മദ്ധ്യസ്ഥന്മാരില്‍ പലരും ആള്‍ദൈവങ്ങളായിത്തീരാന്‍ ശ്രമിക്കുന്നവരാണ്. വിശ്വാസികളുടെ നേര്‍ച്ചക്കാശിലാണവരുടെ കണ്ണ്. ഇപ്പനങ്ങനെ ഒരാള്‍ദൈവമായിത്തീരാന്‍ ലവലേശം ആഗ്രഹമില്ല. സ്വന്തം ദൈവത്തോടു പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥന ഫലിക്കുമ്പോള്‍ ദൈവത്തിന്റെ മറ്റു ദുര്‍ബലരായ മക്കളോടു പരമാവധി കാരുണ്യം കാട്ടുക. അതും ചുറ്റുവട്ടത്തുള്ള മക്കളോട്. ദേവാലയങ്ങള്‍ക്കും ദൈവപ്രതിപുരുഷന്മാര്‍ക്കും കാല്‍ക്കാശു കൊടുക്കരുത്. അവര്‍ കാരുണ്യം അര്‍ഹിക്കുന്നില്ല. അവര്‍ അതിസമ്പന്നരാണ്. ഓര്‍ക്കുക. ഒരു സി.എം.ഐ. അച്ചന്റെ ആസ്തി 200 കോടി രൂപയാണ്.
സ്‌നേഹപൂര്‍വ്വം
ഇപ്പന്‍
മൈലേട്ട്
അരുവിത്തുറ 686 122
ചആ: ഒരു വാക്കു തന്നാല്‍ പാലിക്കണമെന്ന് ഇപ്പനു നിര്‍ബന്ധമുണ്ട്. കത്തുകള്‍ക്കു മറുപടി പ്രതീക്ഷിക്കരുത്. പക്ഷേ, എല്ലാ കത്തുകളും ഇപ്പന്‍ സശ്രദ്ധം വായിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുള്ള മറുപടി അടുത്ത പുസ്തകങ്ങളില്‍ പ്രതീക്ഷിക്കാം.
കേരളത്തിലെ പ്രിയപ്പെട്ട വായനക്കാരേ,
പുസ്തകമെഴുതിയതിന് പൊന്‍കുന്നംകാരന്‍ ഒരു വര്‍ക്കിയെ സര്‍ സി.പി. ജയിലില്‍ പിടിച്ചിട്ട കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അപ്പന്‍ പുസ്തകം എഴുതിയതിന് മകളെ കത്തോലിക്കാ മാനേജ്‌മെന്റ് അവരുടെ കോളേജില്‍നിന്നു പുറത്താക്കിയ സംഭവം കേട്ടിട്ടുണ്ടോ? അതും മാസം പതിനായിരം രൂപയുടെ മരുന്നു വിഴുങ്ങുന്ന രോഗിയായ മകളെ. പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊരു സംഭവം ഈയിടെയുണ്ടായി. പോരാഞ്ഞ് പാര്‍ലമെന്റിനു മുമ്പില്‍ നൃത്തം ചവിട്ടി പ്രതിഷേധിച്ച് ചരിത്രത്തിന്റെ ഭാഗമായവളുമാണവള്‍. അതീവ കൗതുകകരമായ ആ വാര്‍ത്തയെ കേരളത്തിലെ മിക്ക മാധ്യമങ്ങളും തമസ്‌കരിച്ചുകളഞ്ഞു. അപ്പന്‍ ഈ പുസ്തകം എഴുതിയതിനാണ് മകളെ പുറത്താക്കിയത്. ആദ്യം പുസ്തകം വായിക്കുക. പിന്നെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ക്കഥയും വായിക്കുക.
ഇന്ദുലേഖ
ച.ആ.
ഇതെഴുതുന്ന ഘട്ടത്തില്‍ കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഞാനും അമ്മയും അനുജത്തിയും യൂണിവേഴ്‌സിറ്റിയുടെ മുമ്പില്‍ സത്യഗ്രഹം ഇരുന്നതിനുശേഷമാണ് വാര്‍ത്തയായത്.
സ്‌നേഹപൂര്‍വ്വം
ഇപ്പന്‍
മൈലേട്ട്
അരുവിത്തുറ 686 122
ചആ: ഒരു വാക്കു തന്നാല്‍ പാലിക്കണമെന്ന് ഇപ്പനു നിര്‍ബന്ധമുണ്ട്. കത്തുകള്‍ക്കു മറുപടി പ്രതീക്ഷിക്കരുത്. പക്ഷേ, എല്ലാ കത്തുകളും ഇപ്പന്‍ സശ്രദ്ധം വായിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുള്ള മറുപടി അടുത്ത പുസ്തകങ്ങളില്‍ പ്രതീക്ഷിക്കാം.
കേരളത്തിലെ പ്രിയപ്പെട്ട വായനക്കാരേ,
പുസ്തകമെഴുതിയതിന് പൊന്‍കുന്നംകാരന്‍ ഒരു വര്‍ക്കിയെ സര്‍ സി.പി. ജയിലില്‍ പിടിച്ചിട്ട കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അപ്പന്‍ പുസ്തകം എഴുതിയതിന് മകളെ കത്തോലിക്കാ മാനേജ്‌മെന്റ് അവരുടെ കോളേജില്‍നിന്നു പുറത്താക്കിയ സംഭവം കേട്ടിട്ടുണ്ടോ? അതും മാസം പതിനായിരം രൂപയുടെ മരുന്നു വിഴുങ്ങുന്ന രോഗിയായ മകളെ. പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊരു സംഭവം ഈയിടെയുണ്ടായി. പോരാഞ്ഞ് പാര്‍ലമെന്റിനു മുമ്പില്‍ നൃത്തം ചവിട്ടി പ്രതിഷേധിച്ച് ചരിത്രത്തിന്റെ ഭാഗമായവളുമാണവള്‍. അതീവ കൗതുകകരമായ ആ വാര്‍ത്തയെ കേരളത്തിലെ മിക്ക മാധ്യമങ്ങളും തമസ്‌കരിച്ചുകളഞ്ഞു. അപ്പന്‍ ഈ പുസ്തകം എഴുതിയതിനാണ് മകളെ പുറത്താക്കിയത്. ആദ്യം പുസ്തകം വായിക്കുക. പിന്നെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ക്കഥയും വായിക്കുക.
ഇന്ദുലേഖ
ച.ആ.
ഇതെഴുതുന്ന ഘട്ടത്തില്‍ കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഞാനും അമ്മയും അനുജത്തിയും യൂണിവേഴ്‌സിറ്റിയുടെ മുമ്പില്‍ സത്യഗ്രഹം ഇരുന്നതിനുശേഷമാണ് വാര്‍ത്തയായത്.
ഇപ്പന്റെ പുസ്തകം വായിച്ച ഹിന്ദുമതവിശ്വാസിയായ ഒരു ചേച്ചി ഇപ്പനോട് സാറീ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രോഗശാന്തിക്കഥ സത്യമാണോന്നു ചോദിച്ചു. അതേന്നു ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ തനിക്കും ഒരു രോഗിയായ മകളുണ്ടെന്നും അവള്‍ക്കുവേണ്ടിയും സാര്‍ നസ്രായനായ യേശുവിനോടു പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു. ഹിന്ദുവായ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ നസ്രായനായ യേശു കേള്‍ക്കില്ലെന്ന് ഞാന്‍ നര്‍മ്മം കലര്‍ത്തി അവരോടു പറഞ്ഞു. നിങ്ങളുടെ കാര്യം നേരിട്ടു ദൈവത്തോടു പറയണം. അതും നിങ്ങളുടെ അമ്പാടിയിലെ കുഞ്ഞിക്കണ്ണനോട്. മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിേക്കണ്ടത് പരിശുദ്ധ അള്ളാവിനോടാണ്. പ്രാര്‍ത്ഥനയ്ക്കുള്ള ചുമതല മദ്ധ്യസ്ഥന്മാരെ ഏല്‍പിക്കേണ്ട. ഇത്തരം മദ്ധ്യസ്ഥന്മാരില്‍ പലരും ആള്‍ദൈവങ്ങളായിത്തീരാന്‍ ശ്രമിക്കുന്നവരാണ്. വിശ്വാസികളുടെ നേര്‍ച്ചക്കാശിലാണവരുടെ കണ്ണ്. ഇപ്പനങ്ങനെ ഒരാള്‍ദൈവമായിത്തീരാന്‍ ലവലേശം ആഗ്രഹമില്ല. സ്വന്തം ദൈവത്തോടു പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥന ഫലിക്കുമ്പോള്‍ ദൈവത്തിന്റെ മറ്റു ദുര്‍ബലരായ മക്കളോടു പരമാവധി കാരുണ്യം കാട്ടുക. അതും ചുറ്റുവട്ടത്തുള്ള മക്കളോട്. ദേവാലയങ്ങള്‍ക്കും ദൈവപ്രതിപുരുഷന്മാര്‍ക്കും കാല്‍ക്കാശു കൊടുക്കരുത്. അവര്‍ കാരുണ്യം അര്‍ഹിക്കുന്നില്ല. അവര്‍ അതിസമ്പന്നരാണ്. ഓര്‍ക്കുക. ഒരു സി.എം.ഐ. അച്ചന്റെ ആസ്തി 200 കോടി രൂപയാണ്.
സ്‌നേഹപൂര്‍വ്വം
ഇപ്പന്‍
മൈലേട്ട്
അരുവിത്തുറ 686 122
ചആ: ഒരു വാക്കു തന്നാല്‍ പാലിക്കണമെന്ന് ഇപ്പനു നിര്‍ബന്ധമുണ്ട്. കത്തുകള്‍ക്കു മറുപടി പ്രതീക്ഷിക്കരുത്. പക്ഷേ, എല്ലാ കത്തുകളും ഇപ്പന്‍ സശ്രദ്ധം വായിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുള്ള മറുപടി അടുത്ത പുസ്തകങ്ങളില്‍ പ്രതീക്ഷിക്കാം.
കേരളത്തിലെ പ്രിയപ്പെട്ട വായനക്കാരേ,
പുസ്തകമെഴുതിയതിന് പൊന്‍കുന്നംകാരന്‍ ഒരു വര്‍ക്കിയെ സര്‍ സി.പി. ജയിലില്‍ പിടിച്ചിട്ട കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അപ്പന്‍ പുസ്തകം എഴുതിയതിന് മകളെ കത്തോലിക്കാ മാനേജ്‌മെന്റ് അവരുടെ കോളേജില്‍നിന്നു പുറത്താക്കിയ സംഭവം കേട്ടിട്ടുണ്ടോ? അതും മാസം പതിനായിരം രൂപയുടെ മരുന്നു വിഴുങ്ങുന്ന രോഗിയായ മകളെ. പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊരു സംഭവം ഈയിടെയുണ്ടായി. പോരാഞ്ഞ് പാര്‍ലമെന്റിനു മുമ്പില്‍ നൃത്തം ചവിട്ടി പ്രതിഷേധിച്ച് ചരിത്രത്തിന്റെ ഭാഗമായവളുമാണവള്‍. അതീവ കൗതുകകരമായ ആ വാര്‍ത്തയെ കേരളത്തിലെ മിക്ക മാധ്യമങ്ങളും തമസ്‌കരിച്ചുകളഞ്ഞു. അപ്പന്‍ ഈ പുസ്തകം എഴുതിയതിനാണ് മകളെ പുറത്താക്കിയത്. ആദ്യം പുസ്തകം വായിക്കുക. പിന്നെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ക്കഥയും വായിക്കുക.
ഇന്ദുലേഖ
ച.ആ.
ഇതെഴുതുന്ന ഘട്ടത്തില്‍ കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഞാനും അമ്മയും അനുജത്തിയും യൂണിവേഴ്‌സിറ്റിയുടെ മുമ്പില്‍ സത്യഗ്രഹം ഇരുന്നതിനുശേഷമാണ് വാര്‍ത്തയായത്.
സ്‌നേഹപൂര്‍വ്വം
ഇപ്പന്‍
മൈലേട്ട്
അരുവിത്തുറ 686 122
ചആ: ഒരു വാക്കു തന്നാല്‍ പാലിക്കണമെന്ന് ഇപ്പനു നിര്‍ബന്ധമുണ്ട്. കത്തുകള്‍ക്കു മറുപടി പ്രതീക്ഷിക്കരുത്. പക്ഷേ, എല്ലാ കത്തുകളും ഇപ്പന്‍ സശ്രദ്ധം വായിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുള്ള മറുപടി അടുത്ത പുസ്തകങ്ങളില്‍ പ്രതീക്ഷിക്കാം.
കേരളത്തിലെ പ്രിയപ്പെട്ട വായനക്കാരേ,
പുസ്തകമെഴുതിയതിന് പൊന്‍കുന്നംകാരന്‍ ഒരു വര്‍ക്കിയെ സര്‍ സി.പി. ജയിലില്‍ പിടിച്ചിട്ട കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അപ്പന്‍ പുസ്തകം എഴുതിയതിന് മകളെ കത്തോലിക്കാ മാനേജ്‌മെന്റ് അവരുടെ കോളേജില്‍നിന്നു പുറത്താക്കിയ സംഭവം കേട്ടിട്ടുണ്ടോ? അതും മാസം പതിനായിരം രൂപയുടെ മരുന്നു വിഴുങ്ങുന്ന രോഗിയായ മകളെ. പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊരു സംഭവം ഈയിടെയുണ്ടായി. പോരാഞ്ഞ് പാര്‍ലമെന്റിനു മുമ്പില്‍ നൃത്തം ചവിട്ടി പ്രതിഷേധിച്ച് ചരിത്രത്തിന്റെ ഭാഗമായവളുമാണവള്‍. അതീവ കൗതുകകരമായ ആ വാര്‍ത്തയെ കേരളത്തിലെ മിക്ക മാധ്യമങ്ങളും തമസ്‌കരിച്ചുകളഞ്ഞു. അപ്പന്‍ ഈ പുസ്തകം എഴുതിയതിനാണ് മകളെ പുറത്താക്കിയത്. ആദ്യം പുസ്തകം വായിക്കുക. പിന്നെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ക്കഥയും വായിക്കുക.
ഇന്ദുലേഖ
ച.ആ.
ഇതെഴുതുന്ന ഘട്ടത്തില്‍ കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഞാനും അമ്മയും അനുജത്തിയും യൂണിവേഴ്‌സിറ്റിയുടെ മുമ്പില്‍ സത്യഗ്രഹം ഇരുന്നതിനുശേഷമാണ് വാര്‍ത്തയായത്.
ദുരൂഹമരണങ്ങളെ സംബന്ധിച്ച് ജനങ്ങളുന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍പോലും ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. അഭയക്കേസ് ആദ്യം ആത്മഹത്യയായി എഴുതിത്തള്ളിയതാണ്. ആരോപണങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായിട്ടാണ് പുനരന്വേഷണം ഉണ്ടായത്. കൊലപാതകമായിരുന്നെന്ന് ഇപ്പോള്‍ അസന്ദിഗ്ദ്ധമായി തെളിഞ്ഞല്ലോ. ആരു കൊന്നു എന്നേ തെളിയാനുള്ളൂ. ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളില്‍ പത്തില്‍ ഒമ്പതും വെറും നോണ്‍സെന്‍സാവാം. ബാക്കി ഒരു കൊലപാതകം തെളിയാന്‍ ആരോപണങ്ങള്‍ കാരണമായെന്നുവരാം. അതുകൊണ്ട് തെളിവിന്റെ പിന്‍ബലമില്ലാതുള്ള ആരോപണങ്ങള്‍പോലും മനുഷ്യപ്പറ്റുള്ള മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ആരോപണങ്ങളുടെ വെളിച്ചത്തില്‍ ആരെയെങ്കിലും ഉടനടി തൂക്കിക്കൊല്ലണമെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശഠിക്കാറില്ല. നീതിപൂര്‍വ്വമായ അനേ്വഷണം വേണമെന്നേ അവര്‍ക്കുള്ളൂ.
പിന്നെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ഇപ്പന്‍ വിധികര്‍ത്താവല്ല. ഇപ്പന്‍ സഭയെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന സഭാമക്കളുടെ അഭിഭാഷകന്‍ മാത്രമാണ്. വാദിഭാഗം വക്കീല്‍. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ കൊന്നു എന്നും വത്തിക്കാനില്‍ സാമ്പത്തികക്രമക്കേടുകള്‍ നടക്കുന്നു എന്നും ഒക്കെ ഞാന്‍ വാദിഭാഗത്തിനുവേണ്ടി വാദിക്കുന്നു. ലോകമനസ്സാക്ഷിയാണ് വിധി കല്പിക്കേണ്ടത്. പ്രതിഭാഗം വക്കീലന്മാര്‍ക്കും പറയാമല്ലോ അവരുടെ ന്യായങ്ങള്‍. കേസ് വിസ്തരിക്കപ്പെടുന്നതു സത്യം തെളിയാന്‍ കാരണമായിത്തീരുകയല്ലേ ചെയ്യൂ. അവസാനമായി ഒരു കാര്യം കൂടി. മലയാളത്തില്‍ ഒരു ന്യായമുണ്ട്. സ്ഥാലീപുലാകന്യായം. എന്നുവെച്ചാല്‍ കലത്തിലെ ചോറു വെന്തോന്നു നോക്കാന്‍ എല്ലാ ചോറും ഞെക്കി നോക്കണമെന്നില്ലെന്ന്. അരുവിത്തുറപ്പള്ളിയിലും അരുവിത്തുറക്കോളേജിലും പല സാമ്പത്തികക്രമക്കേടുകളും നടക്കുന്നുണ്ടെന്നുള്ളതിന് എനിക്ക് വ്യക്തമായ തെളിവു ഹാജരാക്കാന്‍ കഴിയും. ഒറ്റച്ചോറിതാ. വെന്തോന്നു നോക്കിക്കോ. അരുവിത്തുറ വല്യച്ചന്റെ നേര്‍ച്ചക്കുറ്റിയില്‍ വീഴുന്ന നാണയത്തുട്ടുകള്‍കൊണ്ടും യുജിസിയുടെ ധനസഹായംകൊണ്ടും ആരംഭിച്ച എസ്.ജി.സി. ടിവി ആഭാസ നൃത്തങ്ങള്‍ സംപ്രേഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതു ശരിയോ? തികച്ചും അക്കാദമികമായ ആവശ്യങ്ങള്‍ക്കുപയോഗിക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് യുജിസി എസ്.ജി.സി. ടീവിക്കു ഗ്രാന്റ് കൊടുത്തത്. തങ്ങളുടെ നിക്ഷിപ്തമായ സാമ്പത്തികതാത്പര്യങ്ങള്‍ക്കെതിരെ മുളച്ചുവരുന്ന പുല്‍ക്കൊടിയെപ്പോലും അരുവിത്തുറയിലെ കത്തോലിക്കാ സഭയും നുള്ളിക്കളയും എന്നതിനു തെളിവാണ് ഇപ്പനീ പുസ്തകം എഴുതിയതിന് ഇന്ദുലേഖയെ അരുവിത്തുറക്കോളേജില്‍നിന്ന് പുറത്താക്കിയത്. ഇതും ഒരു കൊലപാതകം തന്നെ. അല്ലെങ്കില്‍ കൊലപാതകത്തെക്കാള്‍ ക്രൂരം! ചുരുക്കത്തില്‍ അരുവിത്തുറയിലെ ചോറു വെന്തതാണെങ്കില്‍ വത്തിക്കാനിലെ ചോറും വെന്തതാണ്. ഈ ആശയം ഞാനൊരിക്കല്‍ അന്തോനിച്ചായനോട് നേരിട്ടുന്നയിക്കുകയുണ്ടായി. അദ്ദേഹം പകുതി കാര്യവും പകുതി തമാശയുമായി എന്നോടു ചോദിച്ചു: ''തിളച്ചുകൊണ്ടിരിക്കുന്നതിടയില്‍ വക്കത്തേക്കു തെറിച്ച വറ്റുകള്‍ക്ക് വേവുവ്യത്യാസം വന്നുകൂടേ?'' എന്റെ മറുപടി ഇതാണ്. അന്തോനിച്ചായന്‍ തന്നെ അങ്ങനെ തെറിച്ചുപോയി വക്കത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വേകാത്ത വറ്റാണ്. തന്റെ സഭയില്‍ അദ്ദേഹം ഒരു ഒറ്റയാനാണ്.
കത്തോലിക്കാസഭ ഭീമമായ ഒരു തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് അന്തോനിച്ചായന്‍ പറയുന്നു. ആത്മീയതയുടെ പേരില്‍ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ ന്യായം ഉന്നയിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പിനൊരു മറയായിത്തീരാറുണ്ട് അവരുടെ ജീവകാരുണ്യസംരംഭങ്ങള്‍. അതുകൊണ്ടത് അന്തോനിച്ചായനു മാത്രം ബോദ്ധ്യപ്പെട്ടാല്‍ പോരാ. ഇപ്പനും ബോദ്ധ്യപ്പെടണം. ഓരോ കത്തോലിക്കാ കുഞ്ഞിനും ബോദ്ധ്യപ്പെടണം. അതിനാദ്യം സഭയുടെ സ്വത്ത് ഇടയന്മാര്‍ കുഞ്ഞാടുകളെ ഏല്പിക്കണം. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൈവശം വരണം, ഇടവകകളുടെ സാമ്പത്തികനിയന്ത്രണം. പുലിക്കുന്നേല്‍ 'പിതാവു' പണ്ടു മുതലേ പറയുന്ന കാര്യമാണിത്. ഓരോ ഇടവകക്കമ്മറ്റിയും വരവുചെലവുകണക്കുകള്‍ പൊതുയോഗത്തെ ബോദ്ധ്യപ്പെടുത്തണം. പുരോഹിതന്മാര്‍ പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും മാത്രം നേതൃത്വം കൊടുത്താല്‍ മതി.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നുള്ള അന്തോനിച്ചായന്റെ അഭ്യര്‍ത്ഥനയെ ഇപ്പന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. താറാവിനെ വളര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഇപ്പന്‍ ഒടിക്കണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നത് പതുക്കെ വളച്ചുകൊണ്ടെങ്കിലും വരാനാണ്. സഭ കഴുത്തറപ്പന്‍ ബിസിനസ്സുകളില്‍നിന്നു പിന്തിരിയണം. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. ഈയൊരു അഭിപ്രായം സഭാമക്കളുടെ ഇടയില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പന്‍ ശ്രമിക്കുന്നത്. അങ്ങനൊരഭിപ്രായം അതിശക്തമായി ഉയര്‍ന്നുവന്നാല്‍ മാത്രമേ സഭ കുമിച്ചുകൂട്ടി വെച്ചിരിക്കുന്ന കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ. എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കൂ എന്ന് ഞാന്‍ അലമുറയിടുന്നതെന്തിനെന്നോ? കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ എന്ന് സഭാമക്കളെക്കൊണ്ട് ഏറ്റു പറയിക്കാന്‍. ഈ പാവം ഭ്രാന്തന്‍ സ്വന്തം ജീവന്‍വരെ പണയംവെച്ചു ശ്രമിക്കുന്നതതിനാണ്. ദുരൂഹമരണങ്ങളെ സംബന്ധിച്ച് ജനങ്ങളുന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍പോലും ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. അഭയക്കേസ് ആദ്യം ആത്മഹത്യയായി എഴുതിത്തള്ളിയതാണ്. ആരോപണങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായിട്ടാണ് പുനരന്വേഷണം ഉണ്ടായത്. കൊലപാതകമായിരുന്നെന്ന് ഇപ്പോള്‍ അസന്ദിഗ്ദ്ധമായി തെളിഞ്ഞല്ലോ. ആരു കൊന്നു എന്നേ തെളിയാനുള്ളൂ. ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളില്‍ പത്തില്‍ ഒമ്പതും വെറും നോണ്‍സെന്‍സാവാം. ബാക്കി ഒരു കൊലപാതകം തെളിയാന്‍ ആരോപണങ്ങള്‍ കാരണമായെന്നുവരാം. അതുകൊണ്ട് തെളിവിന്റെ പിന്‍ബലമില്ലാതുള്ള ആരോപണങ്ങള്‍പോലും മനുഷ്യപ്പറ്റുള്ള മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ആരോപണങ്ങളുടെ വെളിച്ചത്തില്‍ ആരെയെങ്കിലും ഉടനടി തൂക്കിക്കൊല്ലണമെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശഠിക്കാറില്ല. നീതിപൂര്‍വ്വമായ അനേ്വഷണം വേണമെന്നേ അവര്‍ക്കുള്ളൂ.
പിന്നെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ഇപ്പന്‍ വിധികര്‍ത്താവല്ല. ഇപ്പന്‍ സഭയെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന സഭാമക്കളുടെ അഭിഭാഷകന്‍ മാത്രമാണ്. വാദിഭാഗം വക്കീല്‍. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ കൊന്നു എന്നും വത്തിക്കാനില്‍ സാമ്പത്തികക്രമക്കേടുകള്‍ നടക്കുന്നു എന്നും ഒക്കെ ഞാന്‍ വാദിഭാഗത്തിനുവേണ്ടി വാദിക്കുന്നു. ലോകമനസ്സാക്ഷിയാണ് വിധി കല്പിക്കേണ്ടത്. പ്രതിഭാഗം വക്കീലന്മാര്‍ക്കും പറയാമല്ലോ അവരുടെ ന്യായങ്ങള്‍. കേസ് വിസ്തരിക്കപ്പെടുന്നതു സത്യം തെളിയാന്‍ കാരണമായിത്തീരുകയല്ലേ ചെയ്യൂ. അവസാനമായി ഒരു കാര്യം കൂടി. മലയാളത്തില്‍ ഒരു ന്യായമുണ്ട്. സ്ഥാലീപുലാകന്യായം. എന്നുവെച്ചാല്‍ കലത്തിലെ ചോറു വെന്തോന്നു നോക്കാന്‍ എല്ലാ ചോറും ഞെക്കി നോക്കണമെന്നില്ലെന്ന്. അരുവിത്തുറപ്പള്ളിയിലും അരുവിത്തുറക്കോളേജിലും പല സാമ്പത്തികക്രമക്കേടുകളും നടക്കുന്നുണ്ടെന്നുള്ളതിന് എനിക്ക് വ്യക്തമായ തെളിവു ഹാജരാക്കാന്‍ കഴിയും. ഒറ്റച്ചോറിതാ. വെന്തോന്നു നോക്കിക്കോ. അരുവിത്തുറ വല്യച്ചന്റെ നേര്‍ച്ചക്കുറ്റിയില്‍ വീഴുന്ന നാണയത്തുട്ടുകള്‍കൊണ്ടും യുജിസിയുടെ ധനസഹായംകൊണ്ടും ആരംഭിച്ച എസ്.ജി.സി. ടിവി ആഭാസ നൃത്തങ്ങള്‍ സംപ്രേഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതു ശരിയോ? തികച്ചും അക്കാദമികമായ ആവശ്യങ്ങള്‍ക്കുപയോഗിക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് യുജിസി എസ്.ജി.സി. ടീവിക്കു ഗ്രാന്റ് കൊടുത്തത്. തങ്ങളുടെ നിക്ഷിപ്തമായ സാമ്പത്തികതാത്പര്യങ്ങള്‍ക്കെതിരെ മുളച്ചുവരുന്ന പുല്‍ക്കൊടിയെപ്പോലും അരുവിത്തുറയിലെ കത്തോലിക്കാ സഭയും നുള്ളിക്കളയും എന്നതിനു തെളിവാണ് ഇപ്പനീ പുസ്തകം എഴുതിയതിന് ഇന്ദുലേഖയെ അരുവിത്തുറക്കോളേജില്‍നിന്ന് പുറത്താക്കിയത്. ഇതും ഒരു കൊലപാതകം തന്നെ. അല്ലെങ്കില്‍ കൊലപാതകത്തെക്കാള്‍ ക്രൂരം! ചുരുക്കത്തില്‍ അരുവിത്തുറയിലെ ചോറു വെന്തതാണെങ്കില്‍ വത്തിക്കാനിലെ ചോറും വെന്തതാണ്. ഈ ആശയം ഞാനൊരിക്കല്‍ അന്തോനിച്ചായനോട് നേരിട്ടുന്നയിക്കുകയുണ്ടായി. അദ്ദേഹം പകുതി കാര്യവും പകുതി തമാശയുമായി എന്നോടു ചോദിച്ചു: ''തിളച്ചുകൊണ്ടിരിക്കുന്നതിടയില്‍ വക്കത്തേക്കു തെറിച്ച വറ്റുകള്‍ക്ക് വേവുവ്യത്യാസം വന്നുകൂടേ?'' എന്റെ മറുപടി ഇതാണ്. അന്തോനിച്ചായന്‍ തന്നെ അങ്ങനെ തെറിച്ചുപോയി വക്കത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വേകാത്ത വറ്റാണ്. തന്റെ സഭയില്‍ അദ്ദേഹം ഒരു ഒറ്റയാനാണ്.
കത്തോലിക്കാസഭ ഭീമമായ ഒരു തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് അന്തോനിച്ചായന്‍ പറയുന്നു. ആത്മീയതയുടെ പേരില്‍ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ ന്യായം ഉന്നയിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പിനൊരു മറയായിത്തീരാറുണ്ട് അവരുടെ ജീവകാരുണ്യസംരംഭങ്ങള്‍. അതുകൊണ്ടത് അന്തോനിച്ചായനു മാത്രം ബോദ്ധ്യപ്പെട്ടാല്‍ പോരാ. ഇപ്പനും ബോദ്ധ്യപ്പെടണം. ഓരോ കത്തോലിക്കാ കുഞ്ഞിനും ബോദ്ധ്യപ്പെടണം. അതിനാദ്യം സഭയുടെ സ്വത്ത് ഇടയന്മാര്‍ കുഞ്ഞാടുകളെ ഏല്പിക്കണം. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൈവശം വരണം, ഇടവകകളുടെ സാമ്പത്തികനിയന്ത്രണം. പുലിക്കുന്നേല്‍ 'പിതാവു' പണ്ടു മുതലേ പറയുന്ന കാര്യമാണിത്. ഓരോ ഇടവകക്കമ്മറ്റിയും വരവുചെലവുകണക്കുകള്‍ പൊതുയോഗത്തെ ബോദ്ധ്യപ്പെടുത്തണം. പുരോഹിതന്മാര്‍ പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും മാത്രം നേതൃത്വം കൊടുത്താല്‍ മതി.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നുള്ള അന്തോനിച്ചായന്റെ അഭ്യര്‍ത്ഥനയെ ഇപ്പന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. താറാവിനെ വളര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഇപ്പന്‍ ഒടിക്കണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നത് പതുക്കെ വളച്ചുകൊണ്ടെങ്കിലും വരാനാണ്. സഭ കഴുത്തറപ്പന്‍ ബിസിനസ്സുകളില്‍നിന്നു പിന്തിരിയണം. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. ഈയൊരു അഭിപ്രായം സഭാമക്കളുടെ ഇടയില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പന്‍ ശ്രമിക്കുന്നത്. അങ്ങനൊരഭിപ്രായം അതിശക്തമായി ഉയര്‍ന്നുവന്നാല്‍ മാത്രമേ സഭ കുമിച്ചുകൂട്ടി വെച്ചിരിക്കുന്ന കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ. എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കൂ എന്ന് ഞാന്‍ അലമുറയിടുന്നതെന്തിനെന്നോ? കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ എന്ന് സഭാമക്കളെക്കൊണ്ട് ഏറ്റു പറയിക്കാന്‍. ഈ പാവം ഭ്രാന്തന്‍ സ്വന്തം ജീവന്‍വരെ പണയംവെച്ചു ശ്രമിക്കുന്നതതിനാണ്.
പിന്നെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ഇപ്പന്‍ വിധികര്‍ത്താവല്ല. ഇപ്പന്‍ സഭയെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന സഭാമക്കളുടെ അഭിഭാഷകന്‍ മാത്രമാണ്. വാദിഭാഗം വക്കീല്‍. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ കൊന്നു എന്നും വത്തിക്കാനില്‍ സാമ്പത്തികക്രമക്കേടുകള്‍ നടക്കുന്നു എന്നും ഒക്കെ ഞാന്‍ വാദിഭാഗത്തിനുവേണ്ടി വാദിക്കുന്നു. ലോകമനസ്സാക്ഷിയാണ് വിധി കല്പിക്കേണ്ടത്. പ്രതിഭാഗം വക്കീലന്മാര്‍ക്കും പറയാമല്ലോ അവരുടെ ന്യായങ്ങള്‍. കേസ് വിസ്തരിക്കപ്പെടുന്നതു സത്യം തെളിയാന്‍ കാരണമായിത്തീരുകയല്ലേ ചെയ്യൂ. അവസാനമായി ഒരു കാര്യം കൂടി. മലയാളത്തില്‍ ഒരു ന്യായമുണ്ട്. സ്ഥാലീപുലാകന്യായം. എന്നുവെച്ചാല്‍ കലത്തിലെ ചോറു വെന്തോന്നു നോക്കാന്‍ എല്ലാ ചോറും ഞെക്കി നോക്കണമെന്നില്ലെന്ന്. അരുവിത്തുറപ്പള്ളിയിലും അരുവിത്തുറക്കോളേജിലും പല സാമ്പത്തികക്രമക്കേടുകളും നടക്കുന്നുണ്ടെന്നുള്ളതിന് എനിക്ക് വ്യക്തമായ തെളിവു ഹാജരാക്കാന്‍ കഴിയും. ഒറ്റച്ചോറിതാ. വെന്തോന്നു നോക്കിക്കോ. അരുവിത്തുറ വല്യച്ചന്റെ നേര്‍ച്ചക്കുറ്റിയില്‍ വീഴുന്ന നാണയത്തുട്ടുകള്‍കൊണ്ടും യുജിസിയുടെ ധനസഹായംകൊണ്ടും ആരംഭിച്ച എസ്.ജി.സി. ടിവി ആഭാസ നൃത്തങ്ങള്‍ സംപ്രേഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതു ശരിയോ? തികച്ചും അക്കാദമികമായ ആവശ്യങ്ങള്‍ക്കുപയോഗിക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് യുജിസി എസ്.ജി.സി. ടീവിക്കു ഗ്രാന്റ് കൊടുത്തത്. തങ്ങളുടെ നിക്ഷിപ്തമായ സാമ്പത്തികതാത്പര്യങ്ങള്‍ക്കെതിരെ മുളച്ചുവരുന്ന പുല്‍ക്കൊടിയെപ്പോലും അരുവിത്തുറയിലെ കത്തോലിക്കാ സഭയും നുള്ളിക്കളയും എന്നതിനു തെളിവാണ് ഇപ്പനീ പുസ്തകം എഴുതിയതിന് ഇന്ദുലേഖയെ അരുവിത്തുറക്കോളേജില്‍നിന്ന് പുറത്താക്കിയത്. ഇതും ഒരു കൊലപാതകം തന്നെ. അല്ലെങ്കില്‍ കൊലപാതകത്തെക്കാള്‍ ക്രൂരം! ചുരുക്കത്തില്‍ അരുവിത്തുറയിലെ ചോറു വെന്തതാണെങ്കില്‍ വത്തിക്കാനിലെ ചോറും വെന്തതാണ്. ഈ ആശയം ഞാനൊരിക്കല്‍ അന്തോനിച്ചായനോട് നേരിട്ടുന്നയിക്കുകയുണ്ടായി. അദ്ദേഹം പകുതി കാര്യവും പകുതി തമാശയുമായി എന്നോടു ചോദിച്ചു: ''തിളച്ചുകൊണ്ടിരിക്കുന്നതിടയില്‍ വക്കത്തേക്കു തെറിച്ച വറ്റുകള്‍ക്ക് വേവുവ്യത്യാസം വന്നുകൂടേ?'' എന്റെ മറുപടി ഇതാണ്. അന്തോനിച്ചായന്‍ തന്നെ അങ്ങനെ തെറിച്ചുപോയി വക്കത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വേകാത്ത വറ്റാണ്. തന്റെ സഭയില്‍ അദ്ദേഹം ഒരു ഒറ്റയാനാണ്.
കത്തോലിക്കാസഭ ഭീമമായ ഒരു തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് അന്തോനിച്ചായന്‍ പറയുന്നു. ആത്മീയതയുടെ പേരില്‍ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ ന്യായം ഉന്നയിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പിനൊരു മറയായിത്തീരാറുണ്ട് അവരുടെ ജീവകാരുണ്യസംരംഭങ്ങള്‍. അതുകൊണ്ടത് അന്തോനിച്ചായനു മാത്രം ബോദ്ധ്യപ്പെട്ടാല്‍ പോരാ. ഇപ്പനും ബോദ്ധ്യപ്പെടണം. ഓരോ കത്തോലിക്കാ കുഞ്ഞിനും ബോദ്ധ്യപ്പെടണം. അതിനാദ്യം സഭയുടെ സ്വത്ത് ഇടയന്മാര്‍ കുഞ്ഞാടുകളെ ഏല്പിക്കണം. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൈവശം വരണം, ഇടവകകളുടെ സാമ്പത്തികനിയന്ത്രണം. പുലിക്കുന്നേല്‍ 'പിതാവു' പണ്ടു മുതലേ പറയുന്ന കാര്യമാണിത്. ഓരോ ഇടവകക്കമ്മറ്റിയും വരവുചെലവുകണക്കുകള്‍ പൊതുയോഗത്തെ ബോദ്ധ്യപ്പെടുത്തണം. പുരോഹിതന്മാര്‍ പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും മാത്രം നേതൃത്വം കൊടുത്താല്‍ മതി.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നുള്ള അന്തോനിച്ചായന്റെ അഭ്യര്‍ത്ഥനയെ ഇപ്പന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. താറാവിനെ വളര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഇപ്പന്‍ ഒടിക്കണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നത് പതുക്കെ വളച്ചുകൊണ്ടെങ്കിലും വരാനാണ്. സഭ കഴുത്തറപ്പന്‍ ബിസിനസ്സുകളില്‍നിന്നു പിന്തിരിയണം. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. ഈയൊരു അഭിപ്രായം സഭാമക്കളുടെ ഇടയില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പന്‍ ശ്രമിക്കുന്നത്. അങ്ങനൊരഭിപ്രായം അതിശക്തമായി ഉയര്‍ന്നുവന്നാല്‍ മാത്രമേ സഭ കുമിച്ചുകൂട്ടി വെച്ചിരിക്കുന്ന കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ. എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കൂ എന്ന് ഞാന്‍ അലമുറയിടുന്നതെന്തിനെന്നോ? കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ എന്ന് സഭാമക്കളെക്കൊണ്ട് ഏറ്റു പറയിക്കാന്‍. ഈ പാവം ഭ്രാന്തന്‍ സ്വന്തം ജീവന്‍വരെ പണയംവെച്ചു ശ്രമിക്കുന്നതതിനാണ്. ദുരൂഹമരണങ്ങളെ സംബന്ധിച്ച് ജനങ്ങളുന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍പോലും ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. അഭയക്കേസ് ആദ്യം ആത്മഹത്യയായി എഴുതിത്തള്ളിയതാണ്. ആരോപണങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായിട്ടാണ് പുനരന്വേഷണം ഉണ്ടായത്. കൊലപാതകമായിരുന്നെന്ന് ഇപ്പോള്‍ അസന്ദിഗ്ദ്ധമായി തെളിഞ്ഞല്ലോ. ആരു കൊന്നു എന്നേ തെളിയാനുള്ളൂ. ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളില്‍ പത്തില്‍ ഒമ്പതും വെറും നോണ്‍സെന്‍സാവാം. ബാക്കി ഒരു കൊലപാതകം തെളിയാന്‍ ആരോപണങ്ങള്‍ കാരണമായെന്നുവരാം. അതുകൊണ്ട് തെളിവിന്റെ പിന്‍ബലമില്ലാതുള്ള ആരോപണങ്ങള്‍പോലും മനുഷ്യപ്പറ്റുള്ള മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ആരോപണങ്ങളുടെ വെളിച്ചത്തില്‍ ആരെയെങ്കിലും ഉടനടി തൂക്കിക്കൊല്ലണമെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശഠിക്കാറില്ല. നീതിപൂര്‍വ്വമായ അനേ്വഷണം വേണമെന്നേ അവര്‍ക്കുള്ളൂ.
പിന്നെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ഇപ്പന്‍ വിധികര്‍ത്താവല്ല. ഇപ്പന്‍ സഭയെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന സഭാമക്കളുടെ അഭിഭാഷകന്‍ മാത്രമാണ്. വാദിഭാഗം വക്കീല്‍. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ കൊന്നു എന്നും വത്തിക്കാനില്‍ സാമ്പത്തികക്രമക്കേടുകള്‍ നടക്കുന്നു എന്നും ഒക്കെ ഞാന്‍ വാദിഭാഗത്തിനുവേണ്ടി വാദിക്കുന്നു. ലോകമനസ്സാക്ഷിയാണ് വിധി കല്പിക്കേണ്ടത്. പ്രതിഭാഗം വക്കീലന്മാര്‍ക്കും പറയാമല്ലോ അവരുടെ ന്യായങ്ങള്‍. കേസ് വിസ്തരിക്കപ്പെടുന്നതു സത്യം തെളിയാന്‍ കാരണമായിത്തീരുകയല്ലേ ചെയ്യൂ. അവസാനമായി ഒരു കാര്യം കൂടി. മലയാളത്തില്‍ ഒരു ന്യായമുണ്ട്. സ്ഥാലീപുലാകന്യായം. എന്നുവെച്ചാല്‍ കലത്തിലെ ചോറു വെന്തോന്നു നോക്കാന്‍ എല്ലാ ചോറും ഞെക്കി നോക്കണമെന്നില്ലെന്ന്. അരുവിത്തുറപ്പള്ളിയിലും അരുവിത്തുറക്കോളേജിലും പല സാമ്പത്തികക്രമക്കേടുകളും നടക്കുന്നുണ്ടെന്നുള്ളതിന് എനിക്ക് വ്യക്തമായ തെളിവു ഹാജരാക്കാന്‍ കഴിയും. ഒറ്റച്ചോറിതാ. വെന്തോന്നു നോക്കിക്കോ. അരുവിത്തുറ വല്യച്ചന്റെ നേര്‍ച്ചക്കുറ്റിയില്‍ വീഴുന്ന നാണയത്തുട്ടുകള്‍കൊണ്ടും യുജിസിയുടെ ധനസഹായംകൊണ്ടും ആരംഭിച്ച എസ്.ജി.സി. ടിവി ആഭാസ നൃത്തങ്ങള്‍ സംപ്രേഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതു ശരിയോ? തികച്ചും അക്കാദമികമായ ആവശ്യങ്ങള്‍ക്കുപയോഗിക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് യുജിസി എസ്.ജി.സി. ടീവിക്കു ഗ്രാന്റ് കൊടുത്തത്. തങ്ങളുടെ നിക്ഷിപ്തമായ സാമ്പത്തികതാത്പര്യങ്ങള്‍ക്കെതിരെ മുളച്ചുവരുന്ന പുല്‍ക്കൊടിയെപ്പോലും അരുവിത്തുറയിലെ കത്തോലിക്കാ സഭയും നുള്ളിക്കളയും എന്നതിനു തെളിവാണ് ഇപ്പനീ പുസ്തകം എഴുതിയതിന് ഇന്ദുലേഖയെ അരുവിത്തുറക്കോളേജില്‍നിന്ന് പുറത്താക്കിയത്. ഇതും ഒരു കൊലപാതകം തന്നെ. അല്ലെങ്കില്‍ കൊലപാതകത്തെക്കാള്‍ ക്രൂരം! ചുരുക്കത്തില്‍ അരുവിത്തുറയിലെ ചോറു വെന്തതാണെങ്കില്‍ വത്തിക്കാനിലെ ചോറും വെന്തതാണ്. ഈ ആശയം ഞാനൊരിക്കല്‍ അന്തോനിച്ചായനോട് നേരിട്ടുന്നയിക്കുകയുണ്ടായി. അദ്ദേഹം പകുതി കാര്യവും പകുതി തമാശയുമായി എന്നോടു ചോദിച്ചു: ''തിളച്ചുകൊണ്ടിരിക്കുന്നതിടയില്‍ വക്കത്തേക്കു തെറിച്ച വറ്റുകള്‍ക്ക് വേവുവ്യത്യാസം വന്നുകൂടേ?'' എന്റെ മറുപടി ഇതാണ്. അന്തോനിച്ചായന്‍ തന്നെ അങ്ങനെ തെറിച്ചുപോയി വക്കത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വേകാത്ത വറ്റാണ്. തന്റെ സഭയില്‍ അദ്ദേഹം ഒരു ഒറ്റയാനാണ്.
കത്തോലിക്കാസഭ ഭീമമായ ഒരു തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് അന്തോനിച്ചായന്‍ പറയുന്നു. ആത്മീയതയുടെ പേരില്‍ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ ന്യായം ഉന്നയിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പിനൊരു മറയായിത്തീരാറുണ്ട് അവരുടെ ജീവകാരുണ്യസംരംഭങ്ങള്‍. അതുകൊണ്ടത് അന്തോനിച്ചായനു മാത്രം ബോദ്ധ്യപ്പെട്ടാല്‍ പോരാ. ഇപ്പനും ബോദ്ധ്യപ്പെടണം. ഓരോ കത്തോലിക്കാ കുഞ്ഞിനും ബോദ്ധ്യപ്പെടണം. അതിനാദ്യം സഭയുടെ സ്വത്ത് ഇടയന്മാര്‍ കുഞ്ഞാടുകളെ ഏല്പിക്കണം. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൈവശം വരണം, ഇടവകകളുടെ സാമ്പത്തികനിയന്ത്രണം. പുലിക്കുന്നേല്‍ 'പിതാവു' പണ്ടു മുതലേ പറയുന്ന കാര്യമാണിത്. ഓരോ ഇടവകക്കമ്മറ്റിയും വരവുചെലവുകണക്കുകള്‍ പൊതുയോഗത്തെ ബോദ്ധ്യപ്പെടുത്തണം. പുരോഹിതന്മാര്‍ പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും മാത്രം നേതൃത്വം കൊടുത്താല്‍ മതി.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നുള്ള അന്തോനിച്ചായന്റെ അഭ്യര്‍ത്ഥനയെ ഇപ്പന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. താറാവിനെ വളര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഇപ്പന്‍ ഒടിക്കണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നത് പതുക്കെ വളച്ചുകൊണ്ടെങ്കിലും വരാനാണ്. സഭ കഴുത്തറപ്പന്‍ ബിസിനസ്സുകളില്‍നിന്നു പിന്തിരിയണം. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. ഈയൊരു അഭിപ്രായം സഭാമക്കളുടെ ഇടയില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പന്‍ ശ്രമിക്കുന്നത്. അങ്ങനൊരഭിപ്രായം അതിശക്തമായി ഉയര്‍ന്നുവന്നാല്‍ മാത്രമേ സഭ കുമിച്ചുകൂട്ടി വെച്ചിരിക്കുന്ന കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ. എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കൂ എന്ന് ഞാന്‍ അലമുറയിടുന്നതെന്തിനെന്നോ? കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ എന്ന് സഭാമക്കളെക്കൊണ്ട് ഏറ്റു പറയിക്കാന്‍. ഈ പാവം ഭ്രാന്തന്‍ സ്വന്തം ജീവന്‍വരെ പണയംവെച്ചു ശ്രമിക്കുന്നതതിനാണ്.
ആക്രമിക്കൂ എന്നും ഇപ്പന്‍ പറഞ്ഞു. അങ്ങനെതന്നെ വേണം എന്നു പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്.
ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായുടെ ദുരൂഹമരണം ഉള്‍പ്പെടെയുള്ള പല ആരോപണങ്ങള്‍ക്കും കൃത്യമായ തെളിവിന്റെ പിന്‍ബലമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അപ്പോള്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അന്തോനിച്ചായന്‍ തന്നെ സമ്മതിക്കുന്നു. കൊന്നതാണെന്നാണ് ഇപ്പന്റെ ഉത്തമവിശ്വാസം. എങ്കിലും അതൊരസന്ദിഗ്ദ്ധസത്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നില്ല. ആ ലേഖനത്തില്‍നിന്ന് ഉദ്ധരിക്കുന്നു: ''കൊലപാതക കഥ അമേരിക്കന്‍ സായിപ്പിന്റെയും സായിപ്പിന്റെ വാലേല്‍തൂങ്ങികളായ ഇപ്പനെപ്പോലുള്ളവരുടെയും ഭാവനയാണെന്നു വരാം. പാപ്പാ വല്ല ഹാര്‍ട്ടറ്റാക്കും വന്നു മരിച്ചതാവാം.'' എങ്കിലും ഇപ്പന്റെ അബോധമനസ്സില്‍ കിടക്കുന്ന വിശ്വാസം അറിയാതെ കുതറിച്ചാടുന്നുണ്ട് പല സന്ദര്‍ഭങ്ങളിലും. എന്തുകൊണ്ട് ഇപ്പനെപ്പോലുള്ളവരുടെ അബോധമനസ്സില്‍ ഇങ്ങനെയൊരു വിശ്വാസം കയറിപ്പറ്റി? മരിച്ചതു നിസ്സാരക്കാരനല്ല. ഒരു പോപ്പാണ്. അതും അധികാരമേറ്റ് 29 ദിവസത്തിനുശേഷം. അതിവിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ചെക്കപ്പും മറ്റു സൗകര്യങ്ങളുമെല്ലാം ഒരു പോപ്പിനുണ്ടാവും. എന്നാലും മരണം കള്ളനെപ്പോലെ കടന്നുവരുമെന്നു സമ്മതിക്കുന്നു. പക്ഷേ, ഇപ്പനെപ്പോലുള്ള കൊസ്രാക്കൊള്ളിബുദ്ധികള്‍ ഈ ലോകത്തുള്ളിടത്തോളം കാലം വാദങ്ങളും അപവാദങ്ങളും ഒക്കെ ഉണ്ടാവും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വവും സുതാര്യവുമായ ഒരു അനേ്വഷണം ഉടനടി വത്തിക്കാന്‍ നടത്തേണ്ടിയിരുന്നു. ഒരു ബാഹ്യ ഏജന്‍സിയെക്കൊണ്ടുപോലും അനേ്വഷിപ്പിക്കാന്‍ തയ്യാറാവേണ്ടതായിരുന്നു. തീര്‍ത്തും ശുദ്ധമായ മരണമായിരുന്നെങ്കില്‍ അങ്ങനെയൊരു നീക്കം എന്തുകൊണ്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല?
സത്യത്തില്‍ പാപ്പായെ കൊന്നതാണെന്നു തെളിയിക്കലായിരുന്നില്ല ആ ലേഖനത്തിന്റെ ലക്ഷ്യം. പാപ്പായുടെ മരണത്തിനു കാരണമായി പാപ്പായുടെ മരണത്തെക്കുറിച്ചു ഗവേഷണം ചെയ്ത സായിപ്പ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്: 1) വത്തിക്കാന്റെ സ്വിസ് ബാങ്കിലെ കള്ളപ്പണം പിന്‍വലിച്ച് കത്തോലിക്കരായ പാവങ്ങള്‍ക്കു വിതരണം ചെയ്യുവാന്‍ അദ്ദേഹത്തിനു പദ്ധതി ഉണ്ടായിരുന്നു. 2) ഗര്‍ഭച്ഛിദ്രം ഒഴിച്ചുള്ള ജനനനിയന്ത്രണമാര്‍ഗ്ഗങ്ങളെ നിയമവിധേയമാക്കാന്‍ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. 3) വത്തിക്കാനിലെ ചില വമ്പന്മാരുടെ സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് പാപ്പാ അന്വേഷണത്തിനുത്തരവിട്ടിരുന്നു.
പാപ്പായുടെ മരണവും ഈ ആരോപണങ്ങളുമെല്ലാം സായിപ്പു കെട്ടിച്ചമച്ചതാണെന്നു വരാം. ഇപ്പന്റെ വാദമതല്ല. ഇപ്പന്റെ വാദം സാങ്കല്പികമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാപ്പാ മുകളില്‍ പറഞ്ഞതുപോലുള്ള തീരുമാനങ്ങളെടുത്തു മുന്നോട്ടുപോയാല്‍ അദ്ദേഹം കൊല്ലപ്പെടും. ഈ അവസ്ഥ ഭീകരമാണ്. ആ അവസ്ഥയിലേക്കു വായനക്കാരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു ഇപ്പന്.
ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായുടെ ദുരൂഹമരണം ഉള്‍പ്പെടെയുള്ള പല ആരോപണങ്ങള്‍ക്കും കൃത്യമായ തെളിവിന്റെ പിന്‍ബലമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അപ്പോള്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അന്തോനിച്ചായന്‍ തന്നെ സമ്മതിക്കുന്നു. കൊന്നതാണെന്നാണ് ഇപ്പന്റെ ഉത്തമവിശ്വാസം. എങ്കിലും അതൊരസന്ദിഗ്ദ്ധസത്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നില്ല. ആ ലേഖനത്തില്‍നിന്ന് ഉദ്ധരിക്കുന്നു: ''കൊലപാതക കഥ അമേരിക്കന്‍ സായിപ്പിന്റെയും സായിപ്പിന്റെ വാലേല്‍തൂങ്ങികളായ ഇപ്പനെപ്പോലുള്ളവരുടെയും ഭാവനയാണെന്നു വരാം. പാപ്പാ വല്ല ഹാര്‍ട്ടറ്റാക്കും വന്നു മരിച്ചതാവാം.'' എങ്കിലും ഇപ്പന്റെ അബോധമനസ്സില്‍ കിടക്കുന്ന വിശ്വാസം അറിയാതെ കുതറിച്ചാടുന്നുണ്ട് പല സന്ദര്‍ഭങ്ങളിലും. എന്തുകൊണ്ട് ഇപ്പനെപ്പോലുള്ളവരുടെ അബോധമനസ്സില്‍ ഇങ്ങനെയൊരു വിശ്വാസം കയറിപ്പറ്റി? മരിച്ചതു നിസ്സാരക്കാരനല്ല. ഒരു പോപ്പാണ്. അതും അധികാരമേറ്റ് 29 ദിവസത്തിനുശേഷം. അതിവിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ചെക്കപ്പും മറ്റു സൗകര്യങ്ങളുമെല്ലാം ഒരു പോപ്പിനുണ്ടാവും. എന്നാലും മരണം കള്ളനെപ്പോലെ കടന്നുവരുമെന്നു സമ്മതിക്കുന്നു. പക്ഷേ, ഇപ്പനെപ്പോലുള്ള കൊസ്രാക്കൊള്ളിബുദ്ധികള്‍ ഈ ലോകത്തുള്ളിടത്തോളം കാലം വാദങ്ങളും അപവാദങ്ങളും ഒക്കെ ഉണ്ടാവും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വവും സുതാര്യവുമായ ഒരു അനേ്വഷണം ഉടനടി വത്തിക്കാന്‍ നടത്തേണ്ടിയിരുന്നു. ഒരു ബാഹ്യ ഏജന്‍സിയെക്കൊണ്ടുപോലും അനേ്വഷിപ്പിക്കാന്‍ തയ്യാറാവേണ്ടതായിരുന്നു. തീര്‍ത്തും ശുദ്ധമായ മരണമായിരുന്നെങ്കില്‍ അങ്ങനെയൊരു നീക്കം എന്തുകൊണ്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല?
സത്യത്തില്‍ പാപ്പായെ കൊന്നതാണെന്നു തെളിയിക്കലായിരുന്നില്ല ആ ലേഖനത്തിന്റെ ലക്ഷ്യം. പാപ്പായുടെ മരണത്തിനു കാരണമായി പാപ്പായുടെ മരണത്തെക്കുറിച്ചു ഗവേഷണം ചെയ്ത സായിപ്പ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്: 1) വത്തിക്കാന്റെ സ്വിസ് ബാങ്കിലെ കള്ളപ്പണം പിന്‍വലിച്ച് കത്തോലിക്കരായ പാവങ്ങള്‍ക്കു വിതരണം ചെയ്യുവാന്‍ അദ്ദേഹത്തിനു പദ്ധതി ഉണ്ടായിരുന്നു. 2) ഗര്‍ഭച്ഛിദ്രം ഒഴിച്ചുള്ള ജനനനിയന്ത്രണമാര്‍ഗ്ഗങ്ങളെ നിയമവിധേയമാക്കാന്‍ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. 3) വത്തിക്കാനിലെ ചില വമ്പന്മാരുടെ സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് പാപ്പാ അന്വേഷണത്തിനുത്തരവിട്ടിരുന്നു.
പാപ്പായുടെ മരണവും ഈ ആരോപണങ്ങളുമെല്ലാം സായിപ്പു കെട്ടിച്ചമച്ചതാണെന്നു വരാം. ഇപ്പന്റെ വാദമതല്ല. ഇപ്പന്റെ വാദം സാങ്കല്പികമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാപ്പാ മുകളില്‍ പറഞ്ഞതുപോലുള്ള തീരുമാനങ്ങളെടുത്തു മുന്നോട്ടുപോയാല്‍ അദ്ദേഹം കൊല്ലപ്പെടും. ഈ അവസ്ഥ ഭീകരമാണ്. ആ അവസ്ഥയിലേക്കു വായനക്കാരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു ഇപ്പന്‍.
മറുപടി
ഇപ്പന്‍ ഈ ലോകത്ത് ഏറ്റവും അധികം സ്‌നേഹിക്കുന്നത് ഇപ്പന്റെ മക്കളെയാണ്. ''ഞങ്ങള്‍ രണ്ടു മക്കളില്‍ ആരെയാണ് അപ്പനു കൂടുതല്‍ ഇഷ്ടം?'' കൊസ്രാക്കൊള്ളിക്കാരിയായ മാളൂട്ടി ചോദിക്കും. ''നിങ്ങള്‍ രണ്ടുപേരും എനിക്ക് രണ്ടുകണ്ണുകള്‍പോലെ ഒപ്പം പ്രിയപ്പെട്ടവരത്രേ.'' ''അങ്ങനെയെങ്കില്‍ അതില്‍ വലത്തേക്കണ്ണേത് ഇടത്തേക്കണ്ണേത്?'' അവള്‍ എന്റെ സൈ്വര്യം കെടുത്തി പുറകെ കൂടും. വലതുവശത്തിനാണു കൂടുതല്‍ പ്രാധാന്യമെന്ന് ആശാട്ടിക്കറിയാം. ''അതു പറയാന്‍ എനിക്കിപ്പം മനസ്സില്ല. രണ്ടുപേരും പ്രായപൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ സല്‍സ്വഭാവി ആരായിരിക്കുമോ അവളായിരിക്കും എന്റെ വലത്തേക്കണ്ണ്.'' മക്കള്‍ കഴിഞ്ഞാല്‍ എനിക്ക് സ്‌നേഹം എന്റെ ഭാര്യയെ ആണ്. എന്റെ അപ്പനും അമ്മയും മരിച്ചുപോയല്ലോ. അവരുടെ സ്ഥാനത്തു ഞാന്‍ മനസ്സുകൊണ്ടു പ്രതിഷ്ഠിച്ചു സ്‌നേഹിക്കുന്നത് എന്റെ അന്തോനിച്ചായനെയാണ്. കൊച്ചുന്നാളുമുതലേ അങ്ങനെയായിരുന്നെന്നു പറഞ്ഞാല്‍ അതു കളവാകും. എന്റെ അര്‍ത്ഥവത്തായ വികൃതികളെ അദ്ദേഹം കുറേശ്ശെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയ അന്നുമുതലായിരുന്നു ഞാന്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്തുതുടങ്ങിയത്.
ഒട്ടൊരു ഖണ്ഡനത്തിന്റെ ഈണമാണ് അവതാരികയ്ക്കുള്ളത്. അതു നല്ലതാണ്. സത്യങ്ങളുടെയെല്ലാം അവസാനത്തെ പൂട്ട് ഇപ്പന്റെ കൈയിലല്ലല്ലോ. ഇപ്പന്റെ പുസ്തകമെന്നപോലെ അന്തോനിച്ചായന്റെ അവതാരികയും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്കു വഴിതെളിച്ചാല്‍ ഇപ്പന്‍ കൃതാര്‍ത്ഥനാകും. അന്തോനിച്ചായന്‍ ഒരു പക്ഷേ, നിഷേധിച്ചാലും ഇപ്പന്‍ ഒരു കാര്യം ഉറപ്പിച്ചു പറയും. അന്തോനിച്ചായന്‍ ഇപ്പനെക്കാള്‍ വലിയ വിപ്ലവകാരിയാണ്. അദ്ദേഹം സഭയുടെ ഉരുക്കുചട്ടക്കൂടിനുള്ളില്‍ ബന്ധിതനാണ്. തൊണ്ണൂറു പിന്നിട്ട വന്ദ്യവയോധികനാണ്. അദ്ദേഹം ഇപ്പനോടു പ്രകടിപ്പിച്ച പരമാവധി കാരുണ്യവും വാത്സല്യവുമാണ് ഈ അവതാരിക. ഇത് അദ്ദേഹത്തില്‍നിന്ന് ഇപ്പനു ലഭിച്ച ഏറ്റവും വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് ഇപ്പന്‍ കരുതുന്നു. ഒരു നോബല്‍ പുരസ്‌കാരംപോലും ഇത്രയും കൃതാര്‍ത്ഥത ഇപ്പനു സമ്മാനിക്കില്ല. അതോടൊപ്പം ഈ അവതാരിക അദ്ദേഹത്തിന്റെ അബോധമനസ്സില്‍ മറഞ്ഞിരിക്കുന്ന വിപ്ലബോധത്തിന്റെ കുതറിച്ചാട്ടവുമാണ്. അവതാരിക വായിച്ചശേഷം ഇപ്പന്‍ അദ്ദേഹത്തോട് അവതാരികയിലെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അവതാരികയ്ക്കനുബന്ധമായി എഴുതിച്ചേര്‍ത്തുകൊള്ളട്ടെ എന്നു ചോദിച്ചു. ആശയങ്ങളെ ആയുധങ്ങള്‍കൊണ്ടല്ല ആശയങ്ങള്‍കൊണ്ടാണ് നേരിടേണ്ടതെന്ന് നന്നായി അറിയാവുന്ന അദ്ദേഹം അതിന് ആഹ്ലാദപൂര്‍വ്വം അനുവാദം തന്നു. സിംഹത്തിന്റെ ഭാഗം അഭിനയിക്കുമ്പോള്‍ തനിക്കു നഖം വെട്ടാനറിയില്ലെന്നും അമ്മാച്ചന്റെ ആശയങ്ങളെയാണെങ്കിലും തന്റെ സഹജമായ ശൈലിയില്‍ മാത്രമേ ആക്രമിക്കൂ എന്നും ഇപ്പന്‍ പറഞ്ഞു. അങ്ങനെതന്നെ വേണം എന്നു പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്.
ഇപ്പന് ഈ ലോകത്ത് ഏറ്റവും അധികം സ്‌നേഹിക്കുന്നത് ഇപ്പന്റെ മക്കളെയാണ്. ''ഞങ്ങള്‍ രണ്ടു മക്കളില്‍ ആരെയാണ് അപ്പനു കൂടുതല്‍ ഇഷ്ടം?'' കൊസ്രാക്കൊള്ളിക്കാരിയായ മാളൂട്ടി ചോദിക്കും. ''നിങ്ങള്‍ രണ്ടുപേരും എനിക്ക് രണ്ടുകണ്ണുകള്‍പോലെ ഒപ്പം പ്രിയപ്പെട്ടവരത്രേ.'' ''അങ്ങനെയെങ്കില്‍ അതില്‍ വലത്തേക്കണ്ണേത് ഇടത്തേക്കണ്ണേത്?'' അവള്‍ എന്റെ സൈ്വര്യം കെടുത്തി പുറകെ കൂടും. വലതുവശത്തിനാണു കൂടുതല്‍ പ്രാധാന്യമെന്ന് ആശാട്ടിക്കറിയാം. ''അതു പറയാന്‍ എനിക്കിപ്പം മനസ്സില്ല. രണ്ടുപേരും പ്രായപൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ സല്‍സ്വഭാവി ആരായിരിക്കുമോ അവളായിരിക്കും എന്റെ വലത്തേക്കണ്ണ്.'' മക്കള്‍ കഴിഞ്ഞാല്‍ എനിക്ക് സ്‌നേഹം എന്റെ ഭാര്യയെ ആണ്. എന്റെ അപ്പനും അമ്മയും മരിച്ചുപോയല്ലോ. അവരുടെ സ്ഥാനത്തു ഞാന്‍ മനസ്സുകൊണ്ടു പ്രതിഷ്ഠിച്ചു സ്‌നേഹിക്കുന്നത് എന്റെ അന്തോനിച്ചായനെയാണ്. കൊച്ചുന്നാളുമുതലേ അങ്ങനെയായിരുന്നെന്നു പറഞ്ഞാല്‍ അതു കളവാകും. എന്റെ അര്‍ത്ഥവത്തായ വികൃതികളെ അദ്ദേഹം കുറേശ്ശെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയ അന്നുമുതലായിരുന്നു ഞാന്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്തുതുടങ്ങിയത്.
ഒട്ടൊരു ഖണ്ഡനത്തിന്റെ ഈണമാണ് അവതാരികയ്ക്കുള്ളത്. അതു നല്ലതാണ്. സത്യങ്ങളുടെയെല്ലാം അവസാനത്തെ പൂട്ട് ഇപ്പന്റെ കൈയിലല്ലല്ലോ. ഇപ്പന്റെ പുസ്തകമെന്നപോലെ അന്തോനിച്ചായന്റെ അവതാരികയും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്കു വഴിതെളിച്ചാല്‍ ഇപ്പന്‍ കൃതാര്‍ത്ഥനാകും. അന്തോനിച്ചായന്‍ ഒരു പക്ഷേ, നിഷേധിച്ചാലും ഇപ്പന്‍ ഒരു കാര്യം ഉറപ്പിച്ചു പറയും. അന്തോനിച്ചായന്‍ ഇപ്പനെക്കാള്‍ വലിയ വിപ്ലവകാരിയാണ്. അദ്ദേഹം സഭയുടെ ഉരുക്കുചട്ടക്കൂടിനുള്ളില്‍ ബന്ധിതനാണ്. തൊണ്ണൂറു പിന്നിട്ട വന്ദ്യവയോധികനാണ്. അദ്ദേഹം ഇപ്പനോടു പ്രകടിപ്പിച്ച പരമാവധി കാരുണ്യവും വാത്സല്യവുമാണ് ഈ അവതാരിക. ഇത് അദ്ദേഹത്തില്‍നിന്ന് ഇപ്പനു ലഭിച്ച ഏറ്റവും വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് ഇപ്പന്‍ കരുതുന്നു. ഒരു നോബല്‍ പുരസ്‌കാരംപോലും ഇത്രയും കൃതാര്‍ത്ഥത ഇപ്പനു സമ്മാനിക്കില്ല. അതോടൊപ്പം ഈ അവതാരിക അദ്ദേഹത്തിന്റെ അബോധമനസ്സില്‍ മറഞ്ഞിരിക്കുന്ന വിപ്ലബോധത്തിന്റെ കുതറിച്ചാട്ടവുമാണ്. അവതാരിക വായിച്ചശേഷം ഇപ്പന്‍ അദ്ദേഹത്തോട് അവതാരികയിലെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അവതാരികയ്ക്കനുബന്ധമായി എഴുതിച്ചേര്‍ത്തുകൊള്ളട്ടെ എന്നു ചോദിച്ചു. ആശയങ്ങളെ ആയുധങ്ങള്‍കൊണ്ടല്ല ആശയങ്ങള്‍കൊണ്ടാണ് നേരിടേണ്ടതെന്ന് നന്നായി അറിയാവുന്ന അദ്ദേഹം അതിന് ആഹ്ലാദപൂര്‍വ്വം അനുവാദം തന്നു. സിംഹത്തിന്റെ ഭാഗം അഭിനയിക്കുമ്പോള്‍ തനിക്കു നഖം വെട്ടാനറിയില്ലെന്നും അമ്മാച്ചന്റെ ആശയങ്ങളെയാണെങ്കിലും തന്റെ സഹജമായ ശൈലിയില്‍ മാത്രമേ ആക്രമിക്കൂ എന്നും ഇപ്പന്‍ പറഞ്ഞു. അങ്ങനെതന്നെ വേണം എന്നു പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്.
Thursday, 9 February 2012
നസ്രായനും നാറാണത്തുഭ്രാന്തനും ഇപ്പന്‍ (ഇന്ദുലേഖയുടെ അപ്പന്‍)
രണ്ടാം പതിപ്പിന്റെ അവതാരിക
നസ്രായനും നാറാണത്തുഭ്രാന്തനും എന്ന ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് ഞാന്‍ സശ്രദ്ധം വായിക്കുകയുണ്ടായി. ഈ പുസ്തകം എനിക്കു സമര്‍പ്പിക്കുന്നതിനുമുമ്പ് ഗ്രന്ഥകാരന്‍ ഞാനുമായി ആലോചിക്കുകയുണ്ടായില്ല. എങ്കിലും അവന്റെ സ്‌നേഹത്തെ ഞാന്‍ സര്‍വ്വാത്മനാ സ്വീകരിക്കുന്നു. ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള ചില ആശയങ്ങളോടു ഞാന്‍ യോജിക്കുന്നു. പല ആശയങ്ങളോടും വിയോജിക്കുന്നു. ആത്മാര്‍ത്ഥമായ വിമര്‍ശനം സഭയെ ശക്തിപ്പെടുത്തുമെന്നു ഞാന്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നു. യേശുക്രിസ്തുതന്നെ താന്‍ ജീവിച്ചിരുന്ന കാലത്ത് യഹൂദ പുരോഹിതന്മാരെയും നിയമജ്ഞന്മാരെയും നിശിതമായി വിമര്‍ശിച്ചിരുന്നു. (മത്തായി-അദ്ധ്യായം 23). വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ മാര്‍പ്പാപ്പായുടെ തെറ്റ് പരസ്യമായി ചൂണ്ടിക്കാണിച്ചു. പുറജാതിക്കാരുടെ കൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പത്രോസ് ഒരു വിഭാഗത്തിന് അസംതൃപ്തി ഉണ്ടാക്കാതിരിക്കാന്‍ അവര്‍ വരുന്നതുകണ്ട് എഴുന്നേറ്റുമാറി. വിശുദ്ധ പത്രോസ് വിശുദ്ധ പൗലോസിന്റെ വിമര്‍ശനത്തോടു വിയോജിച്ചില്ല.
ഇപ്പന്റെ ആരോപണങ്ങള്‍ക്കു പലതിനും കൃത്യമായ തെളിവിന്റെ പിന്‍ബലമില്ല. ഉദാഹരണത്തിന്, ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായുടെ ദുരൂഹമരണം തന്നെ. മറ്റൊരിടത്ത് ഇപ്പന്‍ എഴുതുന്നു: രക്ഷപ്പെടാന്‍ സഭ ആഗ്രഹിക്കുന്നെങ്കില്‍ സഭ സഭയ്ക്കുള്ള അവിഹിതസമ്പത്തെല്ലാം വിറ്റ് ദരിദ്രരുടെ ഉന്നമനത്തിനുവേണ്ടി ചെലവഴിക്കട്ടെ. ഇതു വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വന്നത് പൊന്‍മുട്ടയിടുന്ന താറാവിന്റെ കഥയാണ്. കത്തോലിക്കാസഭ ഇപ്പന്‍ പറയുന്ന പണത്തില്‍നിന്ന് ഒരു ഭീമമായ തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നതായി എനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
എന്തായാലും എന്റെ അനന്തരവനായ ഇപ്പന് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റായ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നാണെന്റെ ബോദ്ധ്യം. ഇപ്പന്റെ ലക്ഷ്യത്തിനനുസരിച്ചുള്ള സദ്ഫലങ്ങള്‍ ഈ പുസ്തകത്തിന്റെ പ്രചാരത്തില്‍നിന്നുണ്ടാവട്ടെ എന്ന് ഞാന്‍ വിപ്ലവകാരിയായ ക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം
KALAK
Subscribe to:
Posts (Atom)