
ഇതാ കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച ഒരു കുടുംബം . . . ! ! !
ഈ കലികാലത്ത് ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ നല്ല കാര്യം സ്വന്തം മതത്തെ ജീര്‍ണതകളില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കലാണെന്ന് അവര്‍ കരുതുന്നു. രഷ്ട്രീയ ജീര്‍ണതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും നീതിന്യായ സംവിധാനത്തിലെ അനീതികളും മുതലാളിത്ത ചൂഷണവും പരിസ്ഥിതിക്ക് തുരംഗം വയ്ക്കുന്ന ഉപഭോഗ സംസ്കാരവും ഉടലെടുക്കുന്നത് മതപരമായ ജീര്ണതയില് നിന്നാണ് .
Sunday, 2 September 2012
Thursday, 30 August 2012
Thursday, 12 July 2012
Thursday, 12 April 2012
ഓം ബനഡിക്റ്റച്ചായ നമ: - സമര്‍പ്പണം
സമര്‍പ്പണം
ദാ മാളൂട്ടി എന്നോട് പിന്നേം പിണങ്ങി. അടുത്ത പുസ്തകം അവള്‍ക്കു സമര്‍പ്പിച്ചേക്കാമെന്ന് ഞാന്‍ ആണയിട്ടിരുന്നതാണ്. പക്ഷെ എന്ത് ചെയ്യാം? പുസ്തകം എഴുതിക്കഴിയുമ്പോഴേക്കും ഏതെങ്കിലും ഒരു കിളവന്‍ കയറി വിലങ്ങി വീഴും. ഒന്നാമത്തെ പുസ്തകം സമര്‍പ്പിച്ചത് അന്ന് എണ്‍പത് പിന്നിട്ട എന്‍റെ അപ്പന്. രണ്ടാമത്തേത് അന്ന് എണ്‍പത്തഞ്ചു പിന്നിട്ട എന്‍റെ അമ്മാച്ചനായ ഗബ്രിയേല്‍ ബ്രദര്‍ അന്തോനിച്ചായന്. മൂന്നാമത്തെ ഈ പുസ്തകം ഞാന്‍ സമര്‍പ്പിച്ചു പോകുന്നത് ഏറ്റുമാനൂര്‍ക്കാരന്‍ ഒരു റിട്ടയേര്‍ഡു സബ് രജിസ്ട്രാര്‍ പി. കെ. മാത്യു സാറിനാണ്. സമര്‍പ്പിക്കുകയല്ല, സമര്‍പ്പിച്ചു പോവുകയാണ്. എങ്ങനെ സമര്‍പ്പിക്കാതിരിക്കും? എന്നെയും തോല്‍പ്പിക്കുന്ന ഒരു കളപറി ശീലന്‍ ! അങ്ങേരാണെങ്കില്‍ എണ്‍പതിലേക്ക് നടന്നു കൊണ്ടിരിക്കുകയാണ്. യാതൊരു സംബന്ധവുമില്ലാത്ത ഈ കിഴവന്‍ എന്‍റെ ഹൃദയത്തില്‍ ഇടിച്ചു കയറിയതെങ്ങനെയെന്നോ? ഒറ്റ നോട്ടത്തില്‍ കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയെ പോലെ പാവത്താനാണെന്നേ തോന്നൂ. പക്ഷെ കാന്താരി മുളകാണ്. ഏറണാകുളത്തു വച്ച് മറ്റൊരു കിഴവന്‍ വക്കീലുമായി വിമോചന സമരത്തിന്‍റെ കാര്യം പറഞ്ഞു ഏറ്റുമുട്ടിയപ്പോഴാണ് ഈ കിഴവന്‍റെ കലിപ്പും ശൌര്യവും ഞാന്‍ ശരിക്കും കണ്ടത്. അരവമെതിര്‍ത്തിടുകില്‍ പടം വിരിക്കും എന്ന് കാളിദാസന്‍ പറയുന്നു. പതുങ്ങിക്കിടക്കുന്ന പാമ്പ് ചവിട്ടു കൊള്ളുമ്പോഴാണ് പത്തി വിടര്‍ത്തി ശൌര്യം പ്രകടിപ്പിക്കുന്നത്. ഒരു ദിവസം കിഴവന്‍ ഒരു ലഘു ലേഖ എന്‍റെ കൈയില്‍ കൊണ്ടുവന്നു തന്നു. മനക്കേയന്‍ കുരിശിനെ സംബന്ധിച്ചുള്ളതായിരുന്നു. ഇങ്ങനെ ലഘു ലേഖകളെഴുതി വിതരണം ചെയ്തു കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ കള പറിച്ചു ജീവിതം കഴിച്ചു കൂട്ടുന്നു.
കിഴവന്‍ കൊള്ളാമല്ലോ എന്നും എനിക്ക് പറ്റിയ കമ്പനി ആണല്ലോ എന്നും ഞാന്‍ ഓര്‍ത്തു. എനിക്കിപ്പോള്‍ അമ്പതു വയസ്സായി. പക്ഷെ എന്‍റെ വിചാരം ഇപ്പോഴും 28 വയസ്സേ ഉള്ളൂ എന്നാണ്. അദ്ദേഹത്തിന്റെ വിചാരം താനിപ്പോഴും മധുരപ്പതിനെഴിലാണെന്നാണ്. തന്‍റെ ആരോഗ്യ രഹസ്യം അദ്ദേഹം എന്നോട് വിശദീകരിച്ചു. മാത്യൂ സാറിന്‍റെ വീക്നെസ് മാത്യൂസാണ്. ആഴ്ചയില്‍ രണ്ടു തവണ രണ്ടുകിലോ വീതം മുഴുത്ത നെയ്യ് മുറ്റിയ മാത്യൂസ് വാങ്ങി കറി വെക്കും. ഉച്ചക്കും വൈകിട്ടും തിളപ്പിക്കും. നാലാം ദിവസമാകുമ്പോഴേക്കും സൂപ്പര്‍ രുചിയായിരിക്കും എന്നാണ് മൂപ്പിലയുടെ കണ്ടെത്തല്‍. ചുരുക്കത്തില്‍ ദിവസേന സുമാര്‍ അരക്കിലോ മത്തി ശാപ്പിടും. ഹൃദയാലുവായ ഈ മൂപ്പീന്നിനു ഇതുവരെ ഹൃദ്രോഗം ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല, ഈയിടെ ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ഞാനും മൂപ്പിലയും കൂടി ഒന്ന് നടക്കേണ്ടി വന്നു. വെടി കൊണ്ട പന്നിയെപ്പോലെ പായുന്ന ഈ പതിനേഴുകാരന്‍റെ പുറകെ ഇരുപത്തെട്ടുകാരനായ ഞാന്‍ അണച്ച് അണച്ച് ഓടേണ്ടി വന്നു. ഞാനും മത്തി മേടിച്ചു തുടങ്ങീട്ടുണ്ട്. കാന്തം ഇരുമ്പിനെ എന്ന പോലെ ഈ മൂപ്പില എന്നെ ആകര്‍ഷിച്ചു. പെന്‍ഷന്‍ പറ്റിക്കഴിഞ്ഞു ഈ മൂപ്പിലയെപ്പോലെ കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ കള പറിച്ചു കഴിച്ചു കൂട്ടണമെന്നാണെന്‍റെ ആഗ്രഹം. ഞങ്ങളുടെ സഭാനവീകരണ പ്രസ്ഥാനത്തില്‍ മുക്കാലേ മുണ്ടാണിയും അമ്പതു പിന്നിട്ടവരാണ്. പെണ്ണ് കെട്ടാനുള്ള അത്യാര്‍ത്തി മൂലമാണ് ചോരത്തിളപ്പുള്ള ചെറു ബാല്യക്കാര്‍ അറച്ചു നില്‍ക്കുന്നതെന്ന് തോന്നുന്നു. ഞങ്ങള്‍ നവീകരണ പ്രസ്ഥാനക്കാര്‍ക്കോ അവരുടെ മക്കള്‍ക്കോ കല്യാണമുള്‍പ്പടെ ഒരു കൂദാശയ്ക്കും മുടക്കം നേരിടുന്നില്ല. അറിവില്ലാത്തവരെ വിരട്ടാമെന്നെയുള്ളൂ. മരിച്ചടക്കും കൂദാശകളും വിശ്വാസികളുടെ അവകാശമാണ്. പല അനുകൂല കോടതി വിധികളും ഇതിനോടകം വന്നിരിക്കുന്നു. ഇനി ആരുടെയെങ്കിലും കാര്യത്തില്‍ തടസ്സം നേരിട്ടാല്‍ ഞങ്ങളെ അറിയിച്ചാല്‍ മതി. ഞങ്ങളവിടെ പറന്നെത്തിയിരിക്കും. മാത്യൂ സാറിനെ ഞാന്‍ വായനക്കാര്‍ക്ക് വിശദമായി പരിചയപ്പെടുത്തുന്നത് മനപ്പൂര്‍വമാണ്. അച്ചന്മാരെ പേടിച്ചു ആസനത്തില്‍ വാലും തിരുകിയിരിക്കുന്ന ചോരത്തിളപ്പുള്ള ചെറുപ്പക്കാരെ അവരുടെ പേടിപ്പൊത്തില്‍ നിന്ന് പുകച്ചു പുറത്തു ചാടിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍. ഈ ചുണയനായ എണ്‍പത് കാരന്‍റെ കഥ കേട്ട് അവര്‍ക്കൊക്കെ നാണം വെയ്ക്കട്ടെ.
മറിയക്കുട്ടി കൊലക്കേസ് തുടങ്ങിയ അന്ന് മുതല്‍ അതിന്‍റെ പിറകെ സത്യാന്വേഷകനായ മാത്യൂ സാറുമുണ്ട്. അന്നേ അദ്ദേഹം ആലപ്പുഴയിലും മന്ദമരുതിയിലും ഒക്കെപ്പോയി നേരിട്ട് അന്വേഷണം നടത്തിയിരുന്നു. ദീപികയും മനോരമയും ചര്‍ദ്ദിക്കുന്നതൊക്കെ തൊണ്ട തൊടാതെ വെട്ടിവിഴുങ്ങുകയാണല്ലോ ശരാശരി നസ്രാണി ചെയ്യുന്നത്. ചര്‍ദ്ദിയിലെ കറുത്ത പാട് പറഞ്ഞു പറഞ്ഞു പരന്നു കഴിയുമ്പോള്‍ കാക്കയായി മാറും. നമ്മുടെ ഗ്രാമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും എത്ര അതിശയോക്തി കലര്‍ന്നാണ് നമ്മുടെ ചെവിയിലെത്തുന്നതെന്നോ ? അപ്പോള്‍ പിന്നെ 17 ലക്ഷം പ്രതികളുള്ള ഒരു പത്രം കള്ളം മനപ്പൂര്‍വം പ്രചരിപ്പിക്കാന്‍ തുടങ്ങിയാലത്തെ അവസ്ഥ എന്താണ്? അത് കൊണ്ട് വാര്‍ത്തകള്‍ക്ക് പുറകെ പോലീസ് നായയെ പോലെ മണത്തു പായുന്ന മാത്യൂ സാറിനെ പോലുള്ള സത്യാന്വേഷകര്‍ കണിശ്ശമായും ഈ കാലഘട്ടത്തില്‍ ആവശ്യമാണ്. മഞ്ഞളരുവിയില്‍ എത്ര ശുദ്ധാത്മാക്കള്‍ക്കാണ് സൂര്യനെ നോക്കി കാഴ്ച നഷ്ടപ്പെട്ടത്? അവര്‍ക്കൊക്കെ സഭയും മനോരമയും ദീപികയും കൂടി ചിലവിനു കൊടുക്കുമോ?
എണ്‍പത്കാരനായ മാത്യൂ സാര്‍ തികച്ചും സംതൃപ്തനാണ്. സഫലമായ ഒരു ജീവിതം താന്‍ നയിച്ചു എന്നാണു അദേഹത്തിന്‍റെ ബോധ്യം. തനിക്കു ലഭിച്ച ദൈവാനുഗ്രഹങ്ങളെല്ലാം കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തില്‍ കള പറിച്ചതിന് ലഭിച്ച പ്രതിഫലമാണെന്ന് അദ്ദേഹം കരുതുന്നു. പവ്വത്തില്‍ പിതാവിനെ മനിക്കേയന്‍ കുരിശു വിഷയത്തില്‍ ഏറ്റവും അധികം വെള്ളം കുടിപ്പിച്ചത് ഇദ്ദേഹമാണ്. നമ്മുടെ പിതാക്കന്മാരുടെ കൂട്ടത്തില്‍ ഏറ്റവും കൌശലക്കാരന്‍ പവ്വത്തില്‍ പിതാവാണ്; പ്രത്യക്ഷത്തില്‍ അങ്ങേയറ്റം സാധുവാണെന്ന് തോന്നുമെങ്കിലും. ക്രിസ്ത്യാനി വിദ്യാര്‍ഥികള്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ പഠിക്കണമെന്ന അദ്ദേഹത്തിന്‍റെ ഉപദേശം നോക്കുക. ദൈവമേ , ഇവരൊക്കെ കൂടി ഈ നാടിനെ ഏതു നരകത്തിലെക്കാണ് നയിക്കുന്നത്. വ്യത്യസ്ത ജാതിമത വിഭാഗങ്ങള്‍ ഇടകലര്‍ന്നിരുന്നു പഠിക്കുമ്പോഴല്ലേ എല്ലാവരും മനുഷ്യരാണെന്ന് അനുഭവിച്ചു ബോധ്യപ്പെടുവാന്‍ പറ്റൂ. സര്‍ക്കാര്‍, വിദ്യാഭ്യാസത്തിനു വേണ്ടി ബഡ്ജറ്റിന്‍റെ സിംഹ ഭാഗവും നീക്കി വയ്ക്കുന്നത് സമൂഹത്തില്‍ മാനവികതാ ബോധം പരക്കുന്നതിന് വേണ്ടിക്കൂടിയാണ്. മാത്യൂ സാറിനെപ്പോലുള്ള വൃദ്ധന്മാരുടെ ആനന്ദഭരിതമായ ജീവിതം കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് പാഠമാകേണ്ടാതാണ്. പള്ളിക്കും പട്ടക്കാരനും എതിരെ തിരിയുന്നവരെല്ലാം അവസാനം നരകിച്ചു അരിയസുമുക്കി പുഴുവരിച്ചു മരിക്കുന്നതാണല്ലോ പള്ളിക്കുറുക്കന്മാര്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങളാരും പള്ളിക്കെതിരല്ല. സത്യത്തില്‍ ഞങ്ങള്‍ കര്‍ത്താവിനെതിരായവര്‍ക്കെതിരാണ്. എത്രയോ നല്ല അച്ചന്മാര്‍ ഞങ്ങളെ അനുകൂലിക്കുന്നു. ഞങ്ങളുടെ യോഗങ്ങളില്‍ വന്നു പ്രസംഗിക്കുന്നു. അവര്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ക്ക് ഞങ്ങളെ ക്ഷണിക്കുന്നു. നല്ല അച്ചന്മാരൊക്കെ രഹസ്യമായി സമ്മതിക്കുന്നുണ്ട് സഭയിലൊരു ശുദ്ധികലശം അനിവാര്യമാണെന്ന്. ഒരച്ചനെന്‍റെ ചെവിയില്‍ ഒരിക്കല്‍ മന്ത്രിച്ചു ' താനും മോളും കൂടി പറിച്ചാലൊന്നും സഭയിലെ കള തീരില്ല. വല്ല എന്‍ഡോസള്‍ഫാനും എടുത്തു ചാമ്പാന്‍ നോക്ക്. ' പക്ഷെ അതിനു ഞാന്‍ എതിരാണ്. നശിപ്പിക്കാന്‍ ഞാനില്ല. നന്നാക്കാനെയുള്ളൂ. ഒരു കാര്യം കൂടി. മാത്യൂ സാറും മനുഷ്യനാണ്. അങ്ങേരുടെ മുട്ടേലും പരു വന്നെന്നു വരാം. ഉടനെ ദീപിക ആ പരുവിന്‍റെ ക്ലോസ്സപ് ഫോട്ടോ സഹിതം ഫീച്ചര്‍ കൊടുക്കും. പള്ളിക്കും പട്ടക്കാരനും എതിരെ പ്രവര്‍ത്തിച്ച ഏറ്റുമാനൂര്‍ക്കാരന്‍ മത്തായിക്ക് ക്യാന്‍സര്‍ ആണെന്ന് പറഞ്ഞ്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ അപ്പനെക്കുറിച്ചു ഫീച്ചര്‍ കൊടുത്തത് പോലെ. നമ്മുടെയൊക്കെ അപ്പന്മാരെ കുറിച്ച് ആരെങ്കിലും ഫീച്ചര്‍ കൊടുക്കുന്നുണ്ടോ ?
മാത്യൂ സാറാണ് ആദ്യം ഒരു നോട്ടീസ്സ് അതിരമ്പുഴ ഭാഗത്ത് പ്രചരിപ്പിക്കുന്നത് ബനഡിക്റ്റച്ചനെ പുണ്യവാളനാക്കുന്നതിനെതിരെ. ചില്ലറ സൂചനകളൊക്കെ കിട്ടിയത് കൊണ്ടാവാം അദ്ദേഹം എന്നെ ഒന്ന് രണ്ടു തവണ ഫോണില്‍ വിളിച്ചു. ഒറ്റയ്ക്കാണ് താമസമെന്നും ലേശം പേടിയില്ലാതില്ല എന്നും പറഞ്ഞു. ബനഡിക്റ്റ് ദേവന്‍റെ പുരോഹിതന്മാര്‍ ഔചിത്യ ബുദ്ധിയുള്ളവരാണെന്നും ഇപ്പനെപ്പോലുള്ള ചോരത്തിളപ്പുള്ള കൊഴുത്ത കാളകള്‍ മുക്രയിട്ടു ചുരമാന്തി നില്‍ക്കവേ മാത്യൂ സാറിനെ പോലുള്ള എല്ലുമൂപ്പുകൂടിയ മുതുക്കന്‍ കാളകളെ അവര്‍ ബനഡിക്റ്റ് ദേവന് ബലിയര്‍പ്പിക്കുകയില്ലെന്നും ഒക്കെ തമാശ പറഞ്ഞു ഞാനദ്ദേഹത്തെ ആശ്വസിപ്പിച്ചു. മാത്യൂ സാറിനെ പോലുള്ളവരുടെ ഭയം അസ്ഥാനത്തല്ല. ചാണക്യന്‍ ഖജനാവ് കാലിയായ രാജാവിനു കൊടുക്കുന്ന ഉപദേശമെന്തെന്നോ? ഒന്നാമത് വേശ്യാവൃത്തി നിയമ വിധേയമാക്കിയിട്ടു വേശ്യകള്‍ക്ക് കനത്ത നികുതി ചുമത്തണം. രണ്ടാമത് വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളോട് പരസ്യമായി ദൈവ നിന്ദ നടത്തിയാല്‍ മോചിപ്പിക്കുമെന്ന് പറയണം. ഊരുപേടി കൊണ്ട് അവരേതു ദൈവ നിന്ദയും നടത്തും. മോചിപ്പിക്കുന്ന അവരെ പാമ്പിനെ വിട്ടു കടിപ്പിച്ചു കൊല്ലണം. ഇതാളുകളുടെ ദൈവഭയം വര്‍ധിപ്പിക്കും. അവര്‍ ക്ഷേത്രത്തില്‍ പോക്ക് ശീലമാക്കും. നേര്‍ച്ച കാഴ്ചകള്‍ വര്‍ധിക്കും. ക്ഷേത്ര സ്വത്തു പെരുകും. ആ സമയം നോക്കി രാജാവ് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു ഖജനാവിലേക്ക് മുതല്‍ കൂട്ടിക്കൊള്ളണം. എങ്ങനെയുണ്ട് ചാണക്യന്‍റെ ബുദ്ധി ? എന്നു പറഞ്ഞതു പോലെ ഇവര് നമ്മളെ ഉപദ്രവിക്കും. എന്നിട്ട് പറഞ്ഞു പരത്തും ദൈവശിക്ഷയാണെന്ന്. മാത്യൂ സാറ് പതിവായി നടക്കുന്നിടത്ത് അള്ള് വിതറിയെന്നിരിക്കും. എന്നിട്ട് അങ്ങേര് ചട്ടി ചട്ടി നടക്കുന്നത് ചൂണ്ടി പറയും കണ്ടോ സഭയ്ക്കെതിരെ പ്രവര്‍ത്തിച്ച മൂപ്പിലയ്ക്ക് ചട്ട് പിടിച്ചത് കണ്ടോന്ന്.
അഭയക്കേസ് കുത്തിപ്പൊക്കുന്ന കാര്യത്തിലും പി. കെ. കുര്യന്‍ സാറിന്‍റെ ശവമടക്ക് പ്രശ്നം കേസാക്കുന്നതിന്‍റെ പിറകിലും മാത്യൂ സാറുണ്ടായിരുന്നു. കനക സിംഹാസനത്തില്‍ കയറിയിരുന്നു ഞെളിയുന്ന ശുനകന്മാരും ശുംഭന്മാരുമൊക്കെയാണ് വര്‍ത്തമാന കാലത്ത് തിളങ്ങുന്നത്. മാത്യൂ സാറിനെ പോലുള്ളവര്‍ സമുദ്രത്തിന്‍റെ അഗാധതയില്‍ മറഞ്ഞു കിടക്കുന്ന അമൂല്യ രത്നങ്ങളാണ്. പക്ഷെ ഈ ചരിത്രം ചരിത്രം എന്നു പറയുന്നതുണ്ടല്ലോ, മുടന്തി മുടന്തിയെങ്കിലും മുന്നോട്ടു നീങ്ങുന്നത് മാത്യൂ സാറിനെപ്പോലുള്ളവരുടെ നിസ്വാര്‍ഥ സേവനങ്ങള്‍ കൊണ്ടാണ്. പാതിരാത്രിക്ക് പോസ്റ്റില്‍ കയറി പോസ്റ്ററൊട്ടിക്കുന്ന ജോര്‍ജ്ജു ജോസഫ് സാറും ഒറ്റയ്ക്ക് പ്ലക്കാര്‍ഡും പിടിച്ചു കേരളയാത്ര നടത്തുന്ന സ്റ്റീഫനും ഒക്കെ ഈ കൂട്ടത്തില്‍ പെടും. എന്‍റെ ചങ്ക് തുരന്നെടുത്തു അവര്‍ക്ക് സമര്‍പ്പിക്കാനും മാത്രം നന്ദിയും കടപ്പാടും എനിക്കവരോട് തോന്നുന്നുണ്ട്. മാത്യൂ സാറ് നോട്ടീസ് വഴി ആദ്യത്തെ വെടി പൊട്ടിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ബനഡിക്റ്റ് പുണ്യവാനായത് തന്നെ. ക്രിമിനലുകളുടെ മധ്യസ്ഥനായ ഒരു പുണ്യവാനെക്കൂടി ചീഞ്ഞ മീന്‍ കുട്ട പോലെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ ലോകാവസാനം വരെ ചുമക്കേണ്ടി വരുമായിരുന്നു. ആ ദുരന്തത്തില്‍ നിന്ന് കേരള സുറിയാനി സഭയെ മോചിപ്പിച്ച മഹാ സേവനത്തിനു പ്രതി നന്ദിയായി ' മഹാനായ മൂപ്പിലേ ' അങ്ങേയ്ക്ക് ഞാനീ കൈക്കുറ്റപ്പാട് സമര്‍പ്പിക്കുന്നു.
എണ്‍പത്കാരനായ മാത്യൂ സാര്‍ തികച്ചും സംതൃപ്തനാണ്. സഫലമായ ഒരു ജീവിതം താന്‍ നയിച്ചു എന്നാണു അദേഹത്തിന്‍റെ ബോധ്യം. തനിക്കു ലഭിച്ച ദൈവാനുഗ്രഹങ്ങളെല്ലാം കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തില്‍ കള പറിച്ചതിന് ലഭിച്ച പ്രതിഫലമാണെന്ന് അദ്ദേഹം കരുതുന്നു. പവ്വത്തില്‍ പിതാവിനെ മനിക്കേയന്‍ കുരിശു വിഷയത്തില്‍ ഏറ്റവും അധികം വെള്ളം കുടിപ്പിച്ചത് ഇദ്ദേഹമാണ്. നമ്മുടെ പിതാക്കന്മാരുടെ കൂട്ടത്തില്‍ ഏറ്റവും കൌശലക്കാരന്‍ പവ്വത്തില്‍ പിതാവാണ്; പ്രത്യക്ഷത്തില്‍ അങ്ങേയറ്റം സാധുവാണെന്ന് തോന്നുമെങ്കിലും. ക്രിസ്ത്യാനി വിദ്യാര്‍ഥികള്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ പഠിക്കണമെന്ന അദ്ദേഹത്തിന്‍റെ ഉപദേശം നോക്കുക. ദൈവമേ , ഇവരൊക്കെ കൂടി ഈ നാടിനെ ഏതു നരകത്തിലെക്കാണ് നയിക്കുന്നത്. വ്യത്യസ്ത ജാതിമത വിഭാഗങ്ങള്‍ ഇടകലര്‍ന്നിരുന്നു പഠിക്കുമ്പോഴല്ലേ എല്ലാവരും മനുഷ്യരാണെന്ന് അനുഭവിച്ചു ബോധ്യപ്പെടുവാന്‍ പറ്റൂ. സര്‍ക്കാര്‍, വിദ്യാഭ്യാസത്തിനു വേണ്ടി ബഡ്ജറ്റിന്‍റെ സിംഹ ഭാഗവും നീക്കി വയ്ക്കുന്നത് സമൂഹത്തില്‍ മാനവികതാ ബോധം പരക്കുന്നതിന് വേണ്ടിക്കൂടിയാണ്. മാത്യൂ സാറിനെപ്പോലുള്ള വൃദ്ധന്മാരുടെ ആനന്ദഭരിതമായ ജീവിതം കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് പാഠമാകേണ്ടാതാണ്. പള്ളിക്കും പട്ടക്കാരനും എതിരെ തിരിയുന്നവരെല്ലാം അവസാനം നരകിച്ചു അരിയസുമുക്കി പുഴുവരിച്ചു മരിക്കുന്നതാണല്ലോ പള്ളിക്കുറുക്കന്മാര്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങളാരും പള്ളിക്കെതിരല്ല. സത്യത്തില്‍ ഞങ്ങള്‍ കര്‍ത്താവിനെതിരായവര്‍ക്കെതിരാണ്. എത്രയോ നല്ല അച്ചന്മാര്‍ ഞങ്ങളെ അനുകൂലിക്കുന്നു. ഞങ്ങളുടെ യോഗങ്ങളില്‍ വന്നു പ്രസംഗിക്കുന്നു. അവര്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ക്ക് ഞങ്ങളെ ക്ഷണിക്കുന്നു. നല്ല അച്ചന്മാരൊക്കെ രഹസ്യമായി സമ്മതിക്കുന്നുണ്ട് സഭയിലൊരു ശുദ്ധികലശം അനിവാര്യമാണെന്ന്. ഒരച്ചനെന്‍റെ ചെവിയില്‍ ഒരിക്കല്‍ മന്ത്രിച്ചു ' താനും മോളും കൂടി പറിച്ചാലൊന്നും സഭയിലെ കള തീരില്ല. വല്ല എന്‍ഡോസള്‍ഫാനും എടുത്തു ചാമ്പാന്‍ നോക്ക്. ' പക്ഷെ അതിനു ഞാന്‍ എതിരാണ്. നശിപ്പിക്കാന്‍ ഞാനില്ല. നന്നാക്കാനെയുള്ളൂ. ഒരു കാര്യം കൂടി. മാത്യൂ സാറും മനുഷ്യനാണ്. അങ്ങേരുടെ മുട്ടേലും പരു വന്നെന്നു വരാം. ഉടനെ ദീപിക ആ പരുവിന്‍റെ ക്ലോസ്സപ് ഫോട്ടോ സഹിതം ഫീച്ചര്‍ കൊടുക്കും. പള്ളിക്കും പട്ടക്കാരനും എതിരെ പ്രവര്‍ത്തിച്ച ഏറ്റുമാനൂര്‍ക്കാരന്‍ മത്തായിക്ക് ക്യാന്‍സര്‍ ആണെന്ന് പറഞ്ഞ്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ അപ്പനെക്കുറിച്ചു ഫീച്ചര്‍ കൊടുത്തത് പോലെ. നമ്മുടെയൊക്കെ അപ്പന്മാരെ കുറിച്ച് ആരെങ്കിലും ഫീച്ചര്‍ കൊടുക്കുന്നുണ്ടോ ?
മാത്യൂ സാറാണ് ആദ്യം ഒരു നോട്ടീസ്സ് അതിരമ്പുഴ ഭാഗത്ത് പ്രചരിപ്പിക്കുന്നത് ബനഡിക്റ്റച്ചനെ പുണ്യവാളനാക്കുന്നതിനെതിരെ. ചില്ലറ സൂചനകളൊക്കെ കിട്ടിയത് കൊണ്ടാവാം അദ്ദേഹം എന്നെ ഒന്ന് രണ്ടു തവണ ഫോണില്‍ വിളിച്ചു. ഒറ്റയ്ക്കാണ് താമസമെന്നും ലേശം പേടിയില്ലാതില്ല എന്നും പറഞ്ഞു. ബനഡിക്റ്റ് ദേവന്‍റെ പുരോഹിതന്മാര്‍ ഔചിത്യ ബുദ്ധിയുള്ളവരാണെന്നും ഇപ്പനെപ്പോലുള്ള ചോരത്തിളപ്പുള്ള കൊഴുത്ത കാളകള്‍ മുക്രയിട്ടു ചുരമാന്തി നില്‍ക്കവേ മാത്യൂ സാറിനെ പോലുള്ള എല്ലുമൂപ്പുകൂടിയ മുതുക്കന്‍ കാളകളെ അവര്‍ ബനഡിക്റ്റ് ദേവന് ബലിയര്‍പ്പിക്കുകയില്ലെന്നും ഒക്കെ തമാശ പറഞ്ഞു ഞാനദ്ദേഹത്തെ ആശ്വസിപ്പിച്ചു. മാത്യൂ സാറിനെ പോലുള്ളവരുടെ ഭയം അസ്ഥാനത്തല്ല. ചാണക്യന്‍ ഖജനാവ് കാലിയായ രാജാവിനു കൊടുക്കുന്ന ഉപദേശമെന്തെന്നോ? ഒന്നാമത് വേശ്യാവൃത്തി നിയമ വിധേയമാക്കിയിട്ടു വേശ്യകള്‍ക്ക് കനത്ത നികുതി ചുമത്തണം. രണ്ടാമത് വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളോട് പരസ്യമായി ദൈവ നിന്ദ നടത്തിയാല്‍ മോചിപ്പിക്കുമെന്ന് പറയണം. ഊരുപേടി കൊണ്ട് അവരേതു ദൈവ നിന്ദയും നടത്തും. മോചിപ്പിക്കുന്ന അവരെ പാമ്പിനെ വിട്ടു കടിപ്പിച്ചു കൊല്ലണം. ഇതാളുകളുടെ ദൈവഭയം വര്‍ധിപ്പിക്കും. അവര്‍ ക്ഷേത്രത്തില്‍ പോക്ക് ശീലമാക്കും. നേര്‍ച്ച കാഴ്ചകള്‍ വര്‍ധിക്കും. ക്ഷേത്ര സ്വത്തു പെരുകും. ആ സമയം നോക്കി രാജാവ് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു ഖജനാവിലേക്ക് മുതല്‍ കൂട്ടിക്കൊള്ളണം. എങ്ങനെയുണ്ട് ചാണക്യന്‍റെ ബുദ്ധി ? എന്നു പറഞ്ഞതു പോലെ ഇവര് നമ്മളെ ഉപദ്രവിക്കും. എന്നിട്ട് പറഞ്ഞു പരത്തും ദൈവശിക്ഷയാണെന്ന്. മാത്യൂ സാറ് പതിവായി നടക്കുന്നിടത്ത് അള്ള് വിതറിയെന്നിരിക്കും. എന്നിട്ട് അങ്ങേര് ചട്ടി ചട്ടി നടക്കുന്നത് ചൂണ്ടി പറയും കണ്ടോ സഭയ്ക്കെതിരെ പ്രവര്‍ത്തിച്ച മൂപ്പിലയ്ക്ക് ചട്ട് പിടിച്ചത് കണ്ടോന്ന്.
അഭയക്കേസ് കുത്തിപ്പൊക്കുന്ന കാര്യത്തിലും പി. കെ. കുര്യന്‍ സാറിന്‍റെ ശവമടക്ക് പ്രശ്നം കേസാക്കുന്നതിന്‍റെ പിറകിലും മാത്യൂ സാറുണ്ടായിരുന്നു. കനക സിംഹാസനത്തില്‍ കയറിയിരുന്നു ഞെളിയുന്ന ശുനകന്മാരും ശുംഭന്മാരുമൊക്കെയാണ് വര്‍ത്തമാന കാലത്ത് തിളങ്ങുന്നത്. മാത്യൂ സാറിനെ പോലുള്ളവര്‍ സമുദ്രത്തിന്‍റെ അഗാധതയില്‍ മറഞ്ഞു കിടക്കുന്ന അമൂല്യ രത്നങ്ങളാണ്. പക്ഷെ ഈ ചരിത്രം ചരിത്രം എന്നു പറയുന്നതുണ്ടല്ലോ, മുടന്തി മുടന്തിയെങ്കിലും മുന്നോട്ടു നീങ്ങുന്നത് മാത്യൂ സാറിനെപ്പോലുള്ളവരുടെ നിസ്വാര്‍ഥ സേവനങ്ങള്‍ കൊണ്ടാണ്. പാതിരാത്രിക്ക് പോസ്റ്റില്‍ കയറി പോസ്റ്ററൊട്ടിക്കുന്ന ജോര്‍ജ്ജു ജോസഫ് സാറും ഒറ്റയ്ക്ക് പ്ലക്കാര്‍ഡും പിടിച്ചു കേരളയാത്ര നടത്തുന്ന സ്റ്റീഫനും ഒക്കെ ഈ കൂട്ടത്തില്‍ പെടും. എന്‍റെ ചങ്ക് തുരന്നെടുത്തു അവര്‍ക്ക് സമര്‍പ്പിക്കാനും മാത്രം നന്ദിയും കടപ്പാടും എനിക്കവരോട് തോന്നുന്നുണ്ട്. മാത്യൂ സാറ് നോട്ടീസ് വഴി ആദ്യത്തെ വെടി പൊട്ടിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ബനഡിക്റ്റ് പുണ്യവാനായത് തന്നെ. ക്രിമിനലുകളുടെ മധ്യസ്ഥനായ ഒരു പുണ്യവാനെക്കൂടി ചീഞ്ഞ മീന്‍ കുട്ട പോലെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ ലോകാവസാനം വരെ ചുമക്കേണ്ടി വരുമായിരുന്നു. ആ ദുരന്തത്തില്‍ നിന്ന് കേരള സുറിയാനി സഭയെ മോചിപ്പിച്ച മഹാ സേവനത്തിനു പ്രതി നന്ദിയായി ' മഹാനായ മൂപ്പിലേ ' അങ്ങേയ്ക്ക് ഞാനീ കൈക്കുറ്റപ്പാട് സമര്‍പ്പിക്കുന്നു.
Wednesday, 4 April 2012
ഓം ബനഡിക്റ്റച്ചായ നമ: - ആമുഖം
ആമുഖം
ഈ പുസ്തക രചന സ്വയം പ്രതിരോധത്തിനുള്ള ഒരു എളിയ ശ്രമമാണ്. ലോകത്തേറ്റവും അധികം കള്ളപ്പണം കുമിച്ചു കൂട്ടി വച്ചിരിക്കുന്ന മതം കത്തോലിക്കാ സഭയാണ്. അത് മുഴുവന്‍ ഒരു വിദേശ രാഷ്ട്രതലവനായ പോപ്പിന്‍റെ സ്വകാര്യ സ്വത്തുമാണ്. അതെല്ലാം പോപ്പ് നിയോഗിക്കുന്ന ബിഷപ്മാര്‍ നിയമനിര്‍മ്മാണ - നിര്‍വഹണ - ഭേദഗതി അധികാരങ്ങളോടെ യാതൊരു കണക്കും ആരെയും ബോധിപ്പിക്കാതെ ഭരിക്കുന്നു. ഇങ്ങനെയൊരു ദുരവസ്ഥ കത്തോലിക്കര്‍ക്ക് മാത്രമേയുള്ളൂ. ഇത് കത്തോലിക്കരുടെ മാത്രമല്ല ഇതര സമുദായക്കാരുടെയും ജീവിതം ദുസ്സഹമാക്കും. സമ്പത്ത് മാത്രമല്ല തരക്കേടില്ലാത്ത ഒരു മന്ദബുദ്ധി വോട്ട് ബാങ്കും അവരുടെ കസ്റ്റഡിയിലുണ്ട്. അധികാരവും സമ്പത്തും ഉള്ളിടത്ത് ദുഷ്ടന്മാര്‍ മണത്തെത്തിയിരിക്കും. രണ്ടു മണിക്കൂറിനു 20 ലക്ഷം രൂപ ചാര്‍ജു ചെയ്യുന്ന മുന്തിയ വേശ്യകള്‍ ബോംബെയില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. അവളുടെ കൂടെ കിടന്നവനും സംതൃപ്തനല്ല. ലോകത്തിലെ ഏറ്റവും വലിയ വേശ്യയോടൊപ്പം ലോകത്തിലെ ഏറ്റവും മുന്തിയ വീഞ്ഞും നുകര്‍ന്ന് ഒരു രാത്രി കഴിച്ചു കൂട്ടണമെന്നതാവും അവന്‍റെ സ്വപ്നം. ഇന്നത്തെ സ്വപ്നം നാളത്തെ ആവശ്യമാകുന്നു. മറ്റെന്നാളത്തെ അത്യാവശ്യമാകുന്നു. അത്യാവശ്യങ്ങള്‍ നിയന്ത്രിക്കാന്‍ കാശില്ലാതെ പറ്റില്ലല്ലോ. അങ്ങനെ പുണ്യാത്മാക്കള്‍ ബീജാപാപം ചെയ്ത പ്രസ്ഥാനങ്ങള്‍ പോലും മഹാപാപങ്ങളുടെ കൂത്തരങ്ങായി മാറുന്നു. കഴുത്തറപ്പന്‍ ബിസ്സിനെസ്സ് കേന്ദ്രങ്ങളാകുന്നു.
കണക്കില്ലാത്ത സ്വത്തു ഉപയോഗിച്ച് സഭക്ക് എന്തിനെയും വിലക്കെടുക്കാന്‍ കഴിയും എന്ന് അനുഭവിച്ചു ബോധ്യപ്പെട്ടവനാണ് ഞാന്‍. ജനങ്ങള്‍ എന്ത് അറിയണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങള്‍ ആണല്ലോ . ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും അവര്‍ക്ക് നിമിഷങ്ങള്‍ മതി. ഇന്ദുലേഖയെ സംബന്ധിച്ചുള്ള പല വാര്‍ത്തകളും മനോരമ തുടങ്ങുന്നതെങ്ങനെയെന്നോ . . . ? " പ്രിന്‍സിപലച്ചന്‍റെ ഓഫീസിനു മുന്‍പില്‍ ഒറ്റയ്ക്ക് സത്യാഗ്രഹം ചെയ്ത പെണ്‍കുട്ടി ". ഒരു തെറിച്ച പെണ്ണിന്‍റെ ചിത്രം 80 ലക്ഷം വായനക്കാരുടെ മനസ്സില്‍ തെളിഞ്ഞു കഴിഞ്ഞു. " ഗുരുതരമായ അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ട ഇന്ദുലേഖ !!! " - മാതൃഭുമിയുടെ പല വാര്‍ത്തകളും തുടങ്ങിയിരിക്കുന്നത് ഇങ്ങനെയാണ്. മാസം 10,000 രൂപയുടെ മരുന്നു വിഴുങ്ങുന്ന ഒരു പെണ്‍കുട്ടി എന്ത് കൊണ്ട് ഇങ്ങനെയൊരു സാഹസത്തിനു തയ്യാറായി എന്ന കാര്യം അവര്‍ മറച്ചു വയ്ക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ ഈ " ഉര്‍വ്വശീ ശാപം " അവള്‍ക്കു ഉപകാരമായി എന്ന് പറയാതെ വയ്യ. പ്രസംഗിക്കാന്‍ ചെല്ലുന്നിടത്തൊക്കെ അവള്‍ ആളുകളുടെ ഹൃദയം കവരുന്നു. കാരണം അവരൊക്കെ പ്രതീക്ഷിക്കുനത് ഒരു ഫൂലന്‍ ദേവിയെ ആണ്. അവളാകട്ടെ ഒരു സ്വയം വിശദീകരിക്കും വ്യക്തിത്വം ( Self Explaining Personality ) ആണ്. ഊതിയാല്‍ പറക്കുന്ന ഈ പാവം കൊച്ചാണോ ഫൂലന്‍ ദേവി എന്നോര്‍ത്ത് അവര്‍ അമ്പരക്കുന്നു. തങ്ങളുടെ ഇരകളെ തേജോവധം ചെയ്യുക എന്നതാണ് സഭയുടെ നായാട്ടിന്‍റെ ആദ്യ പടി.
ചുരുക്കത്തില്‍ കുപ്രചാരണങ്ങളുടെ ശക്തി നമ്മള്‍ കരുതുന്നതിലും ഒക്കെ ഭയങ്കരമാണ്. മാധ്യമങ്ങളുടെ കുപ്രചാരണങ്ങളുടെ കരുത്തില്‍ ജനാധിപത്യം ഏകാധിപത്യത്തേക്കാള്‍ ബീഭത്സമായിപ്പോകും. ഇതാ ഏതാനും കോട്ടയം പത്രങ്ങളുടെ കരുത്തില്‍ സാഹചര്യത്തെളിവുകള്‍ ഒട്ടേറെ ഉണ്ടായിട്ടും ദൃക്സാക്ഷികള്‍ ഇല്ല എന്ന കാരണം കൊണ്ട് കഴുമരത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ബനഡിക്റ്റച്ചന്‍ പുണ്യവാളന്‍ ആകാന്‍ പോകുന്നു. ഇത് കേരളത്തിലെ ക്രിസ്ത്യാനികളുടെ ബുദ്ധി ശക്തിയെ കൊഞ്ഞനം കുത്തി കാണിക്കുന്ന ഏര്‍പ്പാടാണ്. പുണ്യവാന്മാര്‍ തന്നെ ബൈബിള്‍ വിരുദ്ധമാണ്. മരിച്ചവരെല്ലാം അക്ഷമരായി കബറിടത്തിങ്കല്‍ നിദ്ര ചെയ്യുന്നു എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. രണ്ടാമത് വരുന്ന ക്രിസ്തുവാണ് പുണ്യവാന്‍മാരെയും പാപികളെയും വേര്‍തിരിച്ചു സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും അയയ്ക്കുന്നത്. ബനഡിക്റ്റിനെയും കോട്ടൂരിനെയും പുതൃക്കയിലിനെയും സ്റ്റെഫിയെയും ഒക്കെ ഇവര്‍ വിശുധരാക്കി നേര്‍ച്ചപ്പെട്ടി വയ്ക്കുന്നത് കണ്ടില്ലെന്നു വയ്ക്കാം. പക്ഷെ ഇവരൊക്കെ പുണ്യവാന്മാരാകുന്നതോടുകൂടി മറിയക്കുട്ടിയും ജോയ്മോനും അഭയയും ഇന്ദുലേഖയും അവര്‍ക്ക് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകരും സത്യസന്ധരായ ഏതാനും പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും പാപികളും കൂടിയായിത്തീരുന്നു.
കേരളത്തിലിന്നു ഒട്ടേറെ വൈദികര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ജാമ്യമെടുത്തു നില്‍ക്കുന്നവരാണ്. ഞങ്ങളും കൊടുത്തിട്ടുണ്ട് ഒരു പുരോഹിതന്‍റെ പേരില്‍ ഒരു ക്രിമിനല്‍ കേസ്. വകുപ്പ് 509. എന്ന് വച്ചാല്‍ ലൈംഗിക പീഡനം. പെണ്ണുങ്ങളോട് അശ്ലീലം പറയുന്നതും സുപ്രീം കോടതി വിധിയനുസരിച്ച് ലൈംഗിക പീഡനമാണ്. ഒരപകടം ഞാന്‍ ഇപ്പോഴേ മണക്കുന്നു. എന്‍റെ മൂന്നു പെങ്ങന്മാരും കടുത്ത വിശ്വാസികളാണ്. എന്‍റെ മക്കളും ഭാര്യയും കഴിഞ്ഞാല്‍ എനിക്ക് സ്നേഹം പെങ്ങന്മാരെയാണ്. അവരുടെ കൊച്ചു മക്കള്‍ക്ക് ഭാവിയില്‍ ചൊറിയോ ചിരങ്ങോ കരപ്പനോ ഒക്കെ വന്നെന്നു വരാം. അവരോടി ഏതെങ്കിലും ധ്യാന ഗുരുവിന്‍റെ അടുത്ത് ചെന്നെന്നും വരാം. അച്ചനുടനെ " നീ ഇപ്പന്‍റെ പെങ്ങളാണല്ലേടീ. അവന്‍ അഭിഷിക്തന്‍റെ പേരില്‍ കള്ളക്കേസ് കൊടുത്തതിന്‍റെ ഫലമാണെടീ നീ അനുഭവിക്കുന്നത് , വേഗം പോയി അച്ചന്‍റെ കാലു പിടി " എന്ന് നിര്‍ദ്ദേശിക്കും. പുരോഹിതന്‍റെ മുന്‍പില്‍ മുട്ടും കുത്തി നിന്ന് ഇപ്പന്‍റെ പെങ്ങള്‍ മാപ്പ് ചോദിക്കുന്നതിന്‍റെ ചിത്രം സഹിതം ദീപിക പിറ്റേ ദിവസം തന്നെ ഫീച്ചര്‍ കൊടുക്കും. ദീപികയും മംഗളവും മനോരമയും അന്ന് അഴിച്ചു വിടുന്ന എതിര്‍ പ്രചാരണ കുത്തൊഴുക്കില്‍ ഇപ്പനും കുടുംബവും നരകത്തിലേക്ക് ഒലിച്ചു പോകും. അതിനു ബദലായി ഇപ്പോഴേ കൈയ്യില്‍ കൊള്ളുന്ന ഒരു പിടി മണല് കൊണ്ട് ചിറ കെട്ടാന്‍ ശ്രമിക്കുകയാണ് ഈ പുസ്തക രചനയിലൂടെ ഇപ്പന്‍.
ഒരു പ്രത്യേക സ്വഭാവമാണ് ഈ പുസ്തകത്തില്‍ സ്വീകരിക്കുന്നത്. ഇത് മറിയക്കുട്ടി കൊലക്കേസിന്‍റെ പുനര്‍ വിചാരണയില്‍ കേന്ദ്രീകരിക്കുന്ന ഒരു രചന അല്ല. പണ്ഡിതന്മാര്‍ക്ക് വേണ്ട വക പുലിക്കുന്നന്‍ ഒശാനയിലും അഡ്വ. ജയശങ്കര്‍ കേരളശബ്ദത്തിലും എഴുതിയ ലേഖനങ്ങള്‍ വായിച്ചാല്‍ കിട്ടും. കര്‍ത്താവിന്‍റെ സഭയെ അണിയറയില്‍ ഇരുന്നു നിയന്ത്രിക്കുന്ന ദുഷ്ട ശക്തികളോട് ഏറ്റുമുട്ടി നേടിയ ഏതാനും ചുട്ട അനുഭവങ്ങള്‍ എനിക്ക് കൈമുതലായുണ്ട്. ബനഡിക്റ്റച്ചനെ പുണ്യവാളനാക്കി മാറ്റുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത അനുഭവങ്ങളുടെ തിളക്കം ഒട്ടേറെ വര്‍ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. മാധ്യമങ്ങളെ വിലയ്ക്കെടുത്തു ഒരു കടുക് മണിയോളം പോലും തെറ്റ് ചെയ്യാത്ത രോഗിണിയായ എന്‍റെ മോളെ ഒരു ഫൂലന്‍ ദേവിയാക്കി കേരളീയരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ സഭയ്ക്ക് കഴിഞ്ഞു. അതേ മാധ്യമങ്ങളെ വിലയ്ക്കെടുത്തു കൊണ്ട് കേരളം കണ്ട ഏറ്റവും വലിയ ഒരു ക്രിമിനലിനെ അവര്‍ പുണ്യവാളനാക്കാനും ശ്രമിക്കുന്നു. കേരളീയര്‍ ജാതിമത ഭേദമന്യേ ഒന്നിച്ചു അശ്രാന്ത പരിശ്രമം ചെയ്തില്ലെങ്കില്‍ അക്കാര്യത്തില്‍ അവര്‍ വിജയിക്കുകയും ചെയ്യും. അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ എന്നെക്കൊണ്ടാവുന്നത് ഞാനും ചെയ്യുന്നു. കണിശ്ശമായും കുറെ നല്ല പത്രപ്രവര്‍ത്തകര്‍ മാത്രമല്ല കുറെ നല്ല ജഡ്ജിമാരും നമുക്കുണ്ട്. പക്ഷെ നമ്മുടെ ജുഡീഷ്യറിയും സഭ പോലുള്ള മാഫിയാകളുടെ നിയന്ത്രനത്തിലാണെന്നു അനുഭവിച്ചറിഞ്ഞവാനാണ് ഞാന്‍. അച്ചന്മാരുടെ മുന്‍പില്‍ മുട്ടിടിച്ചു മൂത്രമൊഴിക്കുന്ന പോലീസാണ് നമുക്കുള്ളതെന്നും ഞാന്‍ കണ്ടറിഞ്ഞു. അച്ചന്മാരുടെ കൈക്കൂലി ഒന്നുമല്ല കവാത്ത് മറക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. അവരും മനുഷ്യരാണ്. പരുക്കന്‍ കാക്കിക്കുപ്പായത്തിനുള്ളിലുള്ള ഉരുക്ക് ശരീരത്തിനകത്ത് പുരോഹിത ശാപത്തെ ഭയപ്പെടുന്ന ഒരു ബുള്‍സൈ ഹൃദയമാണ് മിടിക്കുന്നത്. പോരാഞ്ഞു ഇപ്പനുള്‍പ്പടെയുള്ള ഭര്‍ത്താക്കന്മാരെല്ലാം അച്ചിക്കോന്തന്മാരുമാണ്. കൊള്ളരുതാത്ത ഒരു അച്ചനെയാണെങ്കിലും കൈ വെക്കാന്‍ കെട്ടിയോളുമാര് സമ്മതിക്കില്ല. ആ സ്ഥിതിക്ക് നാല്പത്തഞ്ചു വര്‍ഷം മുന്‍പ് ഒരു കത്തോലിക്കാ പുരോഹിതനെ പ്രതിയാക്കി വധശിക്ഷ മേടിച്ചു കൊടുക്കണമെങ്കില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും അച്ചന്‍റെ പങ്കാളിത്തം നൂറു ശതമാനവും ബോധ്യപ്പെട്ടിരിക്കണം. മാത്യൂ സാറും ജോര്‍ജ്ജു ജോസഫ് സാറും ഞാനും കൂടി മന്ദമരുതിയിലും ആലപ്പുഴയിലുള്ള മറിയക്കുട്ടിയുടെ വീട്ടിലും കേസന്വേഷിച്ച പോലീസുദ്യോഗസ്ഥന്റെ വീട്ടിലും ഒക്കെ പോയി നേരിട്ടന്വേഷിച്ചു. ഒറ്റയ്ക്കും തെറ്റയ്ക്കും അതി നീചരന്മാരായ പോലീസുകാരുണ്ടാവാമെങ്കിലും കേരളത്തിലെ പോലീസ് സംവിധാനം മുഴുവന്‍ നിരപരാധിയായ ഒരാള്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പണം ചാക്ക് കണക്കില്‍ വീതം വെച്ച് കിട്ടുമെന്ന് കണ്ടാല്‍ അവര്‍ ഒരു കുറ്റവാളിയെ രക്ഷപെടുത്താന്‍ നോക്കിയെന്നിരിക്കും. ആ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കണമെന്നു എനിക്ക് തോന്നി. ചുരുക്കത്തില്‍ മറിയക്കുട്ടി കൊലക്കേസും ബനഡിക്റ്റ് അച്ചന്‍റെ നാമകരണ നടപടികളും എന്‍റെ മുന്‍പില്‍ നല്ലൊരു ബ്ലാക്ക് ബോര്‍ഡായി ഉയര്‍ന്നു നില്‍ക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കൊരു കുസൃതി തോന്നി. എന്‍റെ സ്വന്തം ചുട്ട അനുഭവങ്ങളുടെയും ചിന്തകളുടെയും വെളുത്ത അക്ഷരങ്ങള്‍ ആ കറുത്ത പശ്ചാത്തലത്തില്‍ ഒന്ന് വരച്ചു വച്ചാലോ . . . ??
ചുരുക്കത്തില്‍ കുപ്രചാരണങ്ങളുടെ ശക്തി നമ്മള്‍ കരുതുന്നതിലും ഒക്കെ ഭയങ്കരമാണ്. മാധ്യമങ്ങളുടെ കുപ്രചാരണങ്ങളുടെ കരുത്തില്‍ ജനാധിപത്യം ഏകാധിപത്യത്തേക്കാള്‍ ബീഭത്സമായിപ്പോകും. ഇതാ ഏതാനും കോട്ടയം പത്രങ്ങളുടെ കരുത്തില്‍ സാഹചര്യത്തെളിവുകള്‍ ഒട്ടേറെ ഉണ്ടായിട്ടും ദൃക്സാക്ഷികള്‍ ഇല്ല എന്ന കാരണം കൊണ്ട് കഴുമരത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ബനഡിക്റ്റച്ചന്‍ പുണ്യവാളന്‍ ആകാന്‍ പോകുന്നു. ഇത് കേരളത്തിലെ ക്രിസ്ത്യാനികളുടെ ബുദ്ധി ശക്തിയെ കൊഞ്ഞനം കുത്തി കാണിക്കുന്ന ഏര്‍പ്പാടാണ്. പുണ്യവാന്മാര്‍ തന്നെ ബൈബിള്‍ വിരുദ്ധമാണ്. മരിച്ചവരെല്ലാം അക്ഷമരായി കബറിടത്തിങ്കല്‍ നിദ്ര ചെയ്യുന്നു എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. രണ്ടാമത് വരുന്ന ക്രിസ്തുവാണ് പുണ്യവാന്‍മാരെയും പാപികളെയും വേര്‍തിരിച്ചു സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും അയയ്ക്കുന്നത്. ബനഡിക്റ്റിനെയും കോട്ടൂരിനെയും പുതൃക്കയിലിനെയും സ്റ്റെഫിയെയും ഒക്കെ ഇവര്‍ വിശുധരാക്കി നേര്‍ച്ചപ്പെട്ടി വയ്ക്കുന്നത് കണ്ടില്ലെന്നു വയ്ക്കാം. പക്ഷെ ഇവരൊക്കെ പുണ്യവാന്മാരാകുന്നതോടുകൂടി മറിയക്കുട്ടിയും ജോയ്മോനും അഭയയും ഇന്ദുലേഖയും അവര്‍ക്ക് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകരും സത്യസന്ധരായ ഏതാനും പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും പാപികളും കൂടിയായിത്തീരുന്നു.
കേരളത്തിലിന്നു ഒട്ടേറെ വൈദികര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ജാമ്യമെടുത്തു നില്‍ക്കുന്നവരാണ്. ഞങ്ങളും കൊടുത്തിട്ടുണ്ട് ഒരു പുരോഹിതന്‍റെ പേരില്‍ ഒരു ക്രിമിനല്‍ കേസ്. വകുപ്പ് 509. എന്ന് വച്ചാല്‍ ലൈംഗിക പീഡനം. പെണ്ണുങ്ങളോട് അശ്ലീലം പറയുന്നതും സുപ്രീം കോടതി വിധിയനുസരിച്ച് ലൈംഗിക പീഡനമാണ്. ഒരപകടം ഞാന്‍ ഇപ്പോഴേ മണക്കുന്നു. എന്‍റെ മൂന്നു പെങ്ങന്മാരും കടുത്ത വിശ്വാസികളാണ്. എന്‍റെ മക്കളും ഭാര്യയും കഴിഞ്ഞാല്‍ എനിക്ക് സ്നേഹം പെങ്ങന്മാരെയാണ്. അവരുടെ കൊച്ചു മക്കള്‍ക്ക് ഭാവിയില്‍ ചൊറിയോ ചിരങ്ങോ കരപ്പനോ ഒക്കെ വന്നെന്നു വരാം. അവരോടി ഏതെങ്കിലും ധ്യാന ഗുരുവിന്‍റെ അടുത്ത് ചെന്നെന്നും വരാം. അച്ചനുടനെ " നീ ഇപ്പന്‍റെ പെങ്ങളാണല്ലേടീ. അവന്‍ അഭിഷിക്തന്‍റെ പേരില്‍ കള്ളക്കേസ് കൊടുത്തതിന്‍റെ ഫലമാണെടീ നീ അനുഭവിക്കുന്നത് , വേഗം പോയി അച്ചന്‍റെ കാലു പിടി " എന്ന് നിര്‍ദ്ദേശിക്കും. പുരോഹിതന്‍റെ മുന്‍പില്‍ മുട്ടും കുത്തി നിന്ന് ഇപ്പന്‍റെ പെങ്ങള്‍ മാപ്പ് ചോദിക്കുന്നതിന്‍റെ ചിത്രം സഹിതം ദീപിക പിറ്റേ ദിവസം തന്നെ ഫീച്ചര്‍ കൊടുക്കും. ദീപികയും മംഗളവും മനോരമയും അന്ന് അഴിച്ചു വിടുന്ന എതിര്‍ പ്രചാരണ കുത്തൊഴുക്കില്‍ ഇപ്പനും കുടുംബവും നരകത്തിലേക്ക് ഒലിച്ചു പോകും. അതിനു ബദലായി ഇപ്പോഴേ കൈയ്യില്‍ കൊള്ളുന്ന ഒരു പിടി മണല് കൊണ്ട് ചിറ കെട്ടാന്‍ ശ്രമിക്കുകയാണ് ഈ പുസ്തക രചനയിലൂടെ ഇപ്പന്‍.
ഒരു പ്രത്യേക സ്വഭാവമാണ് ഈ പുസ്തകത്തില്‍ സ്വീകരിക്കുന്നത്. ഇത് മറിയക്കുട്ടി കൊലക്കേസിന്‍റെ പുനര്‍ വിചാരണയില്‍ കേന്ദ്രീകരിക്കുന്ന ഒരു രചന അല്ല. പണ്ഡിതന്മാര്‍ക്ക് വേണ്ട വക പുലിക്കുന്നന്‍ ഒശാനയിലും അഡ്വ. ജയശങ്കര്‍ കേരളശബ്ദത്തിലും എഴുതിയ ലേഖനങ്ങള്‍ വായിച്ചാല്‍ കിട്ടും. കര്‍ത്താവിന്‍റെ സഭയെ അണിയറയില്‍ ഇരുന്നു നിയന്ത്രിക്കുന്ന ദുഷ്ട ശക്തികളോട് ഏറ്റുമുട്ടി നേടിയ ഏതാനും ചുട്ട അനുഭവങ്ങള്‍ എനിക്ക് കൈമുതലായുണ്ട്. ബനഡിക്റ്റച്ചനെ പുണ്യവാളനാക്കി മാറ്റുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത അനുഭവങ്ങളുടെ തിളക്കം ഒട്ടേറെ വര്‍ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. മാധ്യമങ്ങളെ വിലയ്ക്കെടുത്തു ഒരു കടുക് മണിയോളം പോലും തെറ്റ് ചെയ്യാത്ത രോഗിണിയായ എന്‍റെ മോളെ ഒരു ഫൂലന്‍ ദേവിയാക്കി കേരളീയരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ സഭയ്ക്ക് കഴിഞ്ഞു. അതേ മാധ്യമങ്ങളെ വിലയ്ക്കെടുത്തു കൊണ്ട് കേരളം കണ്ട ഏറ്റവും വലിയ ഒരു ക്രിമിനലിനെ അവര്‍ പുണ്യവാളനാക്കാനും ശ്രമിക്കുന്നു. കേരളീയര്‍ ജാതിമത ഭേദമന്യേ ഒന്നിച്ചു അശ്രാന്ത പരിശ്രമം ചെയ്തില്ലെങ്കില്‍ അക്കാര്യത്തില്‍ അവര്‍ വിജയിക്കുകയും ചെയ്യും. അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ എന്നെക്കൊണ്ടാവുന്നത് ഞാനും ചെയ്യുന്നു. കണിശ്ശമായും കുറെ നല്ല പത്രപ്രവര്‍ത്തകര്‍ മാത്രമല്ല കുറെ നല്ല ജഡ്ജിമാരും നമുക്കുണ്ട്. പക്ഷെ നമ്മുടെ ജുഡീഷ്യറിയും സഭ പോലുള്ള മാഫിയാകളുടെ നിയന്ത്രനത്തിലാണെന്നു അനുഭവിച്ചറിഞ്ഞവാനാണ് ഞാന്‍. അച്ചന്മാരുടെ മുന്‍പില്‍ മുട്ടിടിച്ചു മൂത്രമൊഴിക്കുന്ന പോലീസാണ് നമുക്കുള്ളതെന്നും ഞാന്‍ കണ്ടറിഞ്ഞു. അച്ചന്മാരുടെ കൈക്കൂലി ഒന്നുമല്ല കവാത്ത് മറക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. അവരും മനുഷ്യരാണ്. പരുക്കന്‍ കാക്കിക്കുപ്പായത്തിനുള്ളിലുള്ള ഉരുക്ക് ശരീരത്തിനകത്ത് പുരോഹിത ശാപത്തെ ഭയപ്പെടുന്ന ഒരു ബുള്‍സൈ ഹൃദയമാണ് മിടിക്കുന്നത്. പോരാഞ്ഞു ഇപ്പനുള്‍പ്പടെയുള്ള ഭര്‍ത്താക്കന്മാരെല്ലാം അച്ചിക്കോന്തന്മാരുമാണ്. കൊള്ളരുതാത്ത ഒരു അച്ചനെയാണെങ്കിലും കൈ വെക്കാന്‍ കെട്ടിയോളുമാര് സമ്മതിക്കില്ല. ആ സ്ഥിതിക്ക് നാല്പത്തഞ്ചു വര്‍ഷം മുന്‍പ് ഒരു കത്തോലിക്കാ പുരോഹിതനെ പ്രതിയാക്കി വധശിക്ഷ മേടിച്ചു കൊടുക്കണമെങ്കില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും അച്ചന്‍റെ പങ്കാളിത്തം നൂറു ശതമാനവും ബോധ്യപ്പെട്ടിരിക്കണം. മാത്യൂ സാറും ജോര്‍ജ്ജു ജോസഫ് സാറും ഞാനും കൂടി മന്ദമരുതിയിലും ആലപ്പുഴയിലുള്ള മറിയക്കുട്ടിയുടെ വീട്ടിലും കേസന്വേഷിച്ച പോലീസുദ്യോഗസ്ഥന്റെ വീട്ടിലും ഒക്കെ പോയി നേരിട്ടന്വേഷിച്ചു. ഒറ്റയ്ക്കും തെറ്റയ്ക്കും അതി നീചരന്മാരായ പോലീസുകാരുണ്ടാവാമെങ്കിലും കേരളത്തിലെ പോലീസ് സംവിധാനം മുഴുവന്‍ നിരപരാധിയായ ഒരാള്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പണം ചാക്ക് കണക്കില്‍ വീതം വെച്ച് കിട്ടുമെന്ന് കണ്ടാല്‍ അവര്‍ ഒരു കുറ്റവാളിയെ രക്ഷപെടുത്താന്‍ നോക്കിയെന്നിരിക്കും. ആ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കണമെന്നു എനിക്ക് തോന്നി. ചുരുക്കത്തില്‍ മറിയക്കുട്ടി കൊലക്കേസും ബനഡിക്റ്റ് അച്ചന്‍റെ നാമകരണ നടപടികളും എന്‍റെ മുന്‍പില്‍ നല്ലൊരു ബ്ലാക്ക് ബോര്‍ഡായി ഉയര്‍ന്നു നില്‍ക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കൊരു കുസൃതി തോന്നി. എന്‍റെ സ്വന്തം ചുട്ട അനുഭവങ്ങളുടെയും ചിന്തകളുടെയും വെളുത്ത അക്ഷരങ്ങള്‍ ആ കറുത്ത പശ്ചാത്തലത്തില്‍ ഒന്ന് വരച്ചു വച്ചാലോ . . . ??
സ്നേഹപൂര്‍വ്വം ,
ഇപ്പന്‍
Saturday, 24 March 2012
Saturday, 3 March 2012
Wednesday, 29 February 2012
Sunday, 12 February 2012
Friday, 10 February 2012
കാഞ്ഞിരപ്പള്ളിയിലെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അന്തോനിച്ചന്‍ ജനിച്ചത്. ഒന്നാന്തരം നൂറേക്കര്‍ റബ്ബര്‍ത്തോട്ടം വീതം കിട്ടാനുണ്ട്. സുന്ദരന്‍. ആരോഗ്യവാന്‍. വിദ്യാസമ്പന്നന്‍. മാരിയേജു മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള പയ്യന്‍. പക്ഷേ, പയ്യന്‍ ഈ സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് നസ്രായന്റെ പിറകേ ഇറങ്ങിത്തിരിച്ചു. അതും പ്രായപൂര്‍ത്തി വോട്ടവകാശമൊക്കെ ലഭിച്ചിട്ടു ശരിക്കും ചിന്തിച്ചതിനുശേഷം. ഇപ്പനിതിവിടെ ഇത്രയും വിസ്തരിച്ചത് ഇപ്പന്റെ അമ്മാച്ചന്റെ ത്യാഗമഹത്ത്വത്തെ പ്രകീര്‍ത്തിക്കാന്‍വേണ്ടി മാത്രമല്ല. അദ്ദേഹത്തെപ്പോലെ ഭൗതികസുഖഭോഗങ്ങളെല്ലാം ത്യജിച്ച് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും കണ്ടകാകീര്‍ണ്ണമായ പാതയിലേക്ക് ഇറങ്ങിത്തിരിച്ച ലക്ഷക്കണക്കിനു വൈദികരെയും കന്യാസ്ത്രീകളെയും ആദരപൂര്‍വ്വം സ്മരിക്കാന്‍ ഒരു സന്ദര്‍ഭം ഒരുക്കുകയും കൂടിയായിരുന്നു. പക്ഷേ, അങ്ങനെ നന്മ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് സഭയില്‍ നിസ്സഹായരാണ്. സത്യത്തില്‍ അങ്ങനെയുള്ളവരുടെ കരങ്ങള്‍ക്കു ശക്തിപകരുക എന്നതാണ് ഇപ്പന്റെ ഉന്നം.
കൗമാരത്തിന്റെ ചോരത്തിളപ്പില്‍ ഒരു ഘട്ടത്തില്‍ വീട്ടിലും ഞാന്‍ റിബലായിരുന്നു. ഒരു ദിവസം അമ്മയുടെ മുക്കാല്‍ പവന്റെ ഒരു മാല കട്ടുകൊണ്ട് ഞാന്‍ വീട്ടില്‍നിന്ന് ഒളിച്ചോടി. കോട്ടയത്തും ചങ്ങനാശ്ശേരിയിലും ഉള്ള സകല സ്വര്‍ണ്ണക്കടകളിലും വില്‍ക്കാന്‍ ശ്രമിച്ചു. നടന്നില്ല. കൈയിലുള്ള കാശിനു ടിക്കറ്റെടുത്തു മദ്രാസിലെത്തി. മനസ്സില്‍ മുഴുവന്‍ അന്തോനിച്ചായനായിരുന്നു. പിന്നെ ഗബ്രിയേല്‍ ബ്രദേഴ്‌സിന്റെ അടിപൊളി ശാപ്പാടും. അന്നൊക്കെ ഇപ്പന് ഒരു കാട്ടുപോത്തിനെത്തിന്നാനുംമാത്രം വിശപ്പുണ്ടായിരുന്നു. ഇന്നും കുറവല്ല. ചെന്നപ്പോഴേ അന്തോനിച്ചായന്‍ ഒരു കള്ളച്ചിരിയോടെ കാര്യം പറഞ്ഞു. ''ഇങ്ങനെ ഒളിച്ചോടി വരുന്നവര്‍ക്കൊക്കെ വെറുതെ ഉണ്ടു താമസിക്കാന്‍ ഇതു സത്രമൊന്നുമല്ല. ഇതു സഭയുടെ സമ്പത്താണ്. നിനക്കു ചെലവിനു തരേണ്ടത് നിന്റെ അപ്പനാണ്. അപ്പനെഴുതൂ'' ഞാനപ്പനെഴുതി. മറുപടി വന്നു. വക്കീല്‍ ഭാഷയില്‍ത്തന്നെ. ''മക്കള്‍ കൂടെ താമസിച്ചാല്‍ ചെലവിനു തരാനേ വകുപ്പുള്ളൂ. നീ തിരിച്ചു വരൂ. ഞാന്‍ ചെലവിനു തരാം'' എഴുത്തു ഞാന്‍ അന്തോനിച്ചായനെക്കാണിച്ചിട്ടു പറഞ്ഞു. ''അന്തോനിച്ചായനെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ പൊയ്‌ക്കൊള്ളാം. '' പെട്ടെന്നു വന്നു മറുപടി. ''ബുദ്ധിമുട്ടാന്‍ നീ എന്റെ തലയിലൊന്നും അല്ലല്ലോ നില്‍ക്കുന്നത്. പക്ഷേ, ഇവിടെ വെറുതെ ഉണ്ടു താമസിക്കാന്‍ പറ്റില്ല. അന്ധന്മാര്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യണം.'' അന്തോനിച്ചായന്‍ അന്ന് ഒറ്റയ്ക്ക് കുറെ അന്ധന്മാരുമായി പല്ലാവരത്തു താമസിക്കുകയാണ്. അന്ധന്മാരോടൊപ്പം ചേര്‍ന്ന് ഞാന്‍ കഠിനാദ്ധ്വാനം ആരംഭിച്ചു. പച്ചക്കറിത്തോട്ടം വെച്ചു പിടിപ്പിച്ചു. ചാണകംവാരി പച്ചക്കറിക്കുവെച്ചു. കമ്പോസ്റ്റുകോരി തെങ്ങിനിട്ടു. എല്ലാത്തിനും കാര്‍ന്നോരും ഞങ്ങളുടെ മുമ്പിലുണ്ട്. പക്ഷേ, അടിപൊളി ശാപ്പാടു പ്രതീക്ഷിച്ചുവന്ന എനിക്ക് നിരാശയായിരുന്നു ഫലം. രാവിലെ ഉപ്പുമാവും ചക്കരയും. അല്ലെങ്കില്‍ ദോശയും കടലയരച്ച ചമ്മന്തിയും. ഉച്ചയ്ക്കു സാമ്പാറും കൊളമ്പും പച്ചരിച്ചോറുംമാത്രം. വൈകിട്ടു ചപ്പാത്തീം പച്ചക്കറിയും. ആഴ്ചയില്‍ രണ്ടുനേരം മാത്രം ഇറച്ചി. വരവുപാല്‍പ്പൊടിത്തൈരുമാത്രം മടുമടാന്ന് എപ്പോള്‍വേണമെങ്കിലും കുടിക്കാം. പക്ഷേ, ഒരു ജീവിതസത്യം ഞാന്‍ മനസ്സിലാക്കി. നന്നായി അദ്ധ്വാനിച്ചുകഴിയുമ്പോള്‍ ആ പച്ചരിച്ചോറിനുപോലും ഒരു പ്രത്യേക സ്വാദുണ്ട്. അദ്ധ്വാനിക്കുന്ന തൊഴിലാളിക്ക് കട്ടന്‍കാപ്പി മോന്തുമ്പോള്‍ കിട്ടുന്ന സുഖം പണക്കാരന് സ്‌കോച്ചുവിസ്‌കി അടിച്ചാല്‍ കിട്ടണമെന്നില്ല. എന്റെ അപ്പന്റെ ഒരു കസിനച്ചന്‍ അന്നു താമ്പരം പള്ളിയിലെ വികാരിയാണ്. അദ്ദേഹത്തിന്റെ കോക്കി നല്ല കൈപ്പുണ്യമുള്ളവനായിരുന്നു. ബുദ്ധിമാനും സ്‌നേഹസമ്പന്നനുമായ അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞു: ''അങ്ങേരുടെ അവിടെ ശാപ്പാടൊക്കെ ഒരു വകയായിരിക്കും. നിന്റെ നല്ല പ്രായമല്ലേ. പകലൊക്കെ നീ ഇവിടെ വന്നു നിന്നു ശാപ്പാടൊക്കെ കഴിഞ്ഞ് അങ്ങേര്‍ക്കു വിഷമമുണ്ടാകാതിരിക്കാന്‍ രാത്രി അവിടെപോയി കിടന്നോ'' എങ്കിലും എനിക്ക് ഉപ്പുമാവും ചക്കരയുമായി അന്തോനിച്ചായന്റെ കൂടെ കഴിയാനായിരുന്നു ഇഷ്ടം.
എന്റെ അപ്പന്റെ വഴിക്കും അമ്മയുടെ വഴിക്കുമായി അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ഒരു പട തന്നെയുണ്ട്. അവരുടെയൊക്കെ മുമ്പില്‍ ഒരു 'നല്ല പിള്ള' യാണു ഞാന്‍. സത്യത്തില്‍ എനിക്കവരെയെല്ലാം ഒത്തിരി ഇഷ്ടമാണ്. പക്ഷേ, ഈ പുസ്തകം ഞാന്‍ പ്രസിദ്ധീകരിക്കുന്നതോടുകൂടി അവരില്‍ പലരും എന്നോടു കൂട്ടുവെട്ടുമെന്നു ഞാന്‍ ഭയപ്പെടുന്നു. എന്തുചെയ്യാം? അവരുടെയെല്ലാം മുമ്പില്‍ നല്ല പിള്ളയാകാന്‍ വേണ്ടി എനിക്ക് നസ്രായനായ യേശു പറയുന്നത് അനുസരിക്കാതിരിക്കാന്‍ പറ്റുമോ? എന്റെ അമ്മയുടെ അനുജത്തിമാര്‍ രണ്ടുപേര്‍ എസ്.ഡി. സിസ്റ്റേഴ്‌സാണ്. തെയ്യാമ്മ ഇളയമ്മയും പെണ്ണമ്മ ഇളയമ്മയും. അവരെന്നെ ഒരുപാടു സ്‌നേഹിക്കുന്നു. എനിക്കവരെയും അതുപോലെ സ്‌നേഹമാണ്. അവരില്‍ തെയ്യാമ്മ ഇളയമ്മയ്ക്ക് ഞാനിങ്ങനെ ഒരു 'കാണാതെ പോയ കുഞ്ഞാടാ'യതില്‍ വളരെ ദുഃഖമുണ്ട്. തെയ്യാമ്മ ഇളയമ്മ ഒരിക്കല്‍ അന്തോനിച്ചനോടു പറഞ്ഞു. ''ഇവന് ഒരു കൗണ്‍സിലിങ്ങ് കൊടുക്കണം.'' ഞാനന്തോനിയച്ചനോട് ഒരു മണിക്കൂറോളം തുറന്നു സംസാരിച്ചു. അന്തോനിച്ചായന്‍ നല്ല ഒരു ലിസണറാണ്. ഞാന്‍ സഭയുമായി ഒരു സൗന്ദര്യപ്പിണക്കത്തിലാണെന്ന കാര്യം തുറന്നു സമ്മതിച്ചു. അതിന്റെ കാരണങ്ങളും വിശദീകരിച്ചു. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിട്ട് അന്തോനിച്ചായന്‍ പറഞ്ഞു. ''നീ പറഞ്ഞ മിക്ക കാര്യങ്ങളോടും ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.'' ഒരുപക്ഷേ, ആ കൗണ്‍സിലിങ്ങിനൊക്കെശേഷമാണ് ഞങ്ങള്‍ ഹൃദയംകൊണ്ടു കൂടുതല്‍ അടുത്തതെന്നു തോന്നുന്നു.
കാഞ്ഞിരപ്പള്ളിയിലെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അന്തോനിച്ചന്‍ ജനിച്ചത്. ഒന്നാന്തരം നൂറേക്കര്‍ റബ്ബര്‍ത്തോട്ടം വീതം കിട്ടാനുണ്ട്. സുന്ദരന്‍. ആരോഗ്യവാന്‍. വിദ്യാസമ്പന്നന്‍. മാരിയേജു മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള പയ്യന്‍. പക്ഷേ, പയ്യന്‍ ഈ സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് നസ്രായന്റെ പിറകേ ഇറങ്ങിത്തിരിച്ചു. അതും പ്രായപൂര്‍ത്തി വോട്ടവകാശമൊക്കെ ലഭിച്ചിട്ടു ശരിക്കും ചിന്തിച്ചതിനുശേഷം. ഇപ്പനിതിവിടെ ഇത്രയും വിസ്തരിച്ചത് ഇപ്പന്റെ അമ്മാച്ചന്റെ ത്യാഗമഹത്ത്വത്തെ പ്രകീര്‍ത്തിക്കാന്‍വേണ്ടി മാത്രമല്ല. അദ്ദേഹത്തെപ്പോലെ ഭൗതികസുഖഭോഗങ്ങളെല്ലാം ത്യജിച്ച് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും കണ്ടകാകീര്‍ണ്ണമായ പാതയിലേക്ക് ഇറങ്ങിത്തിരിച്ച ലക്ഷക്കണക്കിനു വൈദികരെയും കന്യാസ്ത്രീകളെയും ആദരപൂര്‍വ്വം സ്മരിക്കാന്‍ ഒരു സന്ദര്‍ഭം ഒരുക്കുകയും കൂടിയായിരുന്നു. പക്ഷേ, അങ്ങനെ നന്മ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് സഭയില്‍ നിസ്സഹായരാണ്. സത്യത്തില്‍ അങ്ങനെയുള്ളവരുടെ കരങ്ങള്‍ക്കു ശക്തിപകരുക എന്നതാണ് ഇപ്പന്റെ ഉന്നം.
കൗമാരത്തിന്റെ ചോരത്തിളപ്പില്‍ ഒരു ഘട്ടത്തില്‍ വീട്ടിലും ഞാന്‍ റിബലായിരുന്നു. ഒരു ദിവസം അമ്മയുടെ മുക്കാല്‍ പവന്റെ ഒരു മാല കട്ടുകൊണ്ട് ഞാന്‍ വീട്ടില്‍നിന്ന് ഒളിച്ചോടി. കോട്ടയത്തും ചങ്ങനാശ്ശേരിയിലും ഉള്ള സകല സ്വര്‍ണ്ണക്കടകളിലും വില്‍ക്കാന്‍ ശ്രമിച്ചു. നടന്നില്ല. കൈയിലുള്ള കാശിനു ടിക്കറ്റെടുത്തു മദ്രാസിലെത്തി. മനസ്സില്‍ മുഴുവന്‍ അന്തോനിച്ചായനായിരുന്നു. പിന്നെ ഗബ്രിയേല്‍ ബ്രദേഴ്‌സിന്റെ അടിപൊളി ശാപ്പാടും. അന്നൊക്കെ ഇപ്പന് ഒരു കാട്ടുപോത്തിനെത്തിന്നാനുംമാത്രം വിശപ്പുണ്ടായിരുന്നു. ഇന്നും കുറവല്ല. ചെന്നപ്പോഴേ അന്തോനിച്ചായന്‍ ഒരു കള്ളച്ചിരിയോടെ കാര്യം പറഞ്ഞു. ''ഇങ്ങനെ ഒളിച്ചോടി വരുന്നവര്‍ക്കൊക്കെ വെറുതെ ഉണ്ടു താമസിക്കാന്‍ ഇതു സത്രമൊന്നുമല്ല. ഇതു സഭയുടെ സമ്പത്താണ്. നിനക്കു ചെലവിനു തരേണ്ടത് നിന്റെ അപ്പനാണ്. അപ്പനെഴുതൂ'' ഞാനപ്പനെഴുതി. മറുപടി വന്നു. വക്കീല്‍ ഭാഷയില്‍ത്തന്നെ. ''മക്കള്‍ കൂടെ താമസിച്ചാല്‍ ചെലവിനു തരാനേ വകുപ്പുള്ളൂ. നീ തിരിച്ചു വരൂ. ഞാന്‍ ചെലവിനു തരാം'' എഴുത്തു ഞാന്‍ അന്തോനിച്ചായനെക്കാണിച്ചിട്ടു പറഞ്ഞു. ''അന്തോനിച്ചായനെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ പൊയ്‌ക്കൊള്ളാം. '' പെട്ടെന്നു വന്നു മറുപടി. ''ബുദ്ധിമുട്ടാന്‍ നീ എന്റെ തലയിലൊന്നും അല്ലല്ലോ നില്‍ക്കുന്നത്. പക്ഷേ, ഇവിടെ വെറുതെ ഉണ്ടു താമസിക്കാന്‍ പറ്റില്ല. അന്ധന്മാര്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യണം.'' അന്തോനിച്ചായന്‍ അന്ന് ഒറ്റയ്ക്ക് കുറെ അന്ധന്മാരുമായി പല്ലാവരത്തു താമസിക്കുകയാണ്. അന്ധന്മാരോടൊപ്പം ചേര്‍ന്ന് ഞാന്‍ കഠിനാദ്ധ്വാനം ആരംഭിച്ചു. പച്ചക്കറിത്തോട്ടം വെച്ചു പിടിപ്പിച്ചു. ചാണകംവാരി പച്ചക്കറിക്കുവെച്ചു. കമ്പോസ്റ്റുകോരി തെങ്ങിനിട്ടു. എല്ലാത്തിനും കാര്‍ന്നോരും ഞങ്ങളുടെ മുമ്പിലുണ്ട്. പക്ഷേ, അടിപൊളി ശാപ്പാടു പ്രതീക്ഷിച്ചുവന്ന എനിക്ക് നിരാശയായിരുന്നു ഫലം. രാവിലെ ഉപ്പുമാവും ചക്കരയും. അല്ലെങ്കില്‍ ദോശയും കടലയരച്ച ചമ്മന്തിയും. ഉച്ചയ്ക്കു സാമ്പാറും കൊളമ്പും പച്ചരിച്ചോറുംമാത്രം. വൈകിട്ടു ചപ്പാത്തീം പച്ചക്കറിയും. ആഴ്ചയില്‍ രണ്ടുനേരം മാത്രം ഇറച്ചി. വരവുപാല്‍പ്പൊടിത്തൈരുമാത്രം മടുമടാന്ന് എപ്പോള്‍വേണമെങ്കിലും കുടിക്കാം. പക്ഷേ, ഒരു ജീവിതസത്യം ഞാന്‍ മനസ്സിലാക്കി. നന്നായി അദ്ധ്വാനിച്ചുകഴിയുമ്പോള്‍ ആ പച്ചരിച്ചോറിനുപോലും ഒരു പ്രത്യേക സ്വാദുണ്ട്. അദ്ധ്വാനിക്കുന്ന തൊഴിലാളിക്ക് കട്ടന്‍കാപ്പി മോന്തുമ്പോള്‍ കിട്ടുന്ന സുഖം പണക്കാരന് സ്‌കോച്ചുവിസ്‌കി അടിച്ചാല്‍ കിട്ടണമെന്നില്ല. എന്റെ അപ്പന്റെ ഒരു കസിനച്ചന്‍ അന്നു താമ്പരം പള്ളിയിലെ വികാരിയാണ്. അദ്ദേഹത്തിന്റെ കോക്കി നല്ല കൈപ്പുണ്യമുള്ളവനായിരുന്നു. ബുദ്ധിമാനും സ്‌നേഹസമ്പന്നനുമായ അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞു: ''അങ്ങേരുടെ അവിടെ ശാപ്പാടൊക്കെ ഒരു വകയായിരിക്കും. നിന്റെ നല്ല പ്രായമല്ലേ. പകലൊക്കെ നീ ഇവിടെ വന്നു നിന്നു ശാപ്പാടൊക്കെ കഴിഞ്ഞ് അങ്ങേര്‍ക്കു വിഷമമുണ്ടാകാതിരിക്കാന്‍ രാത്രി അവിടെപോയി കിടന്നോ'' എങ്കിലും എനിക്ക് ഉപ്പുമാവും ചക്കരയുമായി അന്തോനിച്ചായന്റെ കൂടെ കഴിയാനായിരുന്നു ഇഷ്ടം.
എന്റെ അപ്പന്റെ വഴിക്കും അമ്മയുടെ വഴിക്കുമായി അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ഒരു പട തന്നെയുണ്ട്. അവരുടെയൊക്കെ മുമ്പില്‍ ഒരു 'നല്ല പിള്ള' യാണു ഞാന്‍. സത്യത്തില്‍ എനിക്കവരെയെല്ലാം ഒത്തിരി ഇഷ്ടമാണ്. പക്ഷേ, ഈ പുസ്തകം ഞാന്‍ പ്രസിദ്ധീകരിക്കുന്നതോടുകൂടി അവരില്‍ പലരും എന്നോടു കൂട്ടുവെട്ടുമെന്നു ഞാന്‍ ഭയപ്പെടുന്നു. എന്തുചെയ്യാം? അവരുടെയെല്ലാം മുമ്പില്‍ നല്ല പിള്ളയാകാന്‍ വേണ്ടി എനിക്ക് നസ്രായനായ യേശു പറയുന്നത് അനുസരിക്കാതിരിക്കാന്‍ പറ്റുമോ? എന്റെ അമ്മയുടെ അനുജത്തിമാര്‍ രണ്ടുപേര്‍ എസ്.ഡി. സിസ്റ്റേഴ്‌സാണ്. തെയ്യാമ്മ ഇളയമ്മയും പെണ്ണമ്മ ഇളയമ്മയും. അവരെന്നെ ഒരുപാടു സ്‌നേഹിക്കുന്നു. എനിക്കവരെയും അതുപോലെ സ്‌നേഹമാണ്. അവരില്‍ തെയ്യാമ്മ ഇളയമ്മയ്ക്ക് ഞാനിങ്ങനെ ഒരു 'കാണാതെ പോയ കുഞ്ഞാടാ'യതില്‍ വളരെ ദുഃഖമുണ്ട്. തെയ്യാമ്മ ഇളയമ്മ ഒരിക്കല്‍ അന്തോനിച്ചനോടു പറഞ്ഞു. ''ഇവന് ഒരു കൗണ്‍സിലിങ്ങ് കൊടുക്കണം.'' ഞാനന്തോനിയച്ചനോട് ഒരു മണിക്കൂറോളം തുറന്നു സംസാരിച്ചു. അന്തോനിച്ചായന്‍ നല്ല ഒരു ലിസണറാണ്. ഞാന്‍ സഭയുമായി ഒരു സൗന്ദര്യപ്പിണക്കത്തിലാണെന്ന കാര്യം തുറന്നു സമ്മതിച്ചു. അതിന്റെ കാരണങ്ങളും വിശദീകരിച്ചു. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിട്ട് അന്തോനിച്ചായന്‍ പറഞ്ഞു. ''നീ പറഞ്ഞ മിക്ക കാര്യങ്ങളോടും ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.'' ഒരുപക്ഷേ, ആ കൗണ്‍സിലിങ്ങിനൊക്കെശേഷമാണ് ഞങ്ങള്‍ ഹൃദയംകൊണ്ടു കൂടുതല്‍ അടുത്തതെന്നു തോന്നുന്നു.
ശാഖാചംക്രമണമാകുമെങ്കിലും സമാനമായ വേറൊരു സംഭവം കൂടി പറയാം. ഞങ്ങളുടെ ഇടവകയില്‍ ഒരു കരിസ്മാറ്റിക് ധ്യാനം. ഇത്തരം ധ്യാനങ്ങളോട് അഭിപ്രായവ്യത്യാസമുള്ളതുകൊണ്ട് ഞാന്‍ പോയില്ല. ധ്യാനത്തിനു ചെല്ലാത്തവരെ വേട്ടയാടാന്‍വേണ്ടി ധ്യാനഗുരുവും കുറെ വിശുദ്ധഗുണ്ടകളും കൂടി ഇറങ്ങിത്തിരിച്ചു. അവര്‍ എന്റെ വീട്ടിലും വന്നു. ഞാന്‍ സ്വീകരിച്ചിരുത്തി. ഗുണ്ടാത്തലവന്‍ എന്നെനോക്കി ആക്രോശിച്ചു. ''ഭാര്യയെവിടെ? ഭാര്യയെ വിളിക്കൂ'' ഭാര്യ കുട്ടികള്‍ക്കു ട്യൂഷനെടുക്കുകയാണെന്നു ഞാന്‍ പറഞ്ഞു. ''അച്ചന്‍ വന്നതുകണ്ടില്ലേ?'' അയാളുടെ ശബ്ദം വീണ്ടും ഉയര്‍ന്നു. എനിക്കു കഠിനമായ കോപം വന്നു. എങ്കിലും ഞാന്‍ നിയന്ത്രിച്ചു. വീട്ടില്‍ വന്നവരെ ആട്ടിയിറക്കുന്നതെങ്ങനെ? അങ്ങനിപ്പം എന്റെ സുന്ദരിയും ചെറുപ്പക്കാരിയുമായ ഭാര്യയെ വിശുദ്ധന്മാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്നു ഞാനും തീരുമാനിച്ചു. ആജ്ഞാപിക്കുന്നത് മര്യാദയുള്ള ടൂണിലാണെങ്കിലും സമ്മതിച്ചേക്കാമായിരുന്നു. എങ്ങനെയും ഗുണ്ടകളെ പുറത്താക്കണം. പെട്ടെന്നെനിക്കൊരു ബുദ്ധിതോന്നി. ഞാനച്ചനോടു പറഞ്ഞു. ''അച്ഛനോടെനിക്കൊന്നു കുമ്പസാരിക്കണം.'' അച്ചന്‍ പെട്ടെന്ന് ഗുണ്ടകളോടു പറഞ്ഞു. ''നിങ്ങള്‍ പുറത്തിറങ്ങി നില്‍ക്കണം'' ഞാനച്ചനോട് അരമണിക്കൂറോളം തുറന്നു സംസാരിച്ചു. ധ്യാനത്തിനു വരാത്തതിന്റെ കാരണങ്ങള്‍ പറഞ്ഞു. സഭയോടുള്ള സൗന്ദര്യപ്പിണക്കങ്ങളും പങ്കുവെച്ചു. എന്നിട്ട് ഇത്രയും കൂടി പറഞ്ഞു: ''എന്റെ സ്വാര്‍ത്ഥതകൊണ്ട് ഞാന്‍ സഭയുമായി തല്‍ക്കാലത്തേക്ക് ഒരു ധാരണയില്‍ പോകാന്‍ ആഗ്രഹിക്കുന്നു. അരുവിത്തുറയിലെ വികാരിയച്ചന്‍ വിചാരിച്ചാല്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ കഴിയും. ഞാന്‍ അരുവിത്തുറകോളേജിലെ അദ്ധ്യാപകനാണല്ലോ. അതുകൊണ്ടച്ചന്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ധ്യാനത്തിനു വരാം. പക്ഷേ, ധ്യാനസമയം മുഴുവന്‍ ഞാന്‍ മനസ്സില്‍ അച്ചനെ തെറിപറയുകയായിരിക്കും. ആ മഹാപാപം എന്നെക്കൊണ്ടു ചെയ്യിക്കണോ അച്ചോ?'' വേണ്ടേ വേണ്ടെന്ന് അച്ചന്‍ തീര്‍ത്തു പറഞ്ഞു. എന്നിട്ടിത്രയുംകൂടി പറഞ്ഞു. ''ഒരുപക്ഷേ സാറുപോലും തെറ്റിദ്ധരിക്കുന്നതുപോലെ സാറൊരു സഭാവിരുദ്ധനൊന്നുമല്ല. സാറുപറഞ്ഞതിലൊക്കെ കുറെ കാര്യങ്ങളുണ്ട്.''
ഞാന്‍ മനസ്സിലാക്കിയതു ശരിയാണെങ്കില്‍ സഭ സമ്പത്തിന്റെ പുറകേ പോകുന്നതില്‍ അന്തോനിച്ചായന്‍ ദുഃഖിതനാണ്. തന്റെ തന്നെ സഭയില്‍ അദ്ദേഹം ഒറ്റയാനാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഗബ്രിയേല്‍ ബ്രദേഴ്‌സിന്റെ ഫൈവ്സ്റ്റാര്‍ സ്‌കൂള്‍ ബിസിനസ്സുകളെ ഞാനൊരിക്കല്‍ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം അതിനോടു സമ്പൂര്‍ണ്ണമായി യോജിച്ചു. പള്ളികളിലെ ആര്‍ഭാടങ്ങളെയും ആഡംബരങ്ങളെയും കുറിച്ച് ഒരിക്കല്‍ അദ്ദേഹം ദുഃഖത്തോടെ സംസാരിച്ചത് ഓര്‍ക്കുന്നു. ആധുനിക അള്‍ത്താരകളിലെ യന്ത്രവല്‍ക്കൃതമായ തിരശ്ശീലകളും നസ്രത്തിലെ പുല്‍ത്തൊഴുത്തിലെ കീറത്തുണികളും തമ്മിലുള്ള വൈരുദ്ധ്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. പള്ളികളിലെ കര്‍മ്മങ്ങളും, ധ്യാനങ്ങളും, പ്രാര്‍ത്ഥനകളും, വേദപാഠങ്ങളും മറ്റും വിശ്വാസികളെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് ഞാനദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞു. അദ്ദേഹത്തിനതിനോടു യാതൊരു യോജിപ്പുമില്ലെന്നാണു പറഞ്ഞത്. പ്രാര്‍ത്ഥന അടിച്ചേല്‍പ്പിക്കാനുള്ളതല്ല. ഹൃദയംതുളുമ്പി ഉരുവിട്ടു പോകേണ്ടതാണ്. ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കതിനു പുറകില്‍ നിക്ഷിപ്തതാത്പര്യങ്ങളുണ്ട്. നമ്മളെ ഗള്‍ഫില്‍ കൊണ്ടുപോയേ തീരൂ എന്ന നിര്‍ബന്ധത്തില്‍ ഒരുത്തന്‍ നമ്മുടെ പുറകെ കൂടുന്നുണ്ടെങ്കില്‍ തീരുമാനിക്കാം അവന്‍ വിസാ തട്ടിപ്പുകാരനാണെന്ന്. അതുപോലെ നമ്മളെ മോക്ഷത്തില്‍ കൊണ്ടുപോയേ തീരൂ എന്ന നിര്‍ബന്ധബുദ്ധിയോടെ ആരെങ്കിലും നമ്മുടെ പുറകേ കൂടുന്നുണ്ടെങ്കില്‍ അവരെയും സൂക്ഷിച്ചുകൊള്ളണം.
പല സാദൃശ്യങ്ങളുമുണ്ടു ഞാനും അന്തോനിച്ചായനും തമ്മില്‍. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും റോഡു ക്രോസുചെയ്യാന്‍ ഭയമാണ്. ഒരു സന്ദര്‍ഭത്തില്‍ റോഡു ക്രോസുചെയ്യാന്‍ മുക്കാല്‍ മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്ന കാര്യം അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. ഇവിടെ ഒരു തമാശ. തമാശ വായനക്കാര്‍ക്കിഷ്ടമായതുകൊണ്ട് പുസ്തകത്തിന്റെ നീളം കൂടുന്നതൊന്നും ഗൗനിക്കുന്നില്ല. ഒ.വി.വിജയനും റോഡു ക്രോസു ചെയ്യാന്‍ ഭയമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന് ക്രോസുചെയ്യാന്‍ ഒരോട്ടോറിക്ഷാ പിടിക്കേണ്ടിവന്നത്രേ. ഇക്കാര്യം എഴുതിയശേഷം എം. മുകുന്ദന്റെ വക ഒരു കമന്റ്. ലോകചരിത്രത്തിലാദ്യമായും അവസാനമായും ഓട്ടോറിക്ഷാപിടിച്ചു റോഡു ക്രോസുചെയ്ത ഒരേയൊരാള്‍ വിജയനായിരിക്കണമെന്ന്. അതു വായിച്ചിട്ട് റോഡു ക്രോസു ചെയ്യാന്‍ വേണ്ടി പലതവണ ഓട്ടോറിക്ഷാ പിടിച്ചിട്ടുള്ള ഇപ്പന്‍ മുകുന്ദന്റെ ലോകപരിജ്ഞാനക്കുറവോര്‍ത്ത് ഊറിച്ചിരിച്ചു. മുകുന്ദന്‍ വിജയന്റെ എഴുത്തുകാരനെന്ന നിലയിലുള്ള ധീരതയെ പ്രശംസിക്കാന്‍ പശ്ചാത്തലമൊരുക്കുകയായിരുന്നു, വാഹനഫോബിയായുടെ പരാമര്‍ശത്തിലൂടെ. എന്നുപറഞ്ഞതുപോലെ അന്തോനിച്ചായനും ഞാനും ഞങ്ങളുടെ തട്ടകങ്ങളിലെത്തുമ്പോള്‍ മാത്രം ധീരന്മാരാണ്.
എഴുത്ത് എന്ന അസുഖം ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കുമുണ്ട്. ഒന്നാന്തരമെന്നു പറയാനില്ലെങ്കിലും അന്തോനിച്ചായന്‍ ഇംഗ്ലീഷില്‍ തരക്കേടില്ലാത്ത കവിതകള്‍ എഴുതും. ഗഅഘഅഗ എന്ന തൂലികാനാമത്തില്‍ 'കലക്' മലയാളത്തിലും ഇംഗ്ലീഷിലും മുമ്പോട്ടും പുറകോട്ടും സ്‌പെല്ലിങ് ഒന്നുതന്നെ. ആത്മകഥാക്കുറിപ്പുകള്‍ പലതും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ ഒരു പ്രിയപ്പെട്ട ശിഷ്യനായ ബ്രദര്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതി: ''ഈ മനുഷ്യന്‍ സമൂഹത്തെ സദുദ്ദേശ്യത്തോടെ 'ഡിസ്റ്റേര്‍ബ്' ചെയ്യുന്നവനാണ്.'' ഈ കമന്റ് ഇപ്പനെ സംബന്ധിച്ചും ചേരുമെന്ന് ഇപ്പന്‍ കരുതുന്നു. ഞാന്‍ നടത്തിയ സമരത്തെ അദ്ദേഹം ഉദാരമായി കൈയയച്ചു പ്രോത്സാഹിപ്പിച്ചു. പക്ഷേ, ഇതുകൊണ്ടൊന്നും ഈ പുസ്തകം ഇദ്ദേഹത്തിനു സമര്‍പ്പിക്കാന്‍ ഞാന്‍ തീരുമാനിക്കില്ലായിരുന്നു. അതോ, സമര്‍പ്പിച്ചാല്‍ മൂപ്പരെന്നോടു പൊട്ടിത്തെറിക്കുമോ എന്ന് എനിക്കു തീര്‍ച്ചയില്ല. ചിലപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പനൊരിക്കല്‍ ഒരത്യാവശ്യകാര്യത്തിന് പിള്ളേരും തള്ളയുമായി മദ്രാസില്‍ ചെന്നു. എനിക്ക് ഉടനടി തിരിച്ചുപോരണം. കാര്‍ന്നോരെ ചെന്നു കാണാതെ തിരിച്ചുപോരുന്നതില്‍ എനിക്കു കുറ്റബോധവും ദുഃഖവും തോന്നി. ഞാന്‍ മൂപ്പരെ ഫോണില്‍ വിളിച്ചു. ''അന്തോനിച്ചായാ, ക്ഷമിക്കണേ. വന്നു കാണണമെന്നുണ്ടായിരുന്നു. തിരക്കുകാരണം തിരിച്ചുപോകുകയാണ്.'' പെട്ടെന്ന് അന്തോനിച്ചായന്‍ എന്നോടു പൊട്ടിത്തെറിച്ചു: ''നീ എന്തിനാ എന്നോടു മാപ്പു പറയുന്നത്. നീ ഒരു കാര്യത്തിനുവന്നു. എന്നെക്കാണാന്‍ നിനക്കു സമയം കിട്ടിയില്ല. നീ തിരിച്ചു പോകുന്നു. അതിനെന്തിനാ ഒരു മാപ്പ്?'' വ്യത്യസ്തമായി ചിന്തിക്കാറുള്ള എനിക്ക് എന്നെക്കാള്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ഈ മനുഷ്യനെ മനസ്സിലായില്ല. ചെല്ലാത്തതിന്റെ പരിഭവംകൊണ്ടായിരിക്കണം ഈ ചൂട്. ഞാന്‍ ദയനീയമായി വിശദീകരിച്ചു: ''എനിക്ക് അവിടെ വരണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടായിരുന്നു അന്തോനിച്ചായാ.'' എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നത്. അദ്ദേഹം പൂര്‍വ്വാധികം ഉച്ചത്തില്‍ വഴക്കുപറയാന്‍ തുടങ്ങി. ഞാന്‍ ഫോണ്‍ വെച്ചു. എനിക്കു കാര്യം മനസ്സിലായി. കുറ്റമൊന്നും ചെയ്യാത്ത സ്ഥിതിക്ക് ഞാന്‍ മാപ്പുപറഞ്ഞതാണ് അങ്ങേരെ പ്രകോപിപ്പിച്ചത്. അത്തരം ഔപചാരികതകളും ഭംഗിവാക്കുകളും ഒന്നും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. നേരേ വാ, നേരേ പോ. ഈ അടുത്തയിടെ ഞങ്ങള്‍ പലപ്രാവശ്യം അടുത്തിടപെട്ടു. പുസ്തകം എഴുതുന്ന കാര്യമോ പുസ്തകം അങ്ങേര്‍ക്കു സമര്‍പ്പിക്കാന്‍ പോകുന്ന കാര്യമോ ഞാന്‍ മിണ്ടാന്‍ പോയില്ല. വേണ്ടെന്നെങ്ങാനും പറഞ്ഞുപോയാല്‍ ഞാനെങ്ങനെ എന്റെ മോഹം സാക്ഷാത്കരിക്കും?
ഇതിലെ പല ആശയങ്ങളോടും അദ്ദേഹം യോജിക്കുമോ എന്ന് ഇപ്പന് ഉറപ്പില്ല. ഒരു കാര്യം ഇപ്പന്‍ ഇവിടെ അടിവരയിട്ടു പറയുന്നു. സത്യങ്ങളുടെയെല്ലാം അവസാനത്തെ പൂട്ട് ഇപ്പന്റെ കൈയിലാണെന്ന അഹങ്കാരം ഇപ്പനില്ല. വ്യവസ്ഥിതിയുടെ ജീര്‍ണ്ണതകള്‍ക്കെതിരെ ഭ്രാന്തമായി ഉണര്‍ന്നിരിക്കുന്ന മൂല്യബോധം മാത്രമാണ് ഇപ്പന്റെ കൈമുതല്‍. ഇപ്പന്റെ ഓരോ പരമാണുവും അമര്‍ഷരോഷങ്ങള്‍കൊണ്ടു ജ്വലിക്കുകയാണ്. ഈ അമ്പതാമത്തെ വയസ്സിലും ഇപ്പന്റെ ചോര തിളയ്ക്കുന്നു. ഒരുപക്ഷേ പക്വതക്കുറവായിരിക്കണം കാരണം. അന്തോനിച്ചായനെപോലുള്ളവരുടെ നിശ്ശബ്ദത ഇപ്പനെ വെകിളി പിടിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ പാമ്പിനെ പുറത്തു ചാടിക്കാന്‍ പുകയ്ക്കുന്നതുപോലെ ഇപ്പന്‍ തീയിട്ടു പുകയ്ക്കുകയാണ്. അന്തോനിച്ചായനെപ്പോലുള്ളവര്‍ പുറത്തുവരണം. മറുപടി തരണം. അപ്പോഴേ ഇപ്പന്റെ പുസ്തകരചന സാര്‍ത്ഥകമാകൂ. പൂര്‍ണ്ണമാകൂ. ഈ പുസ്തകത്തിലെ ഒരാശയത്തോടും അദ്ദേഹത്തിനു യോജിപ്പില്ലെങ്കിലും പുസ്തകം അദ്ദേഹത്തിനു സമര്‍പ്പിക്കുന്നതില്‍ അനൗചിത്യമില്ല. പ്രാസവാദത്തില്‍ കേരളവര്‍മ്മയും ഏ.ആറും രണ്ടു കക്ഷികളുടെ നേതാക്കന്മാരായിരന്നു. പക്ഷേ, പ്രധാനപ്പെട്ട പുസ്തകം എഴുതിയപ്പോള്‍ അനന്തരവനായ ഏ.ആര്‍. അതു സമര്‍പ്പിച്ചിരിക്കുന്നത് അമ്മാവനായ കേരളവര്‍മ്മയ്ക്കാണ്.
ഇനി കണ്ണില്‍ ചോരയില്ലാത്ത വാക്കുവ്യത്യാസം കാണിച്ച് മാളൂട്ടിയെപ്പോലും നിഷ്‌കരുണം ഒഴിവാക്കി കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ഈ പടുകിഴവനു തന്നെ സമര്‍പ്പിക്കുന്നതിനു കാരണം പറയാം. ഈയിടെ ഞാന്‍ തിരുവനന്തപുരംവരെ പോകുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹവും എന്റെ കൂടെക്കൂടി. ട്രെയിനില്‍വെച്ച് ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു. മുഖ്യവിഷയം മതമായിരുന്നു. പരമാവധി ഒരു പൊട്ടിത്തെറിവരെ പ്രതീക്ഷിച്ചുകൊണ്ട് ഞാനദ്ദേഹത്തോടു പെട്ടെന്നു പറയാന്‍ തുടങ്ങി: ''സഭയിലെ പുരോഹിതമേധാവിത്വത്തില്‍ എനിക്ക് കടുത്ത അമര്‍ഷമുണ്ട്. വിശ്വാസികളെ പുരോഹിതന്മാരില്‍ പലരും വെറും അടിമകളായി പരിഗണിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ പരമപ്രധാനമായ രണ്ടു സംഭവങ്ങളാണല്ലോ വിവാഹവും മരണവും. അതുരണ്ടും അവര്‍ പള്ളിയോടു ചേര്‍ത്തു കടുംകെട്ടുകെട്ടിയിരിക്കുന്നു. ഏത് വിമര്‍ശകനും നിഷേധിയും കല്യാണത്തിന്റെ സമയമാകുമ്പോള്‍ അവരുടെ മുമ്പില്‍ ചെന്നു മുട്ടുകുത്തുന്നു. സി.ജെ. തോമസുപോലും റോസിയെ കെട്ടാന്‍വേണ്ടി ചെന്നു മുട്ടുകുത്തി. അല്ലെങ്കില്‍ ശവം തെമ്മാടിക്കുഴിയില്‍പോലും അടക്കിയില്ലെങ്കിലോ എന്നോര്‍ത്ത് പേടിച്ച് അനുരഞ്ജനത്തിലേര്‍പ്പെടുന്നു. മുണ്ടശ്ശേരിക്കും എം.പി.പോളിനും പോലും ശവം സിമിത്തേരിയില്‍ അടക്കണമെന്നു നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ടാണവര്‍ക്ക് തെമ്മാടിക്കുഴിയില്‍ കിടക്കേണ്ടിവന്നത്. നരകത്തില്‍ പോയാലും തരക്കേടില്ല, ഞാനേതായാലും എന്റെ ശവം ഇവര്‍ക്കു കൊടുക്കില്ല. ഞാനതു മെഡിക്കല്‍ കോളേജിനു ദാനം ചെയ്യാന്‍ പോവുകയാണ്.'' അന്തോനിച്ചായന്‍ ഒരു ചെറുപുഞ്ചിരിയോടെ എന്റെ വികാരഭരിതമായ പ്രസംഗം കേട്ടുകൊണ്ടിരുന്നു. അവസാനം ഞാന്‍ ചോദിച്ചു: ''അന്തോനിച്ചായന്‍ എന്റെ ഈ തീരുമാനത്തെക്കുറിച്ച് എന്തു പറയുന്നു?'' പുഞ്ചിരി മുറിക്കാതെ അദ്ദേഹം പറഞ്ഞു: ''മണ്ടാ, നീ ഇതു പറയുന്നതല്ലേ ഉള്ളൂ. എന്റെ ശവം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്ന് എത്രയോ മുമ്പേ ഞാന്‍ എന്റെ വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരിക്കുന്നു.'' വായനക്കാരേ, നിങ്ങള്‍തന്നെ പറയൂ. എന്റെ ക്രോധത്തിന്റെ അഗ്നിയില്‍ മുളച്ച്, കണ്ണീരിലിട്ടൊലുമ്പി ശുദ്ധി ചെയ്ത ഹൃദ്രക്തത്തില്‍ തൂലിക മുക്കിയെഴുതിയ ഈ വാക്കുകള്‍, ഞാനൊത്തിരി സ്‌നേഹിക്കുന്ന, എന്നെ ഇത്ര കണ്ട് 'വഷളാക്കിയ' ഈ കത്തനാരമ്മാച്ചനല്ലാതെ മറ്റാര്‍ക്കു ഞാന്‍ സമര്‍പ്പിക്കും? മാളൂട്ടീ, മാപ്പ്.
പുസ്തകനാമത്തെക്കുറിച്ച് ഒരു വാക്ക്. ഞാന്‍ കേരളാ ദൂരദര്‍ശനെതിരെ സമരവുമായി നടക്കുന്ന കാലം. ഒരിക്കല്‍ ഒരു സൊസൈറ്റി ലേഡി എന്നോടു ചോദിച്ചു: ''വൈ ആര്‍ യൂ വെയ്സ്റ്റിങ് യുവര്‍ പ്രഷ്യസ് ടൈം ഫോര്‍ സച്ച് ഏ സില്ലീ തിങ്!'' (നിങ്ങളെന്തിനാണ് നിങ്ങളുടെ വിലപ്പെട്ട സമയം ഇങ്ങനൊരു നിസ്സാരകാര്യത്തിനുവേണ്ടി പാഴാക്കുന്നത്?) ഇപ്പനപ്പോള്‍ ഓര്‍ത്തത് നമ്മുടെ പാവം നാറാണത്തു ഭ്രാന്തനെയാണ്. നട്ടുച്ച വെയിലത്ത് മുട്ടന്‍ കല്ല് മുകളിലേക്ക് ഉരുട്ടിക്കയറ്റുന്ന ഭ്രാന്തന്‍! ഒപ്പം ഇങ്ങനെയൊരു ഹാസ്യഭാവനയും തോന്നി. നമ്മുടെ ഈ സൊസൈറ്റി ലേഡിയെങ്ങാനും ആ സമയത്ത് ഭ്രാന്തന്റെ മുമ്പില്‍ വന്നുപെട്ടുവെന്നിരിക്കട്ടെ. മറുപടിയെന്തായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പനു യാതൊരു സംശയവുമില്ല. ''മാറി നില്ലെടീ പൊലയാടി മോളേ, വെയ്‌ലു വിലങ്ങാതെ വഴീന്ന്.''
നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടിന്റെ ആന്തരാര്‍ത്ഥത്തെക്കുറിച്ച് ഇപ്പന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പറയി പെറ്റ പന്ത്രണ്ടു മക്കളും അവളുടെ മേഖലകളില്‍ അതിപ്രഗല്ഭരായിരുന്നു. ഭ്രാന്തന്‍ തത്ത്വചിന്തകനായിരുന്നു. വലുതെന്നു കരുതി നമ്മള്‍ ചെയ്തുകൂട്ടുന്ന ജീവിതവ്യാപാരങ്ങളുടെ വ്യര്‍ത്ഥത ഓര്‍മ്മിപ്പിക്കുകയായിരുന്നു ഭ്രാന്തന്‍ നിതേ്യന. ''അല്ലയോ സൊസൈറ്റി ലേഡികളേ, നിങ്ങള്‍ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതും ചുണ്ടേല്‍ ലിപ്സ്റ്റിക്കിടുന്നതും, നഖം ചെത്തിക്കൂര്‍പ്പിച്ചു പോളീഷ് ചെയ്യുന്നതും തലമുടി ബോബുചെയ്യുന്നതും പുട്ടപ്പുചെയ്യുന്നതും, പോമറേനിയന്‍ പട്ടിയുടെ പൂട ചീകി മിനുക്കുന്നതും ഒക്കെ എന്റെ കല്ലുരുട്ടിക്കയറ്റല്‍പോലെ വ്യര്‍ത്ഥമാണ്. ഒരു വ്യത്യാസമുണ്ട്. ഞാന്‍ തലയ്‌ക്കോളം കയറിയിട്ട് കല്ലുരുട്ടി കയറ്റുന്നു. നിങ്ങള്‍ നോര്‍മ്മലായിട്ടും ഇത്തരം വ്യര്‍ത്ഥവ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നു. അതുകൊണ്ട് ഭ്രാന്തനായ ഞാന്‍ എന്റെ കല്ലുരുട്ടു തുടരട്ടെ. നോര്‍മ്മലായ നിങ്ങള്‍ അര്‍ത്ഥവത്തായ കര്‍മ്മങ്ങളിലൂടെ ജീവിതത്തെ സഫലമാക്കി മാറ്റുക.''
ഭ്രാന്തന്റെ കല്ലുരുട്ടുപോലെതന്നെ വ്യര്‍ത്ഥമാണ് എന്റെ പ്രയത്‌നങ്ങളെന്നു പലരും പറഞ്ഞി ട്ടുണ്ട്. അത്തരം അശുഭാപ്തിവിശ്വാസികളാണ് പുരോഗതിയുടെ ഒന്നാമത്തെ വിലങ്ങുതടികള്‍. പലരും ഇപ്പനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്യാറുണ്ട്. ഇപ്പനിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടുപോയാല്‍ ആളുകള്‍ ഇപ്പന്‍ ഭ്രാന്താണെന്നു പറയുമെന്ന്. പൊന്നേ, റൊബ്ബേഗ്രിയേ പറഞ്ഞതുപോലെ, നിങ്ങളുടെയൊക്കെ മാനസികാരോഗ്യം കണ്ട് ഇപ്പന് മടുത്തു. ഇപ്പനിതാ സമ്മതിരിച്ചിക്കുന്നു. ഇപ്പനു മുഴുത്ത ഭ്രാന്താണ്. വൈക്കം മുഹമ്മദ് ബഷീര്‍കാക്കാ പറഞ്ഞതുപോലെ നല്ല പരമ രസികന്‍ സുന്ദരന്‍ കിറുക്ക്!
സ്‌നേഹപൂര്‍വ്വം ഇപ്പന്‍
നമ്മള്‍ സാവകാശമെങ്കിലും വളച്ചുകൊണ്ടു വന്നില്ലെങ്കില്‍ അവര്‍ ഒടിക്കും. തകര്‍ക്കും. തവിടുപൊടിയാക്കും. അവരെ ഭയമുള്ളതുകൊണ്ടാണ് ഇപ്പന്‍ ഇത്രയും ധൃതിയും പരവേശവും കാട്ടുന്നത്. എന്തെങ്കിലുമൊക്കെ ഉടനേ ചെയ്‌തേ മതിയാവൂ.
ഞാന്‍ നടത്തിയ സമരം എനിക്കു പുച്ഛവും പരിഹാസവും മാത്രമാണ് സമ്മാനിച്ചതെന്ന് മേല്‍ സൂചിപ്പിച്ചല്ലോ. പക്ഷേ, ദൈവം എന്നെ ഉദാരമായി അനുഗ്രഹിച്ചു. എന്നെ സംബന്ധിച്ച് ജന്മം തന്നനുഗ്രഹിച്ച ദൈവത്തിനുള്ള കടംവീട്ടലായിരുന്നു പാര്‍ലമെന്റിനു മുമ്പിലെ ഇന്ദുലേഖയുടെ നൃത്തം ചവിട്ടി പ്രതിഷേധം. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ നല്ല കാര്യം അതാണെന്നു ഞാന്‍ കരുതുന്നു. അതൊരു ശിശുദിനനാളിലായിരുന്നല്ലോ. അതിനുശേഷം മൂന്നുവര്‍ഷം കഴിഞ്ഞ് കൃത്യം ഒരു ശിശുദിനത്തില്‍ മാളൂട്ടി ജനിക്കുന്നു. ഇതൊരു യാദൃച്ഛികസംഭവമായി എഴുതിത്തള്ളാന്‍ എനിക്കാവുന്നില്ല. എന്നെ സംബന്ധിച്ച് ഇതൊരത്ഭുതമാണ്. സ്വര്‍ഗ്ഗത്തില്‍നിന്ന് എനിക്ക് ലഭിച്ച ഒരംഗീകാരം. ദൈവത്തിന്റെ സമ്മാനം! ഈ പുസ്തകം രചിക്കാനും പ്രസിദ്ധീകരിക്കാനും എനിക്ക് ഏറ്റവും അധികം ധാര്‍മ്മികപിന്തുണയും പ്രോത്സാഹനവും തന്നത് എട്ടു വയസ്സുകാരിയായ അവളാണെന്ന് പറഞ്ഞാല്‍, വായനക്കാരേ നിങ്ങള്‍ വിശ്വസിക്കുമോ? ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ മാത്രമേ പുള്ളിക്കാരി കഴിക്കൂ. അതില്ലെങ്കില്‍ പട്ടിണി കിടക്കാനും യാതൊരു മടിയുമില്ല. പച്ചക്കറികൂട്ടാന്‍ മഹാമടിയാണ്. സമ്പൂര്‍ണ്ണാഹാരം ലഭിക്കണമെങ്കില്‍ പച്ചക്കറിയും കൂട്ടണമല്ലോ. ഞാന്‍ നിര്‍ബന്ധിക്കും. അപ്പോള്‍ അവള്‍ പറയും. ''അപ്പന്‍ ആ 'നസ്രായനും നാറാണത്തുഭ്രാന്തനും' ഇതുവരെ എഴുതിയത് എടുത്ത ഒരുവട്ടം കൂടി വായിച്ചു കേള്‍പ്പിക്ക്. ഞാന്‍ പച്ചക്കറികൂട്ടി ചോറുണ്ണാം!'' അങ്ങനെ ഇതിലെ ലേഖനങ്ങള്‍ പലതും അവള്‍ പലവട്ടം വായിച്ചു കേട്ടിട്ടുണ്ട്. ഇത്രയുമായപ്പോഴേക്കും വായനക്കാര്‍ വിചാരിക്കുന്നുണ്ടാവും അവള്‍ക്കായിരിക്കും ഞാനീ പുസ്തകം സമര്‍പ്പിക്കാന്‍ പോകുന്നതെന്ന്. നിങ്ങള്‍ക്കു തെറ്റി.
ഇതൊരു ക്രൂരമായ വാഗ്ദാനലംഘനവും കൂടിയാണ്. മൂന്നു വയസ്സുമുതല്‍ മാളൂട്ടി എന്നോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ''അപ്പന്‍ ചേച്ചിയെക്കുറിച്ച് ഒരു പുസ്തകം എഴുതിയല്ലോ.എന്നെക്കുറിച്ചെന്താ എഴുതാത്തത്? ഇതനീതിയല്ലേ?'' അഴിമതിക്കെതിരെ പ്രതികരിക്കാനാഗ്രഹിക്കുന്ന ഭാരതമാതാവിന്റെ കോടിക്കണക്കിനു കുഞ്ഞുമക്കളുടെ ഒരു പ്രതീകം മാത്രമാണു ചേച്ചിയെന്നും സത്യത്തില്‍ സമരം നടത്തിയത് അപ്പനാണെന്നും അപ്പന്‍ നടത്തിയ സമരത്തിന്റെ കഥയാണപ്പനെഴുതിയതെന്നും ഞാന്‍ പറഞ്ഞുനോക്കി. അവള്‍ക്കതങ്ങോട്ടു ദഹിക്കുന്നില്ല. കുഞ്ഞുമനസ്സിനേറ്റ കുഞ്ഞുനൊമ്പരം പരിഹരിക്കണമല്ലോ. ഞാനതുകൊണ്ട് ഒരു വാഗ്ദാനം അവള്‍ക്കു കൊടുത്തു. ''അപ്പന്‍, ഇനി എന്നെങ്കിലും ഒരു പുസ്തകം എഴുതിയാല്‍ അത് മാളൂട്ടിക്ക് സമര്‍പ്പിച്ചേക്കാം.'' അതേ, ക്രൂരമായ ഒരു വാഗ്ദാനലംഘനം! പക്ഷേ, എന്തുചെയ്യാം? നസ്രായനായ യേശു എന്നോടു പറയുന്നു, നീയിതവള്‍ക്കും അല്ല സമര്‍പ്പിക്കേണ്ടതെന്ന്. ശുദ്ധാത്മാക്കളായ മെത്രാന്മാരെയും കര്‍ദ്ദിനാളന്മാരെയും മാര്‍പ്പാപ്പാമാരെയുംവരെ തങ്ങളുടെ ചരടുവലിക്കനുസരിച്ചു ചലിക്കുന്ന പാവകളാക്കി മാറ്റി അണിയറയിലിരുന്നു സഭയുടെ സാമ്പത്തിക ചുക്കാന്‍ പിടിക്കുന്ന വിഷപ്പെരുച്ചാഴികളുടെ ക്രൂരഹസ്തങ്ങളാല്‍ നിഷ്‌കരുണം കൊലചെയ്യപ്പെട്ട ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായ്ക്കു സമര്‍പ്പിച്ചാലൊന്നും ആലോചിക്കാതിരുന്നില്ല. പിന്നെ ആ ദാരുണമരണത്തെക്കുറിച്ച് ഒരു ലേഖനമെഴുതിയാല്‍ മതിയെന്നു വെച്ചു.
വായനക്കാരേ, ഒരപൂര്‍വ്വവ്യക്തിത്വത്തെ ഞാന്‍ നിങ്ങള്‍ക്കിതാ പരിചയപ്പെടുത്തുന്നു. ഒരു വൃദ്ധതാപസ്സനാണദ്ദേഹം. തൊണ്ണൂറു വയസ്സായി. അസാധാരണമായ ഒരു തേജസ്സും ചൈതന്യവും ആ മുഖത്തു കളിയാടുന്നുണ്ട്. ഒരു പുരുഷായുസ്സുകൊണ്ടദ്ദേഹം നേടിയെടുത്ത ആത്മീയസമ്പത്തിന്റെ തിളക്കമാണതെന്ന് ഇപ്പന്‍ കരുതുന്നു. താന്‍ വളരെ കണിശമായ കൃത്യനിഷ്ഠയോടെ പ്രൂണ്‍ ചെയ്തു സൂക്ഷിക്കുന്ന മനോഹരമായ ഒരു താടിയുണ്ടദ്ദേഹത്തിന്. ഒരു ഗബ്രിയേല്‍ ബ്രദറാണദ്ദേഹം. പുറത്തിറങ്ങിയാല്‍ ളോഹ ധരിക്കും. അകത്ത് താന്‍തന്നെ ഡിസൈന്‍ ചെയ്ത ഒരു ലളിത വേഷമാണ്. ആ വേഷം ധരിച്ചിരിക്കുന്ന അദ്ദേഹത്തെ എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാന്‍ ഇപ്പനു വളരെ കൗതുകമാണ്. ഇപ്പന്റെ അമ്മയുടെ ആങ്ങളയാണദ്ദേഹം. അന്തോനിച്ചായന്‍. ജീവിതം യുദ്ധമാണെന്നിപ്പന്റെ ചെവിയില്‍ ആദ്യം ഓതിത്തന്ന ചാണക്യന്‍. ഇപ്പനെ ഇത്ര കണ്ടു 'വഷളാ'ക്കിയതില്‍ ഈ മനുഷ്യനുള്ള പങ്കു ചില്ലറയല്ല. ഇപ്പന്റെ കൊച്ചുന്നാളില്‍ ഇദ്ദേഹം വല്ലപ്പോഴും വീട്ടില്‍വരും. അപ്പോഴൊക്കെ കെട്ടിപ്പിടിച്ച് കവിളില്‍ താടി ഉരുമ്മിച്ച് ഇപ്പന് ഉമ്മതരും. ഇപ്പനും തോന്നി അച്ചനാകണമെന്ന്. അപ്പന്റെ അടുത്തുചെന്നു കാര്യം പറഞ്ഞു. അപ്പനന്ന് ഇപ്പന്റെ ഒരു ചേട്ടന്‍ അച്ചനാകാന്‍ പോയി തിരിച്ചുവന്നതിന്റെ ചമ്മലിലാണ്. അപ്പന്‍ തീര്‍ത്തു പറഞ്ഞു. 'എവിടെ വേണമെങ്കിലും പൊയ്‌ക്കോ, ഇരുപത്തൊന്നു വയസ്സു പൂര്‍ത്തിയായതിനുശേഷം.' അതു നന്നായെന്നു പറയാതിരിക്കാന്‍ വയ്യ. ഇപ്പന്‍ അച്ചനാകാന്‍ പോയിരുന്നെങ്കില്‍ ഒന്നുകില്‍ ളോഹയിട്ടുകൊണ്ടു പെണ്ണുകെട്ടുമായിരുന്നു. സമ്മതിച്ചില്ലെങ്കില്‍ ളോഹയൂരിയിട്ടു പെണ്ണു കെട്ടുമായിരുന്നു. എന്തായാലും ഒരു പെണ്ണില്ലാതെ ഇപ്പനു വയ്യ
ഇമ്മ്യൂണോഗ്ലോബിന്‍ 15 ഗ്രാമിന്റെ അഞ്ച് ഇന്‍ജെക്ഷനുകളാണ് അവള്‍ക്കു കൊടുത്തത്. അതിനുശേഷം ഠ.ഇ പരിശോധിച്ചപ്പോഴും അഞ്ഞൂറ്. ദൂരെക്കൂടി പോകുന്ന രോഗംപോലും പറന്നുവന്നാക്രമിക്കും. ഒന്നരലക്ഷത്തോളം രൂപയുടെ മരുന്ന് കയറ്റിയിട്ടും വെറും പച്ചവെള്ളം കയറ്റിയ അനുഭവം. അപകടകരമായ അവസ്ഥയില്‍നിന്നു രക്ഷപെടണമെങ്കില്‍ ഠ.ഇ 3000 എങ്കിലും വേണം. ഡോക്ടര്‍ കടുത്ത നിരാശയിലായി. എന്നെ വിളിച്ചു കാര്യം പറഞ്ഞു. നാളെത്തന്നെ ഐസൊലേഷന്‍ സെല്ലിലേക്കു മാറ്റണം. എന്നുവെച്ചാല്‍ കടുത്ത ശുചിത്വം ദീക്ഷിക്കേണ്ട ഏകാന്തമായ ഒരു മുറി. രോഗാണുക്കളെ വലിച്ചെടുക്കാനുള്ള സംവിധാനങ്ങളൊക്കെയുണ്ട്. ഒരു നേഴ്‌സ് മുഴുവന്‍ സമയവും ശുശ്രൂഷിക്കും. മുറിക്കു പുറത്ത് ഒരാള്‍ക്കു കിടക്കാം. അലോഷ്യ കിടക്കട്ടെ. എനിക്കു ആശുപത്രിക്കു പുറത്തു താമസിക്കാം. ഞാന്‍ ഇന്ദുലേഖയുടെ വല്യമ്മച്ചിയെയും അനുജത്തിയായി മാളൂട്ടിയെയും വീട്ടിലേക്കയയ്ക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പിറ്റേദിവസം ഡോക്ടര്‍ വന്നു. അവളുടെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവരുന്നു. ധാരാളം ആല്‍ബുമിന്‍ നഷ്ടപ്പെടുന്നു. തന്റെ പ്രതീക്ഷ കുറഞ്ഞു വരുന്നതായി അവര്‍ എന്നോടും അലോഷ്യായോടും പറഞ്ഞു. അപ്പോഴാണതു സംഭവിച്ചത്. ഡോ. വിനീതയുടെ അസിസ്റ്റന്റായ സിസ്റ്റര്‍ ശാന്തി ഒരു കടലാസും കൈയില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഓടി വരുന്നു. അവര്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു. 'ഡോക്ടര്‍ വിനീതാ, ഇന്ദുലേഖയുടെ ഠ.ഇ 6100. ഡോക്ടര്‍ വിനീത സന്തോഷംകൊണ്ട് മതിമറന്നു. ഞങ്ങള്‍ക്കുള്ളതിനെക്കാള്‍ സന്തോഷമായിരുന്നവര്‍ക്ക്. ഒപ്പം അവര്‍ പറഞ്ഞു: 'ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. ഇന്ദുലേഖയുടെ ഠ.ഇ 6750 ആയെന്ന്.' ബോദ്ധ്യം വരാഞ്ഞ് അവര്‍ നേരിട്ട് രക്തമെടുത്തു ലാബിലേക്കു കൊടുത്തുവിട്ടു. റിസല്‍റ്റുവന്നു. അബദ്ധമൊന്നും പറ്റിയതല്ല.
അങ്ങനെ ഒരു നേര്‍ച്ചനിറവേറ്റലാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം. പക്ഷേ, ഒരു ചില്ലിക്കാശുപോലും പള്ളികള്‍ക്കു നേര്‍ച്ച കൊടുക്കരുതെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ മുഖ്യസന്ദേശം. അതൊരു വൈരുദ്ധ്യമായിത്തോന്നാം. വിശദമായി മനസ്സിലാക്കണമെന്നുള്ളവര്‍ പുസ്തകം മുഴുവന്‍ ശ്രദ്ധിച്ചുവായിക്കട്ടെ. ഇതിലെ ചില ലേഖനങ്ങള്‍ ഞാന്‍ എഴുതിയത് ഇന്ദുലേഖയുടെ രോഗക്കിടക്കയ്ക്കു സമീപമിരുന്നാണ്. ഗുരുതരമായ ക്യാന്‍സര്‍രോഗം വന്ന് ഒരു മേജര്‍ ശസ്ത്രക്രിയയും കഴിഞ്ഞിരിക്കുന്ന എന്റെ ഒരു ബന്ധു പറഞ്ഞ ഒരു കാര്യം ഞാനിവിടെ ഓര്‍ക്കുന്നു: 'എനിക്കിപ്പോള്‍ ധൈര്യമായി കരിസ്മാറ്റിക് പ്രസ്ഥാനത്തെ വിമര്‍ശിക്കാമല്ലോ. ഇതുവരെ ഞാന്‍ വിമര്‍ശിച്ചാല്‍ ആളുകള്‍ പറയുമായിരുന്നു, നിനക്കു രോഗങ്ങളും പ്രശ്‌നങ്ങളും ഇല്ലാത്തതിന്റെ അഹങ്കാരംകൊണ്ടാണെന്ന്.' അതുപോലെ എന്റെ കുഞ്ഞിന്റെ രോഗക്കിടക്കയ്ക്കു സമീപമിരുന്ന് എഴുതുമ്പോള്‍ എനിക്കെന്തഹങ്കാരം? വിമര്‍ശിക്കാനുള്ള എന്റെ അര്‍ഹത വര്‍ദ്ധിക്കുന്നതുപോലെ എനിക്കു തോന്നുന്നു. വിമര്‍ശനം ആത്മാര്‍ത്ഥമായിരിക്കണം. സത്യസന്ധമായിരിക്കണം. അതിന്റെ പുറകില്‍ ഉദ്ദേശ്യശുദ്ധിയുണ്ടായിരിക്കണം. ഇന്ദുലേഖയുടെ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചും അവള്‍ മരിക്കാനുള്ള സാദ്ധ്യതയെക്കുറിച്ചും ഡോക്ടര്‍തന്നെ അവളോടു പലവട്ടം പറഞ്ഞു. അസാധാരണമായ മനസ്സാന്നിദ്ധ്യമാണ് അവള്‍ പ്രദര്‍ശിപ്പിച്ചത്. ദുസ്സഹമായ വേദനകളില്‍ മാത്രമേ അവള്‍ പതറിയുള്ളൂ. വേദനകളുടെ ഇടവേളകളില്‍ അവള്‍ ഈ പുസ്തകരചനയുടെ പുരോഗതിയെക്കുറിച്ച് എന്നോട് അനേ്വഷിക്കുമായിരുന്നു. രോഗക്കിടക്കയില്‍വെച്ചും അവള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാനിതൊക്കെ ഇവിടെ ഇത്രയുമേറെ വിസ്തരിച്ചത് മനപ്പൂര്‍വ്വമാണ്. ഒരുപക്ഷേ തന്റെ മരണക്കിടക്കയാണെന്നു വിചാരമുള്ളപ്പോഴും അവിടെക്കിടന്ന് എന്റെ 'മതനിന്ദയെയും' 'ദൈവനിന്ദ' യെയും കൈയയച്ചു പ്രോത്സാഹിപ്പിച്ച അവള്‍ക്കും ഈ പുസ്തകം സമര്‍പ്പിക്കാന്‍ എനിക്കു മനസ്സുവരുന്നില്ല.
പല കാരണങ്ങള്‍കൊണ്ടും ഈ പുസ്തകത്തിന്റെ സമര്‍പ്പണം അര്‍ഹിക്കുന്ന ഒരു ജഗജില്ലിയുണ്ട്. ഒരു കൊച്ചുകാന്താരി! ഇന്ദുലേഖയുടെ അനുജത്തി മാളൂട്ടി. ഇന്ദുലേഖ ഒരു പാവമാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഇവള്‍ പാവമാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. പാവമാകണമെന്ന് ഞാനൊട്ട് എന്റെ മക്കളെ ഉപദേശിക്കാറുമില്ല. അവര്‍ നല്ലവരായാല്‍ മതി. പാവങ്ങളെ എല്ലാവരും മുതലെടുക്കും. പാവങ്ങള്‍ക്ക് ഈ ലോകത്തിന് ഒരു നന്മയും ചെയ്യാന്‍ സാദ്ധ്യമല്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതു ചതുരുപായങ്ങളും പഞ്ചതന്ത്രങ്ങളും പയറ്റി ജീവിക്കേണ്ട കപടസങ്കീര്‍ണ്ണ ലോകമാണ്. ഈ പുസ്തകത്തില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുള്ള ആശയങ്ങളൊക്കെ എന്റെ മക്കളോട് ഞാന്‍ ചര്‍ച്ച ചെയ്തിട്ടുള്ളവയാണ്. സത്യത്തില്‍ അവരോടുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് പല ആശയങ്ങളും എനിക്കു ലഭിച്ചത്. ഇന്ദുലേഖയെക്കാള്‍ കൊതിയാണ് മാളൂട്ടിക്ക് ചര്‍ച്ച ചെയ്യാന്‍. അവള്‍ ഇടയ്ക്കിടയ്‌ക്കെന്റെ അടുത്തുവരും. ''അപ്പാ, നമുക്കു ദൈവത്തെപ്പറ്റി ചര്‍ച്ചചെയ്യാം. മതത്തെക്കുറിച്ചു ചര്‍ച്ചചെയ്യാം. രാഷ്ട്രീയത്തെക്കുറിച്ചു ചര്‍ച്ചചെയ്യാം'' എന്റെ കുഞ്ഞുങ്ങളുടെ മനസ്സില്‍ വിതയ്ക്കാന്‍ അറയ്ക്കുന്ന ആശയബീജങ്ങള്‍ അന്യരുടെ കുഞ്ഞുങ്ങളുടെ ഉറയ്ക്കാത്ത മനസ്സില്‍ ഞാന്‍ വിതയ്ക്കരുതല്ലോ. വിനയന്റെ 'ഫോര്‍ ദി പീപ്പിള്‍' കണ്ട ദിവസം മുഴുവന്‍ അവള്‍ എനിക്കു ചെവിതല തന്നില്ല. ''അപ്പന്‍ നീതിയ്ക്കുവേണ്ടി പോരാടിയ വീരനല്ലേ? 'ഫോര്‍ ദി പീപ്പിളി'ലെ ചേട്ടന്മാര്‍ ചെയ്തതിലെന്താ തെറ്റ്?'' ഞാന്‍ പറഞ്ഞു: ''നമ്മളാരെയും കൊല്ലരുത്. ചോര കാണാന്‍ അപ്പനു ഭയമാണ്.'' ''അവര്‍ ആരെയും കൊന്നില്ലല്ലോ. കൊള്ളരുതാത്തവന്മാരുടെ കയ്യും കാലും വെട്ടുകയല്ലേ ചെയ്‌തൊള്ളൂ. നല്ല മനുഷ്യരെ ആരെയും അവര്‍ ഉപദ്രവിച്ചില്ലല്ലോ.'' ''എന്നാലും മോളേ, വാളെടുക്കുന്നവന്‍ വാളാലേ''. അവളുടെ തലമുറയെ ഇപ്പന്‍ ഭയപ്പെടുന്നു. നമ്മള്‍ സാവകാശമെങ്കിലും വളച്ചുകൊണ്ടു വന്നില്ലെങ്കില്‍ അവര്‍ ഒടിക്കും. തകര്‍ക്കും. തവിടുപൊടിയാക്കും. അവരെ ഭയമുള്ളതുകൊണ്ടാണ് ഇപ്പന്‍ ഇത്രയും ധൃതിയും പരവേശവും കാട്ടുന്നത്. എന്തെങ്കിലുമൊക്കെ ഉടനേ ചെയ്‌തേ മതിയാവൂ.
ഇന്ദുലേഖ ഇന്ന് ഒരു രോഗിയാണ്. അവള്‍ക്ക് ട.ഘ.ഋ. രോഗമാണ്. എന്നുവെച്ചാല്‍ രക്തത്തില്‍ രോഗപ്രതിരോധാണുക്കള്‍ വര്‍ദ്ധിക്കുക. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവ ശരീരത്തെ ആക്രമിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്നു. നാലുവര്‍ഷങ്ങളായി രോഗം തിരിച്ചറിഞ്ഞിട്ട്. സ്റ്റീറോയ്ഡ് ഔഷധങ്ങളാണു പ്രതിവിധി. രോഗത്തെക്കാള്‍ കുഴപ്പക്കാരനാണ് ഔഷധം. അവളിപ്പോള്‍ പ്ലസ് ടൂ കഴിഞ്ഞു. സ്റ്റഡിലീവു മുതല്‍ രോഗം കലശലാകാന്‍ തുടങ്ങി. മിക്കദിവസങ്ങളിലും വേദനയ്ക്കുള്ള ഇന്‍ജെക്ഷന്‍ എടുത്തുകൊണ്ടാണ് അവള്‍ പരീക്ഷയ്ക്ക് പോയത്. പരീക്ഷ കഴിഞ്ഞയുടന്‍ രോഗം മൂര്‍ച്ഛിച്ചു. ഞങ്ങള്‍ ബാംഗ്ലൂരിലുള്ള സെന്റ് ജോണ്‍സ് മെഡിക്കല്‍കോളേജിലേക്കു പോയി. നാല്പതു ദിവസത്തോളം അവിടെ കഴിഞ്ഞു. അവളുടെ ഠ.ഇ അഥവാ രോഗപ്രതിരോധശക്തി അപകടകരമാംവിധം കുറഞ്ഞു. അവള്‍ മരിച്ചുപോകാന്‍ വളരെ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ എന്നോടു പറഞ്ഞു. ഞാന്‍ ആസ്പത്രിയുടെ ഇടനാഴികകളുടെ കോണുകളില്‍ പോയിനിന്ന് പലതവണ പൊട്ടിക്കരഞ്ഞു. പെട്ടെന്നെനിക്കു തോന്നി, ഇതു നസ്രായന്‍ എനിക്കു തന്ന ശിക്ഷയാണെന്ന്. ഞാന്‍ നടത്തിയ സമരം എനിക്കു സമ്മാനിച്ചത് പുച്ഛവും പരിഹാസവും മാത്രമാണ്. സ്ഥലം മാറിവന്ന പോസ്റ്റ്മാന്‍ അയല്‍പക്കത്തു ചെന്നനേ്വഷിച്ചത്രേ. ആ വട്ടുള്ള പ്രൊഫസറുടെ വീടേതാണെന്ന്. ഞാന്‍ മണ്ടനായതുപോലെ എനിക്കു തോന്നി. വെറും കോമാളി! ഇനിയുമുള്ള കാലമെങ്കിലും സ്വന്തം കാര്യം നോക്കി സ്വസ്ഥമായിക്കഴിയാന്‍ ഞാന്‍ തീരുമാനിച്ചു. സ്വസ്ഥമായിക്കഴിയലല്ല ജീവിതമെന്നും ജീവിതം യുദ്ധമാണെന്നും ഉള്ള അന്തോനിച്ചായന്റെ ഉപദേശം ഞാന്‍ മറന്നു. (ഇക്കഥ 'ഇന്ദുലേഖയുടെ അപ്പന്‍ എഴുതുന്നു' എന്ന എന്റെ ആദ്യ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്) നമ്മുടെ നാട്ടില്‍ കാശുണ്ടാക്കുന്നവനാണു മിടുക്കന്‍. നാടു നന്നാക്കാന്‍ വേണ്ടി നാല്പതുലക്ഷം കളഞ്ഞുകുളിച്ച ഞാന്‍ മണ്ടനാണ്. എനിക്കും മിടുക്കനാവണം. ഞാനെന്റെ റബ്ബര്‍കൃഷിയില്‍ ശ്രദ്ധിച്ചു. തൊടുന്നതെല്ലാം പകിട പന്ത്രണ്ട്! റബ്ബറിനിപ്പോള്‍ വില 200 രൂപാ. ഞാനെന്റെ വീടുമോടിപിടിപ്പിച്ചു. വീടിനുമുമ്പില്‍ ഗാര്‍ഡന്‍ വെച്ചു പിടിപ്പിച്ചു. ഒരു സാന്‍ട്രോ കാറുവാങ്ങി. ടൗണില്‍ സ്ഥലം വാങ്ങി. അവിടെ ഒരു 'അടിപൊളി' കെട്ടിടം പണിതു. എന്റെ ഭാര്യ അവിടെ ട്യൂഷന്‍ ആരംഭിച്ചു. ധാരാളം കുട്ടികള്‍. പക്ഷേ, അപ്പോഴും എന്റെ അന്തരാത്മാവ് എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു: 'മണ്ടനൗസേപ്പേ, വീടിന്റ ജനലുപോലും പൊളിഞ്ഞു കിടന്ന സമയത്ത് ലോണെടുത്തു സമരം ചെയ്ത നീ തന്നെയാണു മിടുക്കന്‍. ദൈവം നിന്നെ സൃഷ്ടിച്ചത് എസ്റ്റേറ്റുവെച്ചുപിടിപ്പിക്കാനും അടിപൊളി കെട്ടിടങ്ങള്‍ പണിയാനും ഒന്നുമല്ല. അതിലുമൊക്കെ വലിയ കാര്യങ്ങള്‍ ദൈവം നിന്നില്‍നിന്ന് പ്രതീക്ഷിക്കുന്നു. 'ചുരുക്കത്തില്‍ ഒരു ദൈവവിളിയനുസരിച്ചാണ് ഞാന്‍ അഴിമതിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. നാട്ടുകാരുടെ പരിഹാസം ഭയന്ന് ഞാന്‍ ദൈവവിളിയില്‍നിന്നു പിന്മാറി. അതിനെനിക്കു ലഭിച്ച കഠിനമായ ദൈവശിക്ഷയാണ് ഇന്ദുലേഖയുടെ രോഗമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
സെന്റ് ജോണ്‍സിലെ ഇമ്മ്യൂണോളജിസ്റ്റായ ഡോക്ടര്‍ വിനീതയാണ് ഇന്ദുലേഖയുടെ ഡോക്ടര്‍. അവളുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി താന്‍ ചില കര്‍ശനനടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. ശക്തിയേറിയ ന്യൂഫോജന്‍, ഇമ്മ്യൂണോഗ്ലോബിന്‍ ആദിയായ ഇന്‍ജെക്ഷനുകള്‍ അവള്‍ക്കു കൊടുത്തു. മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്ന് അവര്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. സെന്റ് ജോണ്‍സിന്റെ ഇടനാഴികളിലൂടെ നടന്ന് ഞാന്‍ നസ്രായനെ വിളിച്ചു കരഞ്ഞു. 'നിന്റെ വിളി ഞാന്‍ കേള്‍ക്കാം. നിന്റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ ഞാന്‍ വരാം. അതിനുവേണ്ടി എന്റെ സമസ്ത സമ്പത്തും ഞാന്‍ സമര്‍പ്പിക്കാം. എന്റെ ജീവന്‍ നിനക്കു ഞാന്‍ തരാം. എന്റെ കുഞ്ഞിനെ നീ എനിക്കു തിരിച്ചുതരൂ. അഥവാ അവളെ നീ എനിക്കു തന്നില്ലെങ്കിലും ഈ നേര്‍ച്ച ഞാന്‍ നിറവേറ്റാം.' ഇതുപോലൊരു പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചാല്‍ എന്റെ നേരെ പല 'ഫത്‌വ' കളും പുറപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ശരിക്കും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ നേര്‍ച്ച ഞാന്‍ നേര്‍ന്നത്. പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെയും പ്രൊഫ. ജോസഫ് പുലിക്കുന്നനേയും പോലെ പ്രൊഫ. ജോസഫ് വര്‍ഗ്ഗീസും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഒരു കോളേജിലാണു ജോലി ചെയ്യുന്നത്. അവരൊക്കെ പറ്റിക്കൊണ്ടിരുന്നതിനെക്കാള്‍ കൊഴുത്ത ശമ്പളം കിട്ടുന്ന ജോലി!
സെന്റ് ജോണ്‍സിലെ ഇമ്മ്യൂണോളജിസ്റ്റായ ഡോക്ടര്‍ വിനീതയാണ് ഇന്ദുലേഖയുടെ ഡോക്ടര്‍. അവളുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി താന്‍ ചില കര്‍ശനനടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. ശക്തിയേറിയ ന്യൂഫോജന്‍, ഇമ്മ്യൂണോഗ്ലോബിന്‍ ആദിയായ ഇന്‍ജെക്ഷനുകള്‍ അവള്‍ക്കു കൊടുത്തു. മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്ന് അവര്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. സെന്റ് ജോണ്‍സിന്റെ ഇടനാഴികളിലൂടെ നടന്ന് ഞാന്‍ നസ്രായനെ വിളിച്ചു കരഞ്ഞു. 'നിന്റെ വിളി ഞാന്‍ കേള്‍ക്കാം. നിന്റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ ഞാന്‍ വരാം. അതിനുവേണ്ടി എന്റെ സമസ്ത സമ്പത്തും ഞാന്‍ സമര്‍പ്പിക്കാം. എന്റെ ജീവന്‍ നിനക്കു ഞാന്‍ തരാം. എന്റെ കുഞ്ഞിനെ നീ എനിക്കു തിരിച്ചുതരൂ. അഥവാ അവളെ നീ എനിക്കു തന്നില്ലെങ്കിലും ഈ നേര്‍ച്ച ഞാന്‍ നിറവേറ്റാം.' ഇതുപോലൊരു പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചാല്‍ എന്റെ നേരെ പല 'ഫത്‌വ' കളും പുറപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ശരിക്കും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ നേര്‍ച്ച ഞാന്‍ നേര്‍ന്നത്. പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെയും പ്രൊഫ. ജോസഫ് പുലിക്കുന്നനേയും പോലെ പ്രൊഫ. ജോസഫ് വര്‍ഗ്ഗീസും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഒരു കോളേജിലാണു ജോലി ചെയ്യുന്നത്. അവരൊക്കെ പറ്റിക്കൊണ്ടിരുന്നതിനെക്കാള്‍ കൊഴുത്ത ശമ്പളം കിട്ടുന്ന ജോലി!
ഇപ്പന്റെ പുസ്തകം വായിച്ച ഹിന്ദുമതവിശ്വാസിയായ ഒരു ചേച്ചി ഇപ്പനോട് സാറീ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രോഗശാന്തിക്കഥ സത്യമാണോന്നു ചോദിച്ചു. അതേന്നു ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ തനിക്കും ഒരു രോഗിയായ മകളുണ്ടെന്നും അവള്‍ക്കുവേണ്ടിയും സാര്‍ നസ്രായനായ യേശുവിനോടു പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു. ഹിന്ദുവായ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ നസ്രായനായ യേശു കേള്‍ക്കില്ലെന്ന് ഞാന്‍ നര്‍മ്മം കലര്‍ത്തി അവരോടു പറഞ്ഞു. നിങ്ങളുടെ കാര്യം നേരിട്ടു ദൈവത്തോടു പറയണം. അതും നിങ്ങളുടെ അമ്പാടിയിലെ കുഞ്ഞിക്കണ്ണനോട്. മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിേക്കണ്ടത് പരിശുദ്ധ അള്ളാവിനോടാണ്. പ്രാര്‍ത്ഥനയ്ക്കുള്ള ചുമതല മദ്ധ്യസ്ഥന്മാരെ ഏല്‍പിക്കേണ്ട. ഇത്തരം മദ്ധ്യസ്ഥന്മാരില്‍ പലരും ആള്‍ദൈവങ്ങളായിത്തീരാന്‍ ശ്രമിക്കുന്നവരാണ്. വിശ്വാസികളുടെ നേര്‍ച്ചക്കാശിലാണവരുടെ കണ്ണ്. ഇപ്പനങ്ങനെ ഒരാള്‍ദൈവമായിത്തീരാന്‍ ലവലേശം ആഗ്രഹമില്ല. സ്വന്തം ദൈവത്തോടു പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥന ഫലിക്കുമ്പോള്‍ ദൈവത്തിന്റെ മറ്റു ദുര്‍ബലരായ മക്കളോടു പരമാവധി കാരുണ്യം കാട്ടുക. അതും ചുറ്റുവട്ടത്തുള്ള മക്കളോട്. ദേവാലയങ്ങള്‍ക്കും ദൈവപ്രതിപുരുഷന്മാര്‍ക്കും കാല്‍ക്കാശു കൊടുക്കരുത്. അവര്‍ കാരുണ്യം അര്‍ഹിക്കുന്നില്ല. അവര്‍ അതിസമ്പന്നരാണ്. ഓര്‍ക്കുക. ഒരു സി.എം.ഐ. അച്ചന്റെ ആസ്തി 200 കോടി രൂപയാണ്.
സ്‌നേഹപൂര്‍വ്വം
ഇപ്പന്‍
മൈലേട്ട്
അരുവിത്തുറ 686 122
ചആ: ഒരു വാക്കു തന്നാല്‍ പാലിക്കണമെന്ന് ഇപ്പനു നിര്‍ബന്ധമുണ്ട്. കത്തുകള്‍ക്കു മറുപടി പ്രതീക്ഷിക്കരുത്. പക്ഷേ, എല്ലാ കത്തുകളും ഇപ്പന്‍ സശ്രദ്ധം വായിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുള്ള മറുപടി അടുത്ത പുസ്തകങ്ങളില്‍ പ്രതീക്ഷിക്കാം.
കേരളത്തിലെ പ്രിയപ്പെട്ട വായനക്കാരേ,
പുസ്തകമെഴുതിയതിന് പൊന്‍കുന്നംകാരന്‍ ഒരു വര്‍ക്കിയെ സര്‍ സി.പി. ജയിലില്‍ പിടിച്ചിട്ട കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അപ്പന്‍ പുസ്തകം എഴുതിയതിന് മകളെ കത്തോലിക്കാ മാനേജ്‌മെന്റ് അവരുടെ കോളേജില്‍നിന്നു പുറത്താക്കിയ സംഭവം കേട്ടിട്ടുണ്ടോ? അതും മാസം പതിനായിരം രൂപയുടെ മരുന്നു വിഴുങ്ങുന്ന രോഗിയായ മകളെ. പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊരു സംഭവം ഈയിടെയുണ്ടായി. പോരാഞ്ഞ് പാര്‍ലമെന്റിനു മുമ്പില്‍ നൃത്തം ചവിട്ടി പ്രതിഷേധിച്ച് ചരിത്രത്തിന്റെ ഭാഗമായവളുമാണവള്‍. അതീവ കൗതുകകരമായ ആ വാര്‍ത്തയെ കേരളത്തിലെ മിക്ക മാധ്യമങ്ങളും തമസ്‌കരിച്ചുകളഞ്ഞു. അപ്പന്‍ ഈ പുസ്തകം എഴുതിയതിനാണ് മകളെ പുറത്താക്കിയത്. ആദ്യം പുസ്തകം വായിക്കുക. പിന്നെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ക്കഥയും വായിക്കുക.
ഇന്ദുലേഖ
ച.ആ.
ഇതെഴുതുന്ന ഘട്ടത്തില്‍ കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഞാനും അമ്മയും അനുജത്തിയും യൂണിവേഴ്‌സിറ്റിയുടെ മുമ്പില്‍ സത്യഗ്രഹം ഇരുന്നതിനുശേഷമാണ് വാര്‍ത്തയായത്.
സ്നേഹപൂര്‍വ്വം
ഇപ്പന്‍
മൈലേട്ട്
അരുവിത്തുറ 686 122
ചആ: ഒരു വാക്കു തന്നാല്‍ പാലിക്കണമെന്ന് ഇപ്പനു നിര്‍ബന്ധമുണ്ട്. കത്തുകള്‍ക്കു മറുപടി പ്രതീക്ഷിക്കരുത്. പക്ഷേ, എല്ലാ കത്തുകളും ഇപ്പന്‍ സശ്രദ്ധം വായിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുള്ള മറുപടി അടുത്ത പുസ്തകങ്ങളില്‍ പ്രതീക്ഷിക്കാം.
കേരളത്തിലെ പ്രിയപ്പെട്ട വായനക്കാരേ,
പുസ്തകമെഴുതിയതിന് പൊന്‍കുന്നംകാരന്‍ ഒരു വര്‍ക്കിയെ സര്‍ സി.പി. ജയിലില്‍ പിടിച്ചിട്ട കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അപ്പന്‍ പുസ്തകം എഴുതിയതിന് മകളെ കത്തോലിക്കാ മാനേജ്‌മെന്റ് അവരുടെ കോളേജില്‍നിന്നു പുറത്താക്കിയ സംഭവം കേട്ടിട്ടുണ്ടോ? അതും മാസം പതിനായിരം രൂപയുടെ മരുന്നു വിഴുങ്ങുന്ന രോഗിയായ മകളെ. പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊരു സംഭവം ഈയിടെയുണ്ടായി. പോരാഞ്ഞ് പാര്‍ലമെന്റിനു മുമ്പില്‍ നൃത്തം ചവിട്ടി പ്രതിഷേധിച്ച് ചരിത്രത്തിന്റെ ഭാഗമായവളുമാണവള്‍. അതീവ കൗതുകകരമായ ആ വാര്‍ത്തയെ കേരളത്തിലെ മിക്ക മാധ്യമങ്ങളും തമസ്‌കരിച്ചുകളഞ്ഞു. അപ്പന്‍ ഈ പുസ്തകം എഴുതിയതിനാണ് മകളെ പുറത്താക്കിയത്. ആദ്യം പുസ്തകം വായിക്കുക. പിന്നെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ക്കഥയും വായിക്കുക.
ഇന്ദുലേഖ
ച.ആ.
ഇതെഴുതുന്ന ഘട്ടത്തില്‍ കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഞാനും അമ്മയും അനുജത്തിയും യൂണിവേഴ്‌സിറ്റിയുടെ മുമ്പില്‍ സത്യഗ്രഹം ഇരുന്നതിനുശേഷമാണ് വാര്‍ത്തയായത്.
ഇപ്പന്റെ പുസ്തകം വായിച്ച ഹിന്ദുമതവിശ്വാസിയായ ഒരു ചേച്ചി ഇപ്പനോട് സാറീ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രോഗശാന്തിക്കഥ സത്യമാണോന്നു ചോദിച്ചു. അതേന്നു ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ തനിക്കും ഒരു രോഗിയായ മകളുണ്ടെന്നും അവള്‍ക്കുവേണ്ടിയും സാര്‍ നസ്രായനായ യേശുവിനോടു പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു. ഹിന്ദുവായ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ നസ്രായനായ യേശു കേള്‍ക്കില്ലെന്ന് ഞാന്‍ നര്‍മ്മം കലര്‍ത്തി അവരോടു പറഞ്ഞു. നിങ്ങളുടെ കാര്യം നേരിട്ടു ദൈവത്തോടു പറയണം. അതും നിങ്ങളുടെ അമ്പാടിയിലെ കുഞ്ഞിക്കണ്ണനോട്. മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിേക്കണ്ടത് പരിശുദ്ധ അള്ളാവിനോടാണ്. പ്രാര്‍ത്ഥനയ്ക്കുള്ള ചുമതല മദ്ധ്യസ്ഥന്മാരെ ഏല്‍പിക്കേണ്ട. ഇത്തരം മദ്ധ്യസ്ഥന്മാരില്‍ പലരും ആള്‍ദൈവങ്ങളായിത്തീരാന്‍ ശ്രമിക്കുന്നവരാണ്. വിശ്വാസികളുടെ നേര്‍ച്ചക്കാശിലാണവരുടെ കണ്ണ്. ഇപ്പനങ്ങനെ ഒരാള്‍ദൈവമായിത്തീരാന്‍ ലവലേശം ആഗ്രഹമില്ല. സ്വന്തം ദൈവത്തോടു പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥന ഫലിക്കുമ്പോള്‍ ദൈവത്തിന്റെ മറ്റു ദുര്‍ബലരായ മക്കളോടു പരമാവധി കാരുണ്യം കാട്ടുക. അതും ചുറ്റുവട്ടത്തുള്ള മക്കളോട്. ദേവാലയങ്ങള്‍ക്കും ദൈവപ്രതിപുരുഷന്മാര്‍ക്കും കാല്‍ക്കാശു കൊടുക്കരുത്. അവര്‍ കാരുണ്യം അര്‍ഹിക്കുന്നില്ല. അവര്‍ അതിസമ്പന്നരാണ്. ഓര്‍ക്കുക. ഒരു സി.എം.ഐ. അച്ചന്റെ ആസ്തി 200 കോടി രൂപയാണ്.
സ്‌നേഹപൂര്‍വ്വം
ഇപ്പന്‍
മൈലേട്ട്
അരുവിത്തുറ 686 122
ചആ: ഒരു വാക്കു തന്നാല്‍ പാലിക്കണമെന്ന് ഇപ്പനു നിര്‍ബന്ധമുണ്ട്. കത്തുകള്‍ക്കു മറുപടി പ്രതീക്ഷിക്കരുത്. പക്ഷേ, എല്ലാ കത്തുകളും ഇപ്പന്‍ സശ്രദ്ധം വായിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുള്ള മറുപടി അടുത്ത പുസ്തകങ്ങളില്‍ പ്രതീക്ഷിക്കാം.
കേരളത്തിലെ പ്രിയപ്പെട്ട വായനക്കാരേ,
പുസ്തകമെഴുതിയതിന് പൊന്‍കുന്നംകാരന്‍ ഒരു വര്‍ക്കിയെ സര്‍ സി.പി. ജയിലില്‍ പിടിച്ചിട്ട കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അപ്പന്‍ പുസ്തകം എഴുതിയതിന് മകളെ കത്തോലിക്കാ മാനേജ്‌മെന്റ് അവരുടെ കോളേജില്‍നിന്നു പുറത്താക്കിയ സംഭവം കേട്ടിട്ടുണ്ടോ? അതും മാസം പതിനായിരം രൂപയുടെ മരുന്നു വിഴുങ്ങുന്ന രോഗിയായ മകളെ. പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊരു സംഭവം ഈയിടെയുണ്ടായി. പോരാഞ്ഞ് പാര്‍ലമെന്റിനു മുമ്പില്‍ നൃത്തം ചവിട്ടി പ്രതിഷേധിച്ച് ചരിത്രത്തിന്റെ ഭാഗമായവളുമാണവള്‍. അതീവ കൗതുകകരമായ ആ വാര്‍ത്തയെ കേരളത്തിലെ മിക്ക മാധ്യമങ്ങളും തമസ്‌കരിച്ചുകളഞ്ഞു. അപ്പന്‍ ഈ പുസ്തകം എഴുതിയതിനാണ് മകളെ പുറത്താക്കിയത്. ആദ്യം പുസ്തകം വായിക്കുക. പിന്നെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ക്കഥയും വായിക്കുക.
ഇന്ദുലേഖ
ച.ആ.
ഇതെഴുതുന്ന ഘട്ടത്തില്‍ കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഞാനും അമ്മയും അനുജത്തിയും യൂണിവേഴ്‌സിറ്റിയുടെ മുമ്പില്‍ സത്യഗ്രഹം ഇരുന്നതിനുശേഷമാണ് വാര്‍ത്തയായത്.
സ്നേഹപൂര്‍വ്വം
ഇപ്പന്‍
മൈലേട്ട്
അരുവിത്തുറ 686 122
ചആ: ഒരു വാക്കു തന്നാല്‍ പാലിക്കണമെന്ന് ഇപ്പനു നിര്‍ബന്ധമുണ്ട്. കത്തുകള്‍ക്കു മറുപടി പ്രതീക്ഷിക്കരുത്. പക്ഷേ, എല്ലാ കത്തുകളും ഇപ്പന്‍ സശ്രദ്ധം വായിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുള്ള മറുപടി അടുത്ത പുസ്തകങ്ങളില്‍ പ്രതീക്ഷിക്കാം.
കേരളത്തിലെ പ്രിയപ്പെട്ട വായനക്കാരേ,
പുസ്തകമെഴുതിയതിന് പൊന്‍കുന്നംകാരന്‍ ഒരു വര്‍ക്കിയെ സര്‍ സി.പി. ജയിലില്‍ പിടിച്ചിട്ട കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അപ്പന്‍ പുസ്തകം എഴുതിയതിന് മകളെ കത്തോലിക്കാ മാനേജ്‌മെന്റ് അവരുടെ കോളേജില്‍നിന്നു പുറത്താക്കിയ സംഭവം കേട്ടിട്ടുണ്ടോ? അതും മാസം പതിനായിരം രൂപയുടെ മരുന്നു വിഴുങ്ങുന്ന രോഗിയായ മകളെ. പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊരു സംഭവം ഈയിടെയുണ്ടായി. പോരാഞ്ഞ് പാര്‍ലമെന്റിനു മുമ്പില്‍ നൃത്തം ചവിട്ടി പ്രതിഷേധിച്ച് ചരിത്രത്തിന്റെ ഭാഗമായവളുമാണവള്‍. അതീവ കൗതുകകരമായ ആ വാര്‍ത്തയെ കേരളത്തിലെ മിക്ക മാധ്യമങ്ങളും തമസ്‌കരിച്ചുകളഞ്ഞു. അപ്പന്‍ ഈ പുസ്തകം എഴുതിയതിനാണ് മകളെ പുറത്താക്കിയത്. ആദ്യം പുസ്തകം വായിക്കുക. പിന്നെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ക്കഥയും വായിക്കുക.
ഇന്ദുലേഖ
ച.ആ.
ഇതെഴുതുന്ന ഘട്ടത്തില്‍ കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഞാനും അമ്മയും അനുജത്തിയും യൂണിവേഴ്‌സിറ്റിയുടെ മുമ്പില്‍ സത്യഗ്രഹം ഇരുന്നതിനുശേഷമാണ് വാര്‍ത്തയായത്.
ദുരൂഹമരണങ്ങളെ സംബന്ധിച്ച് ജനങ്ങളുന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍പോലും ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. അഭയക്കേസ് ആദ്യം ആത്മഹത്യയായി എഴുതിത്തള്ളിയതാണ്. ആരോപണങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായിട്ടാണ് പുനരന്വേഷണം ഉണ്ടായത്. കൊലപാതകമായിരുന്നെന്ന് ഇപ്പോള്‍ അസന്ദിഗ്ദ്ധമായി തെളിഞ്ഞല്ലോ. ആരു കൊന്നു എന്നേ തെളിയാനുള്ളൂ. ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളില്‍ പത്തില്‍ ഒമ്പതും വെറും നോണ്‍സെന്‍സാവാം. ബാക്കി ഒരു കൊലപാതകം തെളിയാന്‍ ആരോപണങ്ങള്‍ കാരണമായെന്നുവരാം. അതുകൊണ്ട് തെളിവിന്റെ പിന്‍ബലമില്ലാതുള്ള ആരോപണങ്ങള്‍പോലും മനുഷ്യപ്പറ്റുള്ള മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ആരോപണങ്ങളുടെ വെളിച്ചത്തില്‍ ആരെയെങ്കിലും ഉടനടി തൂക്കിക്കൊല്ലണമെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശഠിക്കാറില്ല. നീതിപൂര്‍വ്വമായ അനേ്വഷണം വേണമെന്നേ അവര്‍ക്കുള്ളൂ.
പിന്നെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ഇപ്പന്‍ വിധികര്‍ത്താവല്ല. ഇപ്പന്‍ സഭയെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന സഭാമക്കളുടെ അഭിഭാഷകന്‍ മാത്രമാണ്. വാദിഭാഗം വക്കീല്‍. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ കൊന്നു എന്നും വത്തിക്കാനില്‍ സാമ്പത്തികക്രമക്കേടുകള്‍ നടക്കുന്നു എന്നും ഒക്കെ ഞാന്‍ വാദിഭാഗത്തിനുവേണ്ടി വാദിക്കുന്നു. ലോകമനസ്സാക്ഷിയാണ് വിധി കല്പിക്കേണ്ടത്. പ്രതിഭാഗം വക്കീലന്മാര്‍ക്കും പറയാമല്ലോ അവരുടെ ന്യായങ്ങള്‍. കേസ് വിസ്തരിക്കപ്പെടുന്നതു സത്യം തെളിയാന്‍ കാരണമായിത്തീരുകയല്ലേ ചെയ്യൂ. അവസാനമായി ഒരു കാര്യം കൂടി. മലയാളത്തില്‍ ഒരു ന്യായമുണ്ട്. സ്ഥാലീപുലാകന്യായം. എന്നുവെച്ചാല്‍ കലത്തിലെ ചോറു വെന്തോന്നു നോക്കാന്‍ എല്ലാ ചോറും ഞെക്കി നോക്കണമെന്നില്ലെന്ന്. അരുവിത്തുറപ്പള്ളിയിലും അരുവിത്തുറക്കോളേജിലും പല സാമ്പത്തികക്രമക്കേടുകളും നടക്കുന്നുണ്ടെന്നുള്ളതിന് എനിക്ക് വ്യക്തമായ തെളിവു ഹാജരാക്കാന്‍ കഴിയും. ഒറ്റച്ചോറിതാ. വെന്തോന്നു നോക്കിക്കോ. അരുവിത്തുറ വല്യച്ചന്റെ നേര്‍ച്ചക്കുറ്റിയില്‍ വീഴുന്ന നാണയത്തുട്ടുകള്‍കൊണ്ടും യുജിസിയുടെ ധനസഹായംകൊണ്ടും ആരംഭിച്ച എസ്.ജി.സി. ടിവി ആഭാസ നൃത്തങ്ങള്‍ സംപ്രേഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതു ശരിയോ? തികച്ചും അക്കാദമികമായ ആവശ്യങ്ങള്‍ക്കുപയോഗിക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് യുജിസി എസ്.ജി.സി. ടീവിക്കു ഗ്രാന്റ് കൊടുത്തത്. തങ്ങളുടെ നിക്ഷിപ്തമായ സാമ്പത്തികതാത്പര്യങ്ങള്‍ക്കെതിരെ മുളച്ചുവരുന്ന പുല്‍ക്കൊടിയെപ്പോലും അരുവിത്തുറയിലെ കത്തോലിക്കാ സഭയും നുള്ളിക്കളയും എന്നതിനു തെളിവാണ് ഇപ്പനീ പുസ്തകം എഴുതിയതിന് ഇന്ദുലേഖയെ അരുവിത്തുറക്കോളേജില്‍നിന്ന് പുറത്താക്കിയത്. ഇതും ഒരു കൊലപാതകം തന്നെ. അല്ലെങ്കില്‍ കൊലപാതകത്തെക്കാള്‍ ക്രൂരം! ചുരുക്കത്തില്‍ അരുവിത്തുറയിലെ ചോറു വെന്തതാണെങ്കില്‍ വത്തിക്കാനിലെ ചോറും വെന്തതാണ്. ഈ ആശയം ഞാനൊരിക്കല്‍ അന്തോനിച്ചായനോട് നേരിട്ടുന്നയിക്കുകയുണ്ടായി. അദ്ദേഹം പകുതി കാര്യവും പകുതി തമാശയുമായി എന്നോടു ചോദിച്ചു: ''തിളച്ചുകൊണ്ടിരിക്കുന്നതിടയില്‍ വക്കത്തേക്കു തെറിച്ച വറ്റുകള്‍ക്ക് വേവുവ്യത്യാസം വന്നുകൂടേ?'' എന്റെ മറുപടി ഇതാണ്. അന്തോനിച്ചായന്‍ തന്നെ അങ്ങനെ തെറിച്ചുപോയി വക്കത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വേകാത്ത വറ്റാണ്. തന്റെ സഭയില്‍ അദ്ദേഹം ഒരു ഒറ്റയാനാണ്.
കത്തോലിക്കാസഭ ഭീമമായ ഒരു തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് അന്തോനിച്ചായന്‍ പറയുന്നു. ആത്മീയതയുടെ പേരില്‍ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ ന്യായം ഉന്നയിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പിനൊരു മറയായിത്തീരാറുണ്ട് അവരുടെ ജീവകാരുണ്യസംരംഭങ്ങള്‍. അതുകൊണ്ടത് അന്തോനിച്ചായനു മാത്രം ബോദ്ധ്യപ്പെട്ടാല്‍ പോരാ. ഇപ്പനും ബോദ്ധ്യപ്പെടണം. ഓരോ കത്തോലിക്കാ കുഞ്ഞിനും ബോദ്ധ്യപ്പെടണം. അതിനാദ്യം സഭയുടെ സ്വത്ത് ഇടയന്മാര്‍ കുഞ്ഞാടുകളെ ഏല്പിക്കണം. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൈവശം വരണം, ഇടവകകളുടെ സാമ്പത്തികനിയന്ത്രണം. പുലിക്കുന്നേല്‍ 'പിതാവു' പണ്ടു മുതലേ പറയുന്ന കാര്യമാണിത്. ഓരോ ഇടവകക്കമ്മറ്റിയും വരവുചെലവുകണക്കുകള്‍ പൊതുയോഗത്തെ ബോദ്ധ്യപ്പെടുത്തണം. പുരോഹിതന്മാര്‍ പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും മാത്രം നേതൃത്വം കൊടുത്താല്‍ മതി.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നുള്ള അന്തോനിച്ചായന്റെ അഭ്യര്‍ത്ഥനയെ ഇപ്പന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. താറാവിനെ വളര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഇപ്പന്‍ ഒടിക്കണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നത് പതുക്കെ വളച്ചുകൊണ്ടെങ്കിലും വരാനാണ്. സഭ കഴുത്തറപ്പന്‍ ബിസിനസ്സുകളില്‍നിന്നു പിന്തിരിയണം. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. ഈയൊരു അഭിപ്രായം സഭാമക്കളുടെ ഇടയില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പന്‍ ശ്രമിക്കുന്നത്. അങ്ങനൊരഭിപ്രായം അതിശക്തമായി ഉയര്‍ന്നുവന്നാല്‍ മാത്രമേ സഭ കുമിച്ചുകൂട്ടി വെച്ചിരിക്കുന്ന കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ. എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കൂ എന്ന് ഞാന്‍ അലമുറയിടുന്നതെന്തിനെന്നോ? കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ എന്ന് സഭാമക്കളെക്കൊണ്ട് ഏറ്റു പറയിക്കാന്‍. ഈ പാവം ഭ്രാന്തന്‍ സ്വന്തം ജീവന്‍വരെ പണയംവെച്ചു ശ്രമിക്കുന്നതതിനാണ്. ദുരൂഹമരണങ്ങളെ സംബന്ധിച്ച് ജനങ്ങളുന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍പോലും ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. അഭയക്കേസ് ആദ്യം ആത്മഹത്യയായി എഴുതിത്തള്ളിയതാണ്. ആരോപണങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായിട്ടാണ് പുനരന്വേഷണം ഉണ്ടായത്. കൊലപാതകമായിരുന്നെന്ന് ഇപ്പോള്‍ അസന്ദിഗ്ദ്ധമായി തെളിഞ്ഞല്ലോ. ആരു കൊന്നു എന്നേ തെളിയാനുള്ളൂ. ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളില്‍ പത്തില്‍ ഒമ്പതും വെറും നോണ്‍സെന്‍സാവാം. ബാക്കി ഒരു കൊലപാതകം തെളിയാന്‍ ആരോപണങ്ങള്‍ കാരണമായെന്നുവരാം. അതുകൊണ്ട് തെളിവിന്റെ പിന്‍ബലമില്ലാതുള്ള ആരോപണങ്ങള്‍പോലും മനുഷ്യപ്പറ്റുള്ള മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ആരോപണങ്ങളുടെ വെളിച്ചത്തില്‍ ആരെയെങ്കിലും ഉടനടി തൂക്കിക്കൊല്ലണമെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശഠിക്കാറില്ല. നീതിപൂര്‍വ്വമായ അനേ്വഷണം വേണമെന്നേ അവര്‍ക്കുള്ളൂ.
പിന്നെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ഇപ്പന്‍ വിധികര്‍ത്താവല്ല. ഇപ്പന്‍ സഭയെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന സഭാമക്കളുടെ അഭിഭാഷകന്‍ മാത്രമാണ്. വാദിഭാഗം വക്കീല്‍. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ കൊന്നു എന്നും വത്തിക്കാനില്‍ സാമ്പത്തികക്രമക്കേടുകള്‍ നടക്കുന്നു എന്നും ഒക്കെ ഞാന്‍ വാദിഭാഗത്തിനുവേണ്ടി വാദിക്കുന്നു. ലോകമനസ്സാക്ഷിയാണ് വിധി കല്പിക്കേണ്ടത്. പ്രതിഭാഗം വക്കീലന്മാര്‍ക്കും പറയാമല്ലോ അവരുടെ ന്യായങ്ങള്‍. കേസ് വിസ്തരിക്കപ്പെടുന്നതു സത്യം തെളിയാന്‍ കാരണമായിത്തീരുകയല്ലേ ചെയ്യൂ. അവസാനമായി ഒരു കാര്യം കൂടി. മലയാളത്തില്‍ ഒരു ന്യായമുണ്ട്. സ്ഥാലീപുലാകന്യായം. എന്നുവെച്ചാല്‍ കലത്തിലെ ചോറു വെന്തോന്നു നോക്കാന്‍ എല്ലാ ചോറും ഞെക്കി നോക്കണമെന്നില്ലെന്ന്. അരുവിത്തുറപ്പള്ളിയിലും അരുവിത്തുറക്കോളേജിലും പല സാമ്പത്തികക്രമക്കേടുകളും നടക്കുന്നുണ്ടെന്നുള്ളതിന് എനിക്ക് വ്യക്തമായ തെളിവു ഹാജരാക്കാന്‍ കഴിയും. ഒറ്റച്ചോറിതാ. വെന്തോന്നു നോക്കിക്കോ. അരുവിത്തുറ വല്യച്ചന്റെ നേര്‍ച്ചക്കുറ്റിയില്‍ വീഴുന്ന നാണയത്തുട്ടുകള്‍കൊണ്ടും യുജിസിയുടെ ധനസഹായംകൊണ്ടും ആരംഭിച്ച എസ്.ജി.സി. ടിവി ആഭാസ നൃത്തങ്ങള്‍ സംപ്രേഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതു ശരിയോ? തികച്ചും അക്കാദമികമായ ആവശ്യങ്ങള്‍ക്കുപയോഗിക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് യുജിസി എസ്.ജി.സി. ടീവിക്കു ഗ്രാന്റ് കൊടുത്തത്. തങ്ങളുടെ നിക്ഷിപ്തമായ സാമ്പത്തികതാത്പര്യങ്ങള്‍ക്കെതിരെ മുളച്ചുവരുന്ന പുല്‍ക്കൊടിയെപ്പോലും അരുവിത്തുറയിലെ കത്തോലിക്കാ സഭയും നുള്ളിക്കളയും എന്നതിനു തെളിവാണ് ഇപ്പനീ പുസ്തകം എഴുതിയതിന് ഇന്ദുലേഖയെ അരുവിത്തുറക്കോളേജില്‍നിന്ന് പുറത്താക്കിയത്. ഇതും ഒരു കൊലപാതകം തന്നെ. അല്ലെങ്കില്‍ കൊലപാതകത്തെക്കാള്‍ ക്രൂരം! ചുരുക്കത്തില്‍ അരുവിത്തുറയിലെ ചോറു വെന്തതാണെങ്കില്‍ വത്തിക്കാനിലെ ചോറും വെന്തതാണ്. ഈ ആശയം ഞാനൊരിക്കല്‍ അന്തോനിച്ചായനോട് നേരിട്ടുന്നയിക്കുകയുണ്ടായി. അദ്ദേഹം പകുതി കാര്യവും പകുതി തമാശയുമായി എന്നോടു ചോദിച്ചു: ''തിളച്ചുകൊണ്ടിരിക്കുന്നതിടയില്‍ വക്കത്തേക്കു തെറിച്ച വറ്റുകള്‍ക്ക് വേവുവ്യത്യാസം വന്നുകൂടേ?'' എന്റെ മറുപടി ഇതാണ്. അന്തോനിച്ചായന്‍ തന്നെ അങ്ങനെ തെറിച്ചുപോയി വക്കത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വേകാത്ത വറ്റാണ്. തന്റെ സഭയില്‍ അദ്ദേഹം ഒരു ഒറ്റയാനാണ്.
കത്തോലിക്കാസഭ ഭീമമായ ഒരു തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് അന്തോനിച്ചായന്‍ പറയുന്നു. ആത്മീയതയുടെ പേരില്‍ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ ന്യായം ഉന്നയിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പിനൊരു മറയായിത്തീരാറുണ്ട് അവരുടെ ജീവകാരുണ്യസംരംഭങ്ങള്‍. അതുകൊണ്ടത് അന്തോനിച്ചായനു മാത്രം ബോദ്ധ്യപ്പെട്ടാല്‍ പോരാ. ഇപ്പനും ബോദ്ധ്യപ്പെടണം. ഓരോ കത്തോലിക്കാ കുഞ്ഞിനും ബോദ്ധ്യപ്പെടണം. അതിനാദ്യം സഭയുടെ സ്വത്ത് ഇടയന്മാര്‍ കുഞ്ഞാടുകളെ ഏല്പിക്കണം. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൈവശം വരണം, ഇടവകകളുടെ സാമ്പത്തികനിയന്ത്രണം. പുലിക്കുന്നേല്‍ 'പിതാവു' പണ്ടു മുതലേ പറയുന്ന കാര്യമാണിത്. ഓരോ ഇടവകക്കമ്മറ്റിയും വരവുചെലവുകണക്കുകള്‍ പൊതുയോഗത്തെ ബോദ്ധ്യപ്പെടുത്തണം. പുരോഹിതന്മാര്‍ പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും മാത്രം നേതൃത്വം കൊടുത്താല്‍ മതി.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നുള്ള അന്തോനിച്ചായന്റെ അഭ്യര്‍ത്ഥനയെ ഇപ്പന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. താറാവിനെ വളര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഇപ്പന്‍ ഒടിക്കണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നത് പതുക്കെ വളച്ചുകൊണ്ടെങ്കിലും വരാനാണ്. സഭ കഴുത്തറപ്പന്‍ ബിസിനസ്സുകളില്‍നിന്നു പിന്തിരിയണം. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. ഈയൊരു അഭിപ്രായം സഭാമക്കളുടെ ഇടയില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പന്‍ ശ്രമിക്കുന്നത്. അങ്ങനൊരഭിപ്രായം അതിശക്തമായി ഉയര്‍ന്നുവന്നാല്‍ മാത്രമേ സഭ കുമിച്ചുകൂട്ടി വെച്ചിരിക്കുന്ന കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ. എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കൂ എന്ന് ഞാന്‍ അലമുറയിടുന്നതെന്തിനെന്നോ? കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ എന്ന് സഭാമക്കളെക്കൊണ്ട് ഏറ്റു പറയിക്കാന്‍. ഈ പാവം ഭ്രാന്തന്‍ സ്വന്തം ജീവന്‍വരെ പണയംവെച്ചു ശ്രമിക്കുന്നതതിനാണ്.
പിന്നെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ഇപ്പന്‍ വിധികര്‍ത്താവല്ല. ഇപ്പന്‍ സഭയെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന സഭാമക്കളുടെ അഭിഭാഷകന്‍ മാത്രമാണ്. വാദിഭാഗം വക്കീല്‍. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ കൊന്നു എന്നും വത്തിക്കാനില്‍ സാമ്പത്തികക്രമക്കേടുകള്‍ നടക്കുന്നു എന്നും ഒക്കെ ഞാന്‍ വാദിഭാഗത്തിനുവേണ്ടി വാദിക്കുന്നു. ലോകമനസ്സാക്ഷിയാണ് വിധി കല്പിക്കേണ്ടത്. പ്രതിഭാഗം വക്കീലന്മാര്‍ക്കും പറയാമല്ലോ അവരുടെ ന്യായങ്ങള്‍. കേസ് വിസ്തരിക്കപ്പെടുന്നതു സത്യം തെളിയാന്‍ കാരണമായിത്തീരുകയല്ലേ ചെയ്യൂ. അവസാനമായി ഒരു കാര്യം കൂടി. മലയാളത്തില്‍ ഒരു ന്യായമുണ്ട്. സ്ഥാലീപുലാകന്യായം. എന്നുവെച്ചാല്‍ കലത്തിലെ ചോറു വെന്തോന്നു നോക്കാന്‍ എല്ലാ ചോറും ഞെക്കി നോക്കണമെന്നില്ലെന്ന്. അരുവിത്തുറപ്പള്ളിയിലും അരുവിത്തുറക്കോളേജിലും പല സാമ്പത്തികക്രമക്കേടുകളും നടക്കുന്നുണ്ടെന്നുള്ളതിന് എനിക്ക് വ്യക്തമായ തെളിവു ഹാജരാക്കാന്‍ കഴിയും. ഒറ്റച്ചോറിതാ. വെന്തോന്നു നോക്കിക്കോ. അരുവിത്തുറ വല്യച്ചന്റെ നേര്‍ച്ചക്കുറ്റിയില്‍ വീഴുന്ന നാണയത്തുട്ടുകള്‍കൊണ്ടും യുജിസിയുടെ ധനസഹായംകൊണ്ടും ആരംഭിച്ച എസ്.ജി.സി. ടിവി ആഭാസ നൃത്തങ്ങള്‍ സംപ്രേഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതു ശരിയോ? തികച്ചും അക്കാദമികമായ ആവശ്യങ്ങള്‍ക്കുപയോഗിക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് യുജിസി എസ്.ജി.സി. ടീവിക്കു ഗ്രാന്റ് കൊടുത്തത്. തങ്ങളുടെ നിക്ഷിപ്തമായ സാമ്പത്തികതാത്പര്യങ്ങള്‍ക്കെതിരെ മുളച്ചുവരുന്ന പുല്‍ക്കൊടിയെപ്പോലും അരുവിത്തുറയിലെ കത്തോലിക്കാ സഭയും നുള്ളിക്കളയും എന്നതിനു തെളിവാണ് ഇപ്പനീ പുസ്തകം എഴുതിയതിന് ഇന്ദുലേഖയെ അരുവിത്തുറക്കോളേജില്‍നിന്ന് പുറത്താക്കിയത്. ഇതും ഒരു കൊലപാതകം തന്നെ. അല്ലെങ്കില്‍ കൊലപാതകത്തെക്കാള്‍ ക്രൂരം! ചുരുക്കത്തില്‍ അരുവിത്തുറയിലെ ചോറു വെന്തതാണെങ്കില്‍ വത്തിക്കാനിലെ ചോറും വെന്തതാണ്. ഈ ആശയം ഞാനൊരിക്കല്‍ അന്തോനിച്ചായനോട് നേരിട്ടുന്നയിക്കുകയുണ്ടായി. അദ്ദേഹം പകുതി കാര്യവും പകുതി തമാശയുമായി എന്നോടു ചോദിച്ചു: ''തിളച്ചുകൊണ്ടിരിക്കുന്നതിടയില്‍ വക്കത്തേക്കു തെറിച്ച വറ്റുകള്‍ക്ക് വേവുവ്യത്യാസം വന്നുകൂടേ?'' എന്റെ മറുപടി ഇതാണ്. അന്തോനിച്ചായന്‍ തന്നെ അങ്ങനെ തെറിച്ചുപോയി വക്കത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വേകാത്ത വറ്റാണ്. തന്റെ സഭയില്‍ അദ്ദേഹം ഒരു ഒറ്റയാനാണ്.
കത്തോലിക്കാസഭ ഭീമമായ ഒരു തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് അന്തോനിച്ചായന്‍ പറയുന്നു. ആത്മീയതയുടെ പേരില്‍ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ ന്യായം ഉന്നയിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പിനൊരു മറയായിത്തീരാറുണ്ട് അവരുടെ ജീവകാരുണ്യസംരംഭങ്ങള്‍. അതുകൊണ്ടത് അന്തോനിച്ചായനു മാത്രം ബോദ്ധ്യപ്പെട്ടാല്‍ പോരാ. ഇപ്പനും ബോദ്ധ്യപ്പെടണം. ഓരോ കത്തോലിക്കാ കുഞ്ഞിനും ബോദ്ധ്യപ്പെടണം. അതിനാദ്യം സഭയുടെ സ്വത്ത് ഇടയന്മാര്‍ കുഞ്ഞാടുകളെ ഏല്പിക്കണം. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൈവശം വരണം, ഇടവകകളുടെ സാമ്പത്തികനിയന്ത്രണം. പുലിക്കുന്നേല്‍ 'പിതാവു' പണ്ടു മുതലേ പറയുന്ന കാര്യമാണിത്. ഓരോ ഇടവകക്കമ്മറ്റിയും വരവുചെലവുകണക്കുകള്‍ പൊതുയോഗത്തെ ബോദ്ധ്യപ്പെടുത്തണം. പുരോഹിതന്മാര്‍ പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും മാത്രം നേതൃത്വം കൊടുത്താല്‍ മതി.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നുള്ള അന്തോനിച്ചായന്റെ അഭ്യര്‍ത്ഥനയെ ഇപ്പന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. താറാവിനെ വളര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഇപ്പന്‍ ഒടിക്കണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നത് പതുക്കെ വളച്ചുകൊണ്ടെങ്കിലും വരാനാണ്. സഭ കഴുത്തറപ്പന്‍ ബിസിനസ്സുകളില്‍നിന്നു പിന്തിരിയണം. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. ഈയൊരു അഭിപ്രായം സഭാമക്കളുടെ ഇടയില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പന്‍ ശ്രമിക്കുന്നത്. അങ്ങനൊരഭിപ്രായം അതിശക്തമായി ഉയര്‍ന്നുവന്നാല്‍ മാത്രമേ സഭ കുമിച്ചുകൂട്ടി വെച്ചിരിക്കുന്ന കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ. എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കൂ എന്ന് ഞാന്‍ അലമുറയിടുന്നതെന്തിനെന്നോ? കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ എന്ന് സഭാമക്കളെക്കൊണ്ട് ഏറ്റു പറയിക്കാന്‍. ഈ പാവം ഭ്രാന്തന്‍ സ്വന്തം ജീവന്‍വരെ പണയംവെച്ചു ശ്രമിക്കുന്നതതിനാണ്. ദുരൂഹമരണങ്ങളെ സംബന്ധിച്ച് ജനങ്ങളുന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍പോലും ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. അഭയക്കേസ് ആദ്യം ആത്മഹത്യയായി എഴുതിത്തള്ളിയതാണ്. ആരോപണങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായിട്ടാണ് പുനരന്വേഷണം ഉണ്ടായത്. കൊലപാതകമായിരുന്നെന്ന് ഇപ്പോള്‍ അസന്ദിഗ്ദ്ധമായി തെളിഞ്ഞല്ലോ. ആരു കൊന്നു എന്നേ തെളിയാനുള്ളൂ. ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളില്‍ പത്തില്‍ ഒമ്പതും വെറും നോണ്‍സെന്‍സാവാം. ബാക്കി ഒരു കൊലപാതകം തെളിയാന്‍ ആരോപണങ്ങള്‍ കാരണമായെന്നുവരാം. അതുകൊണ്ട് തെളിവിന്റെ പിന്‍ബലമില്ലാതുള്ള ആരോപണങ്ങള്‍പോലും മനുഷ്യപ്പറ്റുള്ള മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ആരോപണങ്ങളുടെ വെളിച്ചത്തില്‍ ആരെയെങ്കിലും ഉടനടി തൂക്കിക്കൊല്ലണമെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശഠിക്കാറില്ല. നീതിപൂര്‍വ്വമായ അനേ്വഷണം വേണമെന്നേ അവര്‍ക്കുള്ളൂ.
പിന്നെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ഇപ്പന്‍ വിധികര്‍ത്താവല്ല. ഇപ്പന്‍ സഭയെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന സഭാമക്കളുടെ അഭിഭാഷകന്‍ മാത്രമാണ്. വാദിഭാഗം വക്കീല്‍. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ കൊന്നു എന്നും വത്തിക്കാനില്‍ സാമ്പത്തികക്രമക്കേടുകള്‍ നടക്കുന്നു എന്നും ഒക്കെ ഞാന്‍ വാദിഭാഗത്തിനുവേണ്ടി വാദിക്കുന്നു. ലോകമനസ്സാക്ഷിയാണ് വിധി കല്പിക്കേണ്ടത്. പ്രതിഭാഗം വക്കീലന്മാര്‍ക്കും പറയാമല്ലോ അവരുടെ ന്യായങ്ങള്‍. കേസ് വിസ്തരിക്കപ്പെടുന്നതു സത്യം തെളിയാന്‍ കാരണമായിത്തീരുകയല്ലേ ചെയ്യൂ. അവസാനമായി ഒരു കാര്യം കൂടി. മലയാളത്തില്‍ ഒരു ന്യായമുണ്ട്. സ്ഥാലീപുലാകന്യായം. എന്നുവെച്ചാല്‍ കലത്തിലെ ചോറു വെന്തോന്നു നോക്കാന്‍ എല്ലാ ചോറും ഞെക്കി നോക്കണമെന്നില്ലെന്ന്. അരുവിത്തുറപ്പള്ളിയിലും അരുവിത്തുറക്കോളേജിലും പല സാമ്പത്തികക്രമക്കേടുകളും നടക്കുന്നുണ്ടെന്നുള്ളതിന് എനിക്ക് വ്യക്തമായ തെളിവു ഹാജരാക്കാന്‍ കഴിയും. ഒറ്റച്ചോറിതാ. വെന്തോന്നു നോക്കിക്കോ. അരുവിത്തുറ വല്യച്ചന്റെ നേര്‍ച്ചക്കുറ്റിയില്‍ വീഴുന്ന നാണയത്തുട്ടുകള്‍കൊണ്ടും യുജിസിയുടെ ധനസഹായംകൊണ്ടും ആരംഭിച്ച എസ്.ജി.സി. ടിവി ആഭാസ നൃത്തങ്ങള്‍ സംപ്രേഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതു ശരിയോ? തികച്ചും അക്കാദമികമായ ആവശ്യങ്ങള്‍ക്കുപയോഗിക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് യുജിസി എസ്.ജി.സി. ടീവിക്കു ഗ്രാന്റ് കൊടുത്തത്. തങ്ങളുടെ നിക്ഷിപ്തമായ സാമ്പത്തികതാത്പര്യങ്ങള്‍ക്കെതിരെ മുളച്ചുവരുന്ന പുല്‍ക്കൊടിയെപ്പോലും അരുവിത്തുറയിലെ കത്തോലിക്കാ സഭയും നുള്ളിക്കളയും എന്നതിനു തെളിവാണ് ഇപ്പനീ പുസ്തകം എഴുതിയതിന് ഇന്ദുലേഖയെ അരുവിത്തുറക്കോളേജില്‍നിന്ന് പുറത്താക്കിയത്. ഇതും ഒരു കൊലപാതകം തന്നെ. അല്ലെങ്കില്‍ കൊലപാതകത്തെക്കാള്‍ ക്രൂരം! ചുരുക്കത്തില്‍ അരുവിത്തുറയിലെ ചോറു വെന്തതാണെങ്കില്‍ വത്തിക്കാനിലെ ചോറും വെന്തതാണ്. ഈ ആശയം ഞാനൊരിക്കല്‍ അന്തോനിച്ചായനോട് നേരിട്ടുന്നയിക്കുകയുണ്ടായി. അദ്ദേഹം പകുതി കാര്യവും പകുതി തമാശയുമായി എന്നോടു ചോദിച്ചു: ''തിളച്ചുകൊണ്ടിരിക്കുന്നതിടയില്‍ വക്കത്തേക്കു തെറിച്ച വറ്റുകള്‍ക്ക് വേവുവ്യത്യാസം വന്നുകൂടേ?'' എന്റെ മറുപടി ഇതാണ്. അന്തോനിച്ചായന്‍ തന്നെ അങ്ങനെ തെറിച്ചുപോയി വക്കത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വേകാത്ത വറ്റാണ്. തന്റെ സഭയില്‍ അദ്ദേഹം ഒരു ഒറ്റയാനാണ്.
കത്തോലിക്കാസഭ ഭീമമായ ഒരു തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് അന്തോനിച്ചായന്‍ പറയുന്നു. ആത്മീയതയുടെ പേരില്‍ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ ന്യായം ഉന്നയിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പിനൊരു മറയായിത്തീരാറുണ്ട് അവരുടെ ജീവകാരുണ്യസംരംഭങ്ങള്‍. അതുകൊണ്ടത് അന്തോനിച്ചായനു മാത്രം ബോദ്ധ്യപ്പെട്ടാല്‍ പോരാ. ഇപ്പനും ബോദ്ധ്യപ്പെടണം. ഓരോ കത്തോലിക്കാ കുഞ്ഞിനും ബോദ്ധ്യപ്പെടണം. അതിനാദ്യം സഭയുടെ സ്വത്ത് ഇടയന്മാര്‍ കുഞ്ഞാടുകളെ ഏല്പിക്കണം. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൈവശം വരണം, ഇടവകകളുടെ സാമ്പത്തികനിയന്ത്രണം. പുലിക്കുന്നേല്‍ 'പിതാവു' പണ്ടു മുതലേ പറയുന്ന കാര്യമാണിത്. ഓരോ ഇടവകക്കമ്മറ്റിയും വരവുചെലവുകണക്കുകള്‍ പൊതുയോഗത്തെ ബോദ്ധ്യപ്പെടുത്തണം. പുരോഹിതന്മാര്‍ പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും മാത്രം നേതൃത്വം കൊടുത്താല്‍ മതി.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നുള്ള അന്തോനിച്ചായന്റെ അഭ്യര്‍ത്ഥനയെ ഇപ്പന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. താറാവിനെ വളര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഇപ്പന്‍ ഒടിക്കണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നത് പതുക്കെ വളച്ചുകൊണ്ടെങ്കിലും വരാനാണ്. സഭ കഴുത്തറപ്പന്‍ ബിസിനസ്സുകളില്‍നിന്നു പിന്തിരിയണം. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. ഈയൊരു അഭിപ്രായം സഭാമക്കളുടെ ഇടയില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പന്‍ ശ്രമിക്കുന്നത്. അങ്ങനൊരഭിപ്രായം അതിശക്തമായി ഉയര്‍ന്നുവന്നാല്‍ മാത്രമേ സഭ കുമിച്ചുകൂട്ടി വെച്ചിരിക്കുന്ന കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ. എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കൂ എന്ന് ഞാന്‍ അലമുറയിടുന്നതെന്തിനെന്നോ? കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ എന്ന് സഭാമക്കളെക്കൊണ്ട് ഏറ്റു പറയിക്കാന്‍. ഈ പാവം ഭ്രാന്തന്‍ സ്വന്തം ജീവന്‍വരെ പണയംവെച്ചു ശ്രമിക്കുന്നതതിനാണ്.
ആക്രമിക്കൂ എന്നും ഇപ്പന്‍ പറഞ്ഞു. അങ്ങനെതന്നെ വേണം എന്നു പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്.
ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായുടെ ദുരൂഹമരണം ഉള്‍പ്പെടെയുള്ള പല ആരോപണങ്ങള്‍ക്കും കൃത്യമായ തെളിവിന്റെ പിന്‍ബലമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അപ്പോള്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അന്തോനിച്ചായന്‍ തന്നെ സമ്മതിക്കുന്നു. കൊന്നതാണെന്നാണ് ഇപ്പന്റെ ഉത്തമവിശ്വാസം. എങ്കിലും അതൊരസന്ദിഗ്ദ്ധസത്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നില്ല. ആ ലേഖനത്തില്‍നിന്ന് ഉദ്ധരിക്കുന്നു: ''കൊലപാതക കഥ അമേരിക്കന്‍ സായിപ്പിന്റെയും സായിപ്പിന്റെ വാലേല്‍തൂങ്ങികളായ ഇപ്പനെപ്പോലുള്ളവരുടെയും ഭാവനയാണെന്നു വരാം. പാപ്പാ വല്ല ഹാര്‍ട്ടറ്റാക്കും വന്നു മരിച്ചതാവാം.'' എങ്കിലും ഇപ്പന്റെ അബോധമനസ്സില്‍ കിടക്കുന്ന വിശ്വാസം അറിയാതെ കുതറിച്ചാടുന്നുണ്ട് പല സന്ദര്‍ഭങ്ങളിലും. എന്തുകൊണ്ട് ഇപ്പനെപ്പോലുള്ളവരുടെ അബോധമനസ്സില്‍ ഇങ്ങനെയൊരു വിശ്വാസം കയറിപ്പറ്റി? മരിച്ചതു നിസ്സാരക്കാരനല്ല. ഒരു പോപ്പാണ്. അതും അധികാരമേറ്റ് 29 ദിവസത്തിനുശേഷം. അതിവിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ചെക്കപ്പും മറ്റു സൗകര്യങ്ങളുമെല്ലാം ഒരു പോപ്പിനുണ്ടാവും. എന്നാലും മരണം കള്ളനെപ്പോലെ കടന്നുവരുമെന്നു സമ്മതിക്കുന്നു. പക്ഷേ, ഇപ്പനെപ്പോലുള്ള കൊസ്രാക്കൊള്ളിബുദ്ധികള്‍ ഈ ലോകത്തുള്ളിടത്തോളം കാലം വാദങ്ങളും അപവാദങ്ങളും ഒക്കെ ഉണ്ടാവും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വവും സുതാര്യവുമായ ഒരു അനേ്വഷണം ഉടനടി വത്തിക്കാന്‍ നടത്തേണ്ടിയിരുന്നു. ഒരു ബാഹ്യ ഏജന്‍സിയെക്കൊണ്ടുപോലും അനേ്വഷിപ്പിക്കാന്‍ തയ്യാറാവേണ്ടതായിരുന്നു. തീര്‍ത്തും ശുദ്ധമായ മരണമായിരുന്നെങ്കില്‍ അങ്ങനെയൊരു നീക്കം എന്തുകൊണ്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല?
സത്യത്തില്‍ പാപ്പായെ കൊന്നതാണെന്നു തെളിയിക്കലായിരുന്നില്ല ആ ലേഖനത്തിന്റെ ലക്ഷ്യം. പാപ്പായുടെ മരണത്തിനു കാരണമായി പാപ്പായുടെ മരണത്തെക്കുറിച്ചു ഗവേഷണം ചെയ്ത സായിപ്പ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്: 1) വത്തിക്കാന്റെ സ്വിസ് ബാങ്കിലെ കള്ളപ്പണം പിന്‍വലിച്ച് കത്തോലിക്കരായ പാവങ്ങള്‍ക്കു വിതരണം ചെയ്യുവാന്‍ അദ്ദേഹത്തിനു പദ്ധതി ഉണ്ടായിരുന്നു. 2) ഗര്‍ഭച്ഛിദ്രം ഒഴിച്ചുള്ള ജനനനിയന്ത്രണമാര്‍ഗ്ഗങ്ങളെ നിയമവിധേയമാക്കാന്‍ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. 3) വത്തിക്കാനിലെ ചില വമ്പന്മാരുടെ സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് പാപ്പാ അന്വേഷണത്തിനുത്തരവിട്ടിരുന്നു.
പാപ്പായുടെ മരണവും ഈ ആരോപണങ്ങളുമെല്ലാം സായിപ്പു കെട്ടിച്ചമച്ചതാണെന്നു വരാം. ഇപ്പന്റെ വാദമതല്ല. ഇപ്പന്റെ വാദം സാങ്കല്പികമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാപ്പാ മുകളില്‍ പറഞ്ഞതുപോലുള്ള തീരുമാനങ്ങളെടുത്തു മുന്നോട്ടുപോയാല്‍ അദ്ദേഹം കൊല്ലപ്പെടും. ഈ അവസ്ഥ ഭീകരമാണ്. ആ അവസ്ഥയിലേക്കു വായനക്കാരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു ഇപ്പന്.
ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായുടെ ദുരൂഹമരണം ഉള്‍പ്പെടെയുള്ള പല ആരോപണങ്ങള്‍ക്കും കൃത്യമായ തെളിവിന്റെ പിന്‍ബലമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അപ്പോള്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അന്തോനിച്ചായന്‍ തന്നെ സമ്മതിക്കുന്നു. കൊന്നതാണെന്നാണ് ഇപ്പന്റെ ഉത്തമവിശ്വാസം. എങ്കിലും അതൊരസന്ദിഗ്ദ്ധസത്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നില്ല. ആ ലേഖനത്തില്‍നിന്ന് ഉദ്ധരിക്കുന്നു: ''കൊലപാതക കഥ അമേരിക്കന്‍ സായിപ്പിന്റെയും സായിപ്പിന്റെ വാലേല്‍തൂങ്ങികളായ ഇപ്പനെപ്പോലുള്ളവരുടെയും ഭാവനയാണെന്നു വരാം. പാപ്പാ വല്ല ഹാര്‍ട്ടറ്റാക്കും വന്നു മരിച്ചതാവാം.'' എങ്കിലും ഇപ്പന്റെ അബോധമനസ്സില്‍ കിടക്കുന്ന വിശ്വാസം അറിയാതെ കുതറിച്ചാടുന്നുണ്ട് പല സന്ദര്‍ഭങ്ങളിലും. എന്തുകൊണ്ട് ഇപ്പനെപ്പോലുള്ളവരുടെ അബോധമനസ്സില്‍ ഇങ്ങനെയൊരു വിശ്വാസം കയറിപ്പറ്റി? മരിച്ചതു നിസ്സാരക്കാരനല്ല. ഒരു പോപ്പാണ്. അതും അധികാരമേറ്റ് 29 ദിവസത്തിനുശേഷം. അതിവിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ചെക്കപ്പും മറ്റു സൗകര്യങ്ങളുമെല്ലാം ഒരു പോപ്പിനുണ്ടാവും. എന്നാലും മരണം കള്ളനെപ്പോലെ കടന്നുവരുമെന്നു സമ്മതിക്കുന്നു. പക്ഷേ, ഇപ്പനെപ്പോലുള്ള കൊസ്രാക്കൊള്ളിബുദ്ധികള്‍ ഈ ലോകത്തുള്ളിടത്തോളം കാലം വാദങ്ങളും അപവാദങ്ങളും ഒക്കെ ഉണ്ടാവും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വവും സുതാര്യവുമായ ഒരു അനേ്വഷണം ഉടനടി വത്തിക്കാന്‍ നടത്തേണ്ടിയിരുന്നു. ഒരു ബാഹ്യ ഏജന്‍സിയെക്കൊണ്ടുപോലും അനേ്വഷിപ്പിക്കാന്‍ തയ്യാറാവേണ്ടതായിരുന്നു. തീര്‍ത്തും ശുദ്ധമായ മരണമായിരുന്നെങ്കില്‍ അങ്ങനെയൊരു നീക്കം എന്തുകൊണ്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല?
സത്യത്തില്‍ പാപ്പായെ കൊന്നതാണെന്നു തെളിയിക്കലായിരുന്നില്ല ആ ലേഖനത്തിന്റെ ലക്ഷ്യം. പാപ്പായുടെ മരണത്തിനു കാരണമായി പാപ്പായുടെ മരണത്തെക്കുറിച്ചു ഗവേഷണം ചെയ്ത സായിപ്പ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്: 1) വത്തിക്കാന്റെ സ്വിസ് ബാങ്കിലെ കള്ളപ്പണം പിന്‍വലിച്ച് കത്തോലിക്കരായ പാവങ്ങള്‍ക്കു വിതരണം ചെയ്യുവാന്‍ അദ്ദേഹത്തിനു പദ്ധതി ഉണ്ടായിരുന്നു. 2) ഗര്‍ഭച്ഛിദ്രം ഒഴിച്ചുള്ള ജനനനിയന്ത്രണമാര്‍ഗ്ഗങ്ങളെ നിയമവിധേയമാക്കാന്‍ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. 3) വത്തിക്കാനിലെ ചില വമ്പന്മാരുടെ സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് പാപ്പാ അന്വേഷണത്തിനുത്തരവിട്ടിരുന്നു.
പാപ്പായുടെ മരണവും ഈ ആരോപണങ്ങളുമെല്ലാം സായിപ്പു കെട്ടിച്ചമച്ചതാണെന്നു വരാം. ഇപ്പന്റെ വാദമതല്ല. ഇപ്പന്റെ വാദം സാങ്കല്പികമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാപ്പാ മുകളില്‍ പറഞ്ഞതുപോലുള്ള തീരുമാനങ്ങളെടുത്തു മുന്നോട്ടുപോയാല്‍ അദ്ദേഹം കൊല്ലപ്പെടും. ഈ അവസ്ഥ ഭീകരമാണ്. ആ അവസ്ഥയിലേക്കു വായനക്കാരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു ഇപ്പന്‍.
Subscribe to:
Posts (Atom)